ഭഗവന്ത് സിംഗ് മാന്റെ മന്ത്രിസഭ ശനിയാഴ്ച വിപുലീകരിക്കും

ചണ്ഡീഗഢ്: പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ ശനിയാഴ്ച വിപുലീകരിക്കും. വെള്ളിയാഴ്ച 10 പേരുകള്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉജ്ജ്വല വിജയം രേഖപ്പെടുത്തിയ പാർട്ടി വൻ വിജയികളെക്കാൾ പുതിയ എംഎൽഎമാർക്ക് അവസരം നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഇത് മാത്രമല്ല, ആദ്യ പട്ടികയിൽ മന്ത്രിയെ തിരഞ്ഞെടുക്കുന്നതിലും എഎപി രണ്ടാം തവണത്തെ എംഎൽഎമാരെ അവഗണിച്ചു. ഈ എംഎൽഎമാരെല്ലാം ശനിയാഴ്ച തലസ്ഥാനമായ ചണ്ഡീഗഡിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഡോ. ബൽജിത് കൗർ, ഹർഭജൻ സിംഗ്, ഡോ. വിജയ് സിംഗ്ല, ഡോ. ലാൽ ചന്ദ് കട്രു ചക്, കുൽദീപ് സിംഗ് ധലിവാൾ, ലാൽജിത് സിംഗ് ഭുള്ളർ, ബ്രഹ്മശങ്കർ, ഹർജോത് സിംഗ് ബെയിൻസ്, ഹർപാൽ സിംഗ് ചീമ, ഗുർമീത് സിംഗ് ഹയര്‍ എന്നിവരെ മന്ത്രിമാരായി പരിഗണിക്കാന്‍ ആം ആദ്മി തീരുമാനിച്ചതായി റിപ്പോർട്ട്. ഇവരിൽ ചീമയും…

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി മോദിയുടെ കൂടിക്കാഴ്ച; റഷ്യ-യുക്രൈൻ, ചൈന എന്നീ വിഷയങ്ങളിൽ ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ശനിയാഴ്ച ഇന്ത്യയിലെത്തി. 14-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈ സമയത്ത് റഷ്യയുടെ ഉക്രൈൻ അധിനിവേശവും ചൈനയുമായുള്ള ബന്ധവും ഇരു നേതാക്കളും തമ്മിൽ പ്രത്യേകം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. നാല് രാജ്യങ്ങളുടെ ക്വാഡ് ഗ്രൂപ്പിൽ ഇന്ത്യയ്ക്കും ജപ്പാനും പുറമെ അമേരിക്കയും ഓസ്‌ട്രേലിയയും ഉൾപ്പെടുന്നു. ഇന്തോ-പസഫിക്കിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന നടപടികൾ കണക്കിലെടുത്ത്, മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി കിഷിദയും പ്രധാനമന്ത്രി മോദിയും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ചത്തെ കൂടിക്കാഴ്ച പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർച്ചകൾക്ക് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ചും ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രത്യേക ചർച്ച ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരെ ജപ്പാൻ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കെ റഷ്യയ്‌ക്കെതിരെ ഇരു രാജ്യങ്ങളുടെയും പ്രതികരണം എന്തായിരിക്കും…

സ്വത്ത് തര്‍ക്കം: വീടിനു തീയിട്ടു, മകനടക്കം നാലു പേര്‍ വെന്തുമരിച്ചു; പിതാവ് അറസ്റ്റില്‍

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെ തീവച്ച് കൊന്നു. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (45), മക്കളായ മെഹ്റ (16), അഫ്‌സാന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രിയില്‍ ഫൈസലും കുടുംബവും ഉറങ്ങവെ ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൊലപാതകം സ്വത്തിനെച്ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഹമീദും മകന്‍ മുഹമ്മദ് ഫൈസലുമായി തര്‍ക്കമുണ്ടായിരുന്നെന്നാണ് സൂചന.

റഷ്യ ബോംബാക്രമണം നടത്തിയ ഉക്രെയ്‌നിലെ തീയേറ്ററിൽ കുടുങ്ങിയ 100 പേരെ രക്ഷിക്കാനുള്ള തീവ്രശ്രമം

ഉക്രെയ്ന്‍: രാജ്യത്തുടനീളമുള്ള റഷ്യൻ സൈനികർക്കെതിരെ പ്രാദേശിക സേന യുദ്ധം ചെയ്യുമ്പോൾ, റഷ്യ ബോംബാക്രമണം നടത്തിയ തിയേറ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ നൂറുകണക്കിന് സാധാരണക്കാർക്കായി ഉക്രെയ്‌നിലെ രക്ഷാപ്രവർത്തകർ വെള്ളിയാഴ്ച തിരച്ചിൽ നടത്തി. ഉപരോധിച്ച നഗരമായ മരിയുപോളിൽ സിവിലിയൻമാർ അഭയം പ്രാപിച്ച കെട്ടിടത്തിന് നേരെ രണ്ട് ദിവസം മുമ്പ് റഷ്യൻ ആക്രമണത്തെത്തുടർന്ന് 130 പേരെ പുറത്തെടുത്തെങ്കിലും നൂറുകണക്കിന് ആളുകൾ ഇപ്പോഴും അതിനകത്ത് ഉണ്ടെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. രക്തരൂക്ഷിതമായ മൂന്നാഴ്ചത്തെ അധിനിവേശത്തോട് പ്രതികരിക്കാൻ ലോകശക്തികൾ തന്ത്രങ്ങൾ മെനയുമ്പോൾ, റഷ്യയ്ക്കുള്ള ഏത് പിന്തുണയുടെയും അനന്തരഫലങ്ങളെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് എതിരാളി ഷി ജിൻപിങ്ങിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ചൈന മോസ്കോയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായം നൽകുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഇത് ഇതിനകം തന്നെ സ്ഫോടനാത്മകമായ അറ്റ്ലാന്റിക് കടൽത്തീരത്തെ ആഗോള ഏറ്റുമുട്ടലിലേക്ക് മാറ്റുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട…

കെസിആറിന്റെ ‘മൂന്നാം മുന്നണി’യിൽ പ്രതിസന്ധിയുടെ കാർമേഘങ്ങൾ!; പഞ്ചാബ് കീഴടക്കിയതിന് പിന്നാലെ കെജ്രിവാളിന്റെ കണ്ണ് തെലങ്കാനയിലേക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ വൻ വിജയത്തിന് ശേഷം ആം ആദ്മി പാർട്ടി തെലങ്കാനയിലേക്ക് ഉറ്റുനോക്കുന്നു. പാർട്ടിയുടെ പുതിയ രാഷ്ട്രീയ ലക്ഷ്യം ദക്ഷിണേന്ത്യൻ സംസ്ഥാനമായിരിക്കുമെന്ന് എഎപി നേതാക്കളും സൂചിപ്പിച്ചു. എഎപിയുടെ ഈ നീക്കത്തോടെ സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മൂന്നാം മുന്നണിയുടെ പ്രതീക്ഷയും തകിടം മറിഞ്ഞേക്കുമെന്നതാണ് പ്രത്യേകത. ഭാരതീയ ജനതാ പാർട്ടിക്കെതിരെ കോൺഗ്രസ് ഇതര മൂന്നാം മുന്നണി രൂപീകരിക്കാൻ തെലങ്കാന രാഷ്ട്ര സമിതിയുടെ കെസിആർ ശ്രമിക്കുന്നതായി പറയപ്പെടുന്നു. തെലങ്കാനയിലെ എഎപി നേതാക്കൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും കേഡർ വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുതിർന്ന എഎപി നേതാവ് ബുറ രാമു ഗൗറും എഎപിയും മുഖ്യമന്ത്രി കെസിആറും തമ്മിലുള്ള സഖ്യത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞു. ഇത് ഊഹാപോഹങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നേതൃത്വം താൽപ്പര്യം കാണിക്കുകയോ ഒരു മുന്നണിയിലും ഒരു ടിആർഎസ് നേതാവിന് നിയമനം…

ടെക്‌സസില്‍ രണ്ടു ദന്ത ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ 40-കാരനെ അറസ്റ്റു ചെയ്തു

ടയ്ലര്‍ (ടെക്‌സസ്): ദന്ത ക്ലിനിക്കില്‍ കയറി രണ്ടു ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ 40-കാരനെ പോലീസ് പിടികൂടി. സ്റ്റീവന്‍ അലക്‌സാണ്ടര്‍ സ്മിത്ത് (40) ആണ് പിടിയിലായത്. സൗത്ത് ഈസ്റ്റ് ഡാളസില്‍നിന്നും 90 മൈല്‍ അകലെയുള്ള ടയ്ലറില്‍ മാര്‍ച്ച് 17നായിരുന്നു സംഭവം. ക്ലിനിക്കിലെ ജീവനക്കാരനുമായി തര്‍ക്കം ഉണ്ടായതിനെതുടര്‍ന്നു അവിടെനിന്നും പുറത്തിറങ്ങിയ അക്രമി പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും തോക്കെടുത്ത് തിരിച്ചെത്തിയശേഷം ഡോക്ടര്‍മാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡോ. ബ്ലേക്ക് ജി. സിന്‍ക്ലെയര്‍ (59), ഡോ. ജേക്ക് ഇബറൊ (75) എന്നിവരാണ് മരിച്ചത്. സംഭവത്തിനുശേഷം അവിടെനിന്നും കടന്നുകളഞ്ഞ സ്മിത്തിനെ വീട്ടില്‍ നിന്നാണ് അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ പോലീസ് പിടികൂടിയതെന്ന് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. സ്മിത്ത് കൗണ്ടി ജയിലില്‍ അടച്ച സ്മിത്തിന് 2.5 മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് 2022 – മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടന്

ന്യൂയോർക്ക്: ഇന്റർനാഷണൽ വനിതാ ദിനത്തോടനുബന്ധിച്ചു ചിക്കാഗോ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടി എത്തിനിക് കോയാലിഷൻ, മൾട്ടി എത്തിനിക് അഡ്വൈസറി ടാസ്‌ക് ഫോഴ്സ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പത്താമത് വാർഷിക കോൺഗ്രെഷണൽ ഇന്റർനാഷണൽ വിമൻസ് ഡേ ഗാലായിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 വനിതകളിൽ ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡിന് മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടൻ അർഹയായി. ആരോഗ്യ രംഗത്ത് ന്യൂയോർക്കിൽ നാൽപ്പതിലധികം വർഷമായി നേഴ്സ് ആയി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഏലിയാമ്മ. ആരോഗ്യ രംഗത്തെ അൻപതിലധികം വർഷത്തെ പ്രശസ്ത സേവനം കണക്കിലെടുത്താണ് ഏലിയാമ്മ ഈ അവാർഡിന് അർഹയായത്‌. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സമൂഹത്തിലെ നാനാ തലങ്ങളിൽ പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന 20 വനിതാരത്നങ്ങളെ ആദരിച്ച ചടങ്ങു അമേരിക്കൻ പാർലമെൻറ് മന്ദിരമായ വാഷിങ്ടൺ ഡി. സി. യിലെ യു. എസ്. ക്യാപിടോൾ ഹിൽ…

അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വരും ആഴ്ചകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് മുഖ്യ മെഡിക്കൽ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഫൗചിയുടെ ഈ മുന്നറിയിപ്പ്. അടുത്ത ആഴ്ചകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് മാര്‍ച്ച് 18 നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഗണ്യമായതോ, കുറഞ്ഞതോ, മിതമായതോ ഏതിനാണ് സാധ്യത എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തു കോവിഡ് കേസുകള്‍ കുറഞ്ഞുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒമിക്രോണിനുശേഷം ബിഎ2 എന്ന വേരിയന്റിന്റെ വ്യാപനം ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ തന്നെ ഇത്തരം കേസുകള്‍ പല സ്ഥലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടു വര്‍ഷമായി അമേരിക്കയില്‍ കര്‍ശനമായി നടപ്പാക്കിയിരുന്ന കോവിഡ്-19 മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും (മാസ്‌കും സാമൂഹ്യ അകലവും) സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശാനുസരണം…

അട്ടപ്പാടി മധു വധക്കേസ്: കോടതിയില്‍ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍. ഒന്നു മുതല്‍ 11 വരെയും 13 മുതല്‍ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്. അസുഖത്തെ തുടര്‍ന്ന് 12ാം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. 29നു കേസ് പരിഗണിക്കുന്‌പോള്‍ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയില്‍ പൊട്ടിക്കരഞ്ഞു. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. മധുവിന്റെ പേരില്‍ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മലയില്‍ നിന്ന് അര്‍ധനഗ്‌നനായി എത്തിച്ച് പ്രതികള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു, കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിനെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും കുറ്റപത്രത്തിലുണ്ട്.…

കെറെയിലിന്റെ പേരില്‍ നടക്കാന്‍ പോകുന്നത് രാജ്യം ഇതുവരെ കാണാത്ത അഴിമതിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍

കോട്ടയം: കെറെയിലിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത് രാജ്യം ഇതുവരെ കാണാത്ത അഴിമതിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. പ്രതിഷേധത്തിനിടെ സംഘർഷം നടന്ന കോട്ടയം മാടപ്പളളി സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സമരത്തെ അടിച്ചമർത്താനുള്ള ഒരു നീക്കവും നടക്കാന്‍ പോകുന്നില്ല. പോലീസിനെ കൊണ്ട് സമരത്തെ അടിച്ചമർത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. “ഇന്നലെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പൊലീസ് മനപൂര്‍വം നടത്തിയതാണ്. സമരം സമാധാനപരമായിരുന്നു. കല്ലിടാന്‍ വന്നവരോട് സങ്കടം പറഞ്ഞ സ്‌ത്രീകളെ പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നു. ബംഗാളിലെ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെയാണ് ഇവിടെയും നടക്കുന്നത്. കേരളം മുഴുവന്‍ പാരിസ്ഥിതികമായി തകരാന്‍ പോകുകയാണ്,” സതീശന്‍ പറഞ്ഞു. ജപ്പാനില്‍ പദ്ധതിക്ക് മിച്ചം വന്ന ഉപകരണങ്ങളാണ് ഇവിടേക്ക്…