ഉക്രെയ്നില്‍ നിന്ന് അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് യു എസ് എംബസി

കീവ്: റഷ്യ 19-ാം ദിവസവും ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രെയിനിലെ അമേരിക്കൻ പൗരന്മാരോട് യുദ്ധത്തിൽ തകർന്ന രാജ്യം വിടാൻ കിയെവിലെ യുഎസ് എംബസി ആവശ്യപ്പെട്ടു. തിങ്കളാഴ്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിംട്രോ കുലേബയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. സുരക്ഷിതമെങ്കിൽ കര മാര്‍ഗം ഉക്രെയ്‌നിൽ നിന്ന് ഒഴിയാൻ ഞങ്ങൾ യുഎസ് പൗരന്മാരോട് ആവശ്യപ്പെടുന്നതായി എംബസിയുടെ ട്വിറ്ററില്‍ പറയുന്നു. “ബോർഡർ ക്രോസിംഗുകൾ ഇപ്പോൾ ലഭ്യമാണ്. വഴികളും അപകടസാധ്യതകളും പരിഗണിക്കുക; ഹൈവേകൾ തിരക്കേറിയതോ യുദ്ധസാധ്യതയുള്ളതോ അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതോ ആകാം. ചിലരെ സംബന്ധിച്ചിടത്തോളം, തുടരുന്നത് ഏറ്റവും നല്ല തീരുമാനമായിരിക്കാം,” മാർച്ച് 9 ന് അയച്ച സമാനമായ കത്തിൽ “ഉക്രെയ്നിൽ നിന്ന് ഉടൻ ഒഴിവാകാന്‍” എംബസി മുമ്പ് അമേരിക്കന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം തുടർന്നുള്ള സൈനിക പ്രവർത്തനങ്ങൾ കാരണം…

കുര്യന്‍ മ്യാലില്‍ രചിച്ച മലബാര്‍ കുടിയേറ്റം ഓര്‍മ്മകളില്‍ (പുസ്തക പരിചയം): എ.സി. ജോര്‍ജ്ജ്

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു സജീവ നിറസാന്നിധ്യമാണ് ‘മലബാര്‍ കുടിയേറ്റം ഓര്‍മകളില്‍’ എന്ന ഈ പുസ്തകത്തിന്‍റെ രചയിതാവ് ശ്രീ കുര്യന്‍ മ്യാലില്‍. ഇതിനുമുമ്പ് നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള കുര്യന്‍ മ്യാലില്‍ പ്രബന്ധങ്ങളും ലേഖനങ്ങളും ചരിത്രങ്ങളും എഴുതാന്‍ പ്രാപ്തനും നിപുണനും ആണെന്ന് തെളിയിക്കുകയാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ. വളരെ ചെറുപ്രായത്തില്‍, ഒരു പൈതലായിരിക്കുമ്പോള്‍, തന്‍റെ ജډനാടായ തിരുവിതാംകൂറിലുള്ള കടുത്തുരുത്തിയില്‍ നിന്ന് മലബാറിലേക്കുള്ള കുടുംബസഹിതമായ കുടിയേറ്റത്തിന്‍റെ ചരിത്രസംഭവങ്ങള്‍ ഓരോന്നായി ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരന്‍.സരസ്സമായ ഒരു നാടന്‍ ഓട്ടംതുള്ളല്‍പാട്ടോടു കൂടിയാണി ഓര്‍മ്മകുറിപ്പുകള്‍ ആരംഭിക്കുന്നതു.ആസമയത്തും കാലഘട്ടത്തിലുമുണ്ടായ ദുഃഖങ്ങളും, വ്യഥകളും, സന്തോഷങ്ങളും, വീര്‍പ്പുമുട്ടലുകളും കിതപ്പും, കുതിപ്പും ഒരു ചരിത്രകാരന്‍റെ സെല്ലുലോയിഡിലെന്നപോലെ നോക്കികാണുകയും അതിലളിതവും, സരസവും, വസ്തുനിഷ്ഠവുമായ ശൈലിയിലൂടെ വിവരിക്കുകയാണ് ശ്രീ കുര്യന്‍. ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടു കൂടിയാണീ മലബാര്‍ കുടിയേറ്റ ഓര്‍മ്മകള്‍ എന്നു നിസംശയം പറയാം. ജീവജാലങ്ങളുടെ വ്യാപനം കുടിയേറ്റം…

എം എ സി എഫ് റ്റാമ്പാ വിമൻസ് ഫോറം അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു

റ്റാമ്പാ: റ്റാമ്പായിലെ കേരള സെന്ററിൽ എം എ സി എഫ് റ്റാമ്പാ വിമൻസ് ഫോറം വിവിധ പരിപാടികളോടെ അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു. വൈകുന്നേരം 4:30 നു ആരംഭിച്ച പരിപാടികൾക്കു ശേഷം റ്റാമ്പാ ബെയിലെ അനുഗ്രഹീത ഗായകർ പങ്കെടുത്ത സംഗീത സായാഹ്നവും നടത്തപ്പെട്ടു. സ്ത്രീദിന പരിപാടികൾ നയിച്ചത് വിമെൻസ് ഫോറം പ്രസിഡന്റ് ഷീല ഷാജുവിൻ്റെ നേതൃത്വത്തിൽ മിനി പ്രിൻസ്, സബിത നായർ, സാറാ മത്തായി, സ്നേഹ തോമസ് എന്നിവരടങ്ങിയ വിമൻസ് ഫോറം ആണ്. “ബ്രേക്ക് ദി ബയസ്” എന്ന ഈ വർഷത്തെ തീം അനുസരിച്ചു നടന്ന രസകരവും വിജ്ഞാനപ്രദവും ആയ പരിപാടികളിൽ റ്റാമ്പാ ബേ ഏരിയയിൽ ഉള്ള നിരവധി സ്ത്രീകൾക്ക് ഒത്തു കൂടാനും സന്തോഷപ്രദമായ ഒരു സായാഹ്നം ചിലവഴിക്കുവാനും അവസരം കിട്ടി. സ്റ്റേജ് ഡെക്കറേഷനും , ഭക്ഷണം ഒരുക്കുന്നതിനും സാജൻ കോരത് സഹായിച്ചപ്പോൾ ടെക്നിക്കൽ സെറ്റപ്പ് ഷാജു…

എന്തുകൊണ്ടാണ് പ്രമേഹം വരുന്നത്; രോഗലക്ഷണങ്ങൾ; എന്ത് കഴിക്കണം, എന്തൊക്കെ കഴിക്കരുത്

ഇന്നത്തെ കാലത്ത്, മോശമായ ജീവിത ശൈലിയാണ് പലരും പല രോഗങ്ങള്‍ക്കും അടിമയാക്കുന്നത്. ദുര്‍ബല ഹൃദയമുള്ള ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇരയാകുകയും ഹൃദയാഘാതത്തിന് ഇരയാവുകയും പ്രമേഹ രോഗിയായി മാറുകയും ചെയ്യുന്നു. ഇന്ന് പ്രായമായവർ മാത്രമല്ല, ചെറുപ്പക്കാരും കുട്ടികളും ഈ രോഗത്തിന് എളുപ്പത്തിൽ ഇരയാകുന്നു. ഒന്നാമതായി, ഇത് വളരെ അപകടകരമായ ഒരു രോഗമാണ്. അത് ക്രമേണ ശരീരത്തെ നശിപ്പിക്കുന്നു. ഇത് ഗുരുതരമായ രോഗമായി മാറിയാൽ, ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരും. എന്നാൽ, സ്വയം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇത് ഒരു പരിധിവരെ ഈ രോഗം ഒഴിവാക്കാം, അല്ലെങ്കിൽ സന്തുലിതമായി നിലനിർത്താം. വാസ്തവത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവും ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതുമാണ് ഈ രോഗം പിടിപെടുന്നത്. അതേസമയം, ഇത് അവഗണിക്കുന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ പ്രവർത്തനരഹിതമാകാൻ ഇടയാക്കും. പ്രമേഹം എങ്ങനെ ഉണ്ടാകുന്നു, പ്രമേഹത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്, പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ…

ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ ബൈഡന്റെ പരാജയം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം: ട്രംപ്

സൗത്ത് കരോലിന: ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡന്റെ “ബലഹീനത, ഭീരുത്വം, കഴിവില്ലായ്മ” എന്നിവയെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിക്കുകയും ഇത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമേരിക്കക്കാരെ ഭയാനകവും രക്തരൂക്ഷിതമായതുമായ യുദ്ധക്കെടുതിയിലാക്കാതെ ഈ ദുരന്തം അവസാനിപ്പിക്കാൻ തനിക്ക് ഇനിയും കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സൗത്ത് കരോലിനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത ട്രം‌പ്, ഉക്രെയ്ൻ സംഘർഷം തുടർന്നാൽ അത് മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ കാണുന്നു. പുടിൻ യുദ്ധം നിർത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് തെറ്റാണ്. യുദ്ധം കൂടുതൽ വഷളാകാൻ പോകുന്നു. അദ്ദേഹം അത് നിര്‍ത്തുകയില്ല, പുടിനോട് സംസാരിക്കാൻ നമ്മള്‍ക്ക് ആരുമില്ല,” ട്രം‌പ് പറഞ്ഞു. റഷ്യൻ നടപടിയെ “പ്രകോപനമില്ലാത്തതും ന്യായീകരിക്കാത്തതുമായ ആക്രമണം” എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം…

കാനഡയില്‍ വാഹനാപകടം; പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. ടൊറന്റോ ഹൈവേയില്‍ പ്രദേശിക സമയം പുലര്‍ച്ചെ 3.45ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികളെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഇവര്‍ ഒരു വാനില്‍ സഞ്ചരിക്കുന്നതിനിടയില്‍ ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കേസെടുത്തിട്ടില്ല.    

നമ്പർ 18 പോക്സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നമ്പര്‍ 18 പോക്‌സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ അന്വേഷണ സംഘത്തിന് മുന്‍പിലെത്തി കീഴടങ്ങി. ദിവസങ്ങളായി സൈജുവിനായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുകയും ചെയ്തു. ഇയാൾ എറണാകുളത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്. യുവതിയെയും മകളെയും സൈജു ഹോട്ടലിലെത്തിച്ചുവെന്നും ഇയാളും ഇവരോട് മോശമായി പെരുമാറിയെന്നും മൊഴിയുണ്ട്. പ്രതികളെല്ലാം ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റൊരു പ്രതി അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബുധനാഴ്ച എത്താന്‍ ആവശ്യപ്പെട്ടാണ്…

തിരുവല്ലത്തെ കസ്റ്റഡി മരണം സിബിഐയ്ക്ക് കൈമാറാന്‍ സാധ്യത

തിരുവനന്തപുരം: തിരുവല്ലം പൊലീസ് കസ്റ്റഡി മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറാന്‍ സാധ്യത. ഇതു സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കുമെന്ന് സൂചന. എന്നാൽ, സുരേഷിനൊപ്പം അറസ്റ്റിലായ നാലു പ്രതികളുടെ മൊഴിയിൽ പൊലീസ് മർദനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ച മുമ്പ് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുരേഷിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കേറ്റ പാടുകള്‍ മരണകാരണമായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഹൃദയസ്തംഭനത്തിന് പരിക്ക് ഇടയാക്കിയിരിക്കാമെന്ന സംശയം ഡോക്ടര്‍മാര്‍ക്കുണ്ട്. ദമ്പതികളെ ആക്രമിച്ച കേസിലായിരുന്നു സുരേഷിനെയും നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിമരണങ്ങള്‍ സിബിഐക്ക് വിടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ രീതിയില്‍ സുപ്രീംകോടതിയുടെ ചില ഉത്തരവുകളുമുണ്ട്.

അന്നക്കുട്ടി മാത്യു ചീരാംകുഴിയിൽ നിര്യാതയായി

ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതനായ സി. ജെ മാത്യുവിന്റെ (മത്തായി സാർ) ഭാര്യ അന്നക്കുട്ടി മാത്യു(94) നിര്യാതയായി. ശവസംസ്‌കാരം ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തിൽ പിന്നീട്‌. പാലാ അരീക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ലൈല അങ്ങാടിശ്ശേരിൽ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിൾ, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ഡാളസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മേലുകാവ്). മരുമക്കൾ: ജോർജ് അങ്ങാടിശ്ശേരിൽ (ഡാളസ്), പി കെ ബേബി പൂച്ചത്താളിൽ (വൈക്കം, പള്ളിപ്പുറം) , ടി. സി മൈക്കിൾ തൈപ്പറമ്പിൽ, ഷൈനി ജോസ് പുത്തൻകടുപ്പിൽ, ടെസ്സിക്കുട്ടി മാത്യു പറമ്പത്ത് , ജോർജ് ജോസഫ് വിലങ്ങോലിൽ (എല്ലാവരും ഡാളസ്) , ജോയ് തയ്യിൽ (തീക്കോയി, റിട്ട. പ്രൊഫ. ഹെൻറി ബേക്കർ കോളേജ് മേലുകാവ്).

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌: ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്; മാർച്ച് 19ന് ഡാളസിൽ പ്രമോഷണൽ യോഗം

ന്യുയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡ യിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി മാർച്ച് 19ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് ഐ.പി.സി ടാബർനാക്കിൾ സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ മുഖ്യ പ്രഭാഷണം നടത്തും. 2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ. നാഷണൽ – ലോക്കൽ…