അമ്മ ഉറങ്ങുകയാണെന്ന് കരുതി വീട്ടിൽ മൃതദേഹത്തിനൊപ്പം നാല് ദിവസം ചെലവഴിച്ച 10 വയസുകാരൻ

ഹൈദരാബാദ്: അമ്മ ഉറങ്ങുകയാണെന്ന് കരുതി 10 വയസ്സുള്ള ഒരു ആൺകുട്ടി നാല് ദിവസത്തോളം അമ്മയുടെ മൃതദേഹവുമായി വീട്ടിൽ കഴിച്ചുകൂട്ടി. മൂന്ന് ദിവസമായി, കുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണം കഴിച്ചു, പതിവായി സ്കൂളിൽ പോയി, അമ്മയുടെ അരികില്‍ ഉറങ്ങി. അയൽക്കാർ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മ വിശ്രമിക്കുകയാണെന്ന് പറഞ്ഞു. നാലാം ദിവസം ഒരു ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ കുട്ടി അമ്മാവന്‍ ദുര്‍ഗാ പ്രസാദിനെ വിളിച്ചു. നാല് ദിവസമായി അമ്മ ഉറങ്ങുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ദുർഗാ പ്രസാദ് തന്റെ സഹോദരി മരിച്ച നിലയിൽ കിടക്കുന്നത് കണ്ട് ഞെട്ടി. ഇതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. സ്വകാര്യ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന രാജ്യലക്ഷ്മി (41) ഭർത്താവുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദ്യാനഗർ ഭാഗത്തെ വാടക ഫ്‌ളാറ്റിൽ മകൻ ശ്യാം കിഷോറിനൊപ്പം താമസിച്ചു വരികയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള കുട്ടി സ്വകാര്യ…

ഗുജറാത്ത് ആം ആദ്മി പാര്‍ട്ടിയില്‍ കലഹം; 150ഓളം പ്രവർത്തകർ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഗുജറാത്തിലെ നൂറുകണക്കിന് പാർട്ടി അംഗങ്ങൾ പാർട്ടി വിടുന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള 150 ഓളം പാർട്ടി അംഗങ്ങൾ മാർച്ച് 12 ശനിയാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി കര്‍ഷക സംഘടനയുടെ സംസ്ഥാന നേതാവ് രവി പട്ടേലിന്റെ നേതൃത്വത്തിലാണ് രാജി. “ആറുമാസം മുമ്പ്, ഞങ്ങൾ ഞങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ രാജിവച്ചപ്പോൾ, ഇടപെടാൻ ഞങ്ങൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.…

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്നിക്ക് വരണമെന്ന് ജി-23 നേതാക്കള്‍; രാഹുൽ ഗാന്ധി തിരിച്ചുവരണമെന്ന് അശോക് ഗെഹ്‌ലോട്ട്

ന്യൂഡല്‍ഹി: അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ടതിന് ശേഷം അതിന്റെ കാരണങ്ങൾ അവലോകനം ചെയ്യുന്നതിനും, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനുമായി കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) ഞായറാഴ്ച യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് ശേഷം പാർട്ടിയുടെ ‘ജി-23’ ഗ്രൂപ്പിലെ നിരവധി നേതാക്കൾ വെള്ളിയാഴ്ച യോഗം ചേർന്ന് ഭാവി നടപടി ചർച്ച ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്‌നിക്കിന്റെ പേര് ഗ്രൂപ്പ് നിർദ്ദേശിച്ചെങ്കിലും പാർട്ടി ഹൈക്കമാൻഡ് ഇത് അംഗീകരിച്ചില്ലെന്നാണ് ജി-23 വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. തന്നെയുമല്ല, ഹൈക്കമാൻഡിന് നേരെ രൂക്ഷ വിമര്‍ശനവും തൊടുത്തുവിട്ടു. അതിനിടെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് തൊട്ടുമുന്‍പാണ് ഗെലോട്ട് നിലപാടു വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് ഗാന്ധി കുടുംബം അനിവാര്യമാണെന്ന കാര്യം…

അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ അന്തർ ദേശീയ വനിതാ ദിനം ആഘോഷിച്ചു

അറ്റ്ലാന്റാ : അമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) 2022 മാർച്ച്‌ 12ാം തീയതി അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു. മാർച്ച്‌ 12ാം തീയതി വൈകുന്നേരം 6 മണിക്ക് ‘അമ്മ’ പാം പാലസ്റസ്റ്റോറന്റിൽവെച്ച്നടത്തിയഅന്തർദേശീയവനിതാദിനം അമ്മു സഖറിയായുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുകയും അമ്മ പ്രസിഡന്റ്‌ ഡൊമനിക് ചാക്കോനാൽ നേതൃത്വം കൊടുക്കുകയും ചെയ്തു.പ്രധാന അതിഥിയായി എത്തിച്ചേർന്ന എമറി ഹോസ്പിറ്റൽ എഡ്യൂക്കേഷനൽ കോഓർഡിനേറ്റർ ഡോ. മിനി ജേക്കബിനെ അമ്പിളി സജിമോൻ സദസൃർക്കു പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ റഷൃൻ ,ഉക്രേൻ യുദ്ധത്തെ അനുസ്മരിക്കുകയും യുദ്ധത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി തിരികൊളുത്തി പ്രാർധിക്കുകയും ,അതിനെ തുടർന്ന് മൺ മറഞ്ഞ ,ഭാരതത്തിന്റെ വാനംപാടി ലാതാ മങ്കെഷ്കറിനെ അനുസ്മരിച്ചുകൊണ്ട് ശ്രീമതി ഗ്രേസി തരിയൻ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്യുകയുണ്ടായി. തുടർന്നു 2021 ൽ ഫ്ളവേഴ്സ് TV സംഘടിപ്പിച്ച sing and win മത്സരത്തിൽ ever green voice…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ വിപുലമായി നടത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ‘വിമന്‍സ് ഡേ’ ആഘോഷങ്ങള്‍ ‘ബാലന്‍സ് ഫോര്‍ ബെറ്റര്‍’ എന്ന് നാമകരണം ചെയ്ത് നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ ഡോ. റോസ് വടകര, ഷൈനി തോമസ്, സ്വര്‍ണ്ണം ചിറമേല്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് നല്‍കുന്ന പ്രധാന്യത്തിന്റെ ഭാഗമായിട്ടാണ് ഈ ഭരണസമിതിയുടെ എക്‌സിക്യൂട്ടീവിലും ബോര്‍ഡിലുമായി ഇത്രയധികം വനിതകളുള്ളതെന്നും വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സിനെകൊണ്ടുതന്നെ വനിതാദിനം ഉദ്ഘാടനം ചെയ്യിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജോഷി വള്ളിക്കളം ചൂണ്ടിക്കാട്ടി. അമിത് ഹെല്‍ത്ത് ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ഈവര്‍ഷത്തെ വനിതാദിനത്തിന്റെ പ്രമേയമായ ‘ബ്രേക്ക് ദി ബയസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിന സന്ദേശം നല്‍കി. സ്ത്രീകള്‍ തന്നെ പ്രബുദ്ധരായി സ്വയം തീരുമാനമെടുത്ത്…

റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ ഡി.സി: പരമാധികാര രാഷ്ട്രമായ യുക്രെയ്‌നെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള റഷ്യന്‍ നടപടികളെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ബൈഡന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവാന്‍ ആണ് ചൈനയ്ക്ക് കര്‍ശന താക്കീത് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച റോമില്‍ ചൈനയുടെ നയതന്ത്ര പ്രതിനിധി യാങ് യിച്ചിയെ സന്ദര്‍ശിക്കാനിരിക്കെ, അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന് ചൈന റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് സുള്ളിവാന്‍ പറഞ്ഞു. യുക്രെയ്‌നെ ആക്രമിക്കുവാന്‍ റഷ്യ പദ്ധതിയിട്ടിരുന്നത് ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും, എന്നാല്‍ ഏതറ്റംവരെ പോകുമെന്ന് അറിയില്ലെന്നും സുള്ളിവന്‍ ചൂണ്ടിക്കാട്ടി. ചൈന എങ്ങനെയാണ് റഷ്യയെ സാമ്പത്തികമായി സഹായിക്കുക എന്നത് വൈറ്റ് ഹൗസ് സുസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഈ വിഷയത്തെക്കുറിച്ച് ബീജിംഗുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം മറികടക്കാന്‍ ‘ലൈഫ് ലൈന്‍’ എന്ന ചൈനീസ് പദ്ധതി…

ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

ഉക്രേനിയൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. മോസ്കോയുമായി ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഉക്രെയ്നും രംഗത്ത്. റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ചർച്ചകളിൽ ഇടപെടണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ശനിയാഴ്ച ഇക്കാര്യം പറഞ്ഞത്. “ഉക്രേനിയൻ സർക്കാർ സഹായകരമാകുമെന്ന് വിശ്വസിക്കുന്ന നയതന്ത്ര നടപടികളുണ്ടെങ്കിൽ, അവ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്,” വക്താവ് പറഞ്ഞു. ഉക്രെയ്‌നിലെ സൈനിക നടപടികൾക്ക് മറുപടിയായി ബൈഡൻ ഭരണകൂടം റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക, ബാങ്കിംഗ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡോളർ, യൂറോ, പൗണ്ട്, യെൻ എന്നിവയിൽ ബിസിനസ് ചെയ്യാനുള്ള റഷ്യയുടെ കഴിവിനെ ഉപരോധം പരിമിതപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ “ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം” എന്ന വ്യാപാര പദവി റദ്ദാക്കാൻ യുഎസ് കോൺഗ്രസുമായും മറ്റ് ഗ്രൂപ്പ്…

അവാർഡ് ജേതാവായ യുഎസ് ജേണലിസ്റ്റ് ബ്രെന്റ് റിനൗഡ് ഉക്രെയ്നിൽ വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: യു‌എസ് ആസ്ഥാനമായുള്ള പത്രപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ ബ്രെന്റ് റിനൗഡ് ഞായറാഴ്ച ഉക്രെയ്നിലെ വടക്ക് പടിഞ്ഞാറൻ പ്രാന്തപ്രദേശമായ കൈവിലെ ഇർപിനിൽ വെടിയേറ്റ് മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാരും ദൃക്‌സാക്ഷികളും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റിനൗഡിനൊപ്പം മറ്റൊരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. ബ്രെറ്റ് റെനൗഡ് തൽക്ഷണം മരിച്ചുവെന്നും, മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ ചികിത്സിച്ചുവെന്നും ഉക്രേനിയൻ ടെറിട്ടോറിയൽ ഡിഫൻസിൽ സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവ് പറഞ്ഞു. ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള ഒരു ഐഡി കാർഡ് ബ്രെന്റ് റെനോഡ് ധരിച്ചിരുന്നുവെങ്കിലും അദ്ദേഹം വാർത്താ ഓർഗനൈസേഷന്റെ അസൈൻമെന്റിൽ ആയിരുന്നില്ലെന്ന് എന്‍ വൈ ടി റിപ്പോർട്ട് ചെയ്തു. “ഉക്രെയ്നിലെ ഒരു അമേരിക്കൻ പത്രപ്രവർത്തകൻ ബ്രെന്റ് റെനൗഡിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. ബ്രെന്റ് കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായിരുന്നു, പക്ഷേ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന്റെ അസൈന്മെന്റില്‍ ആയിരുന്നില്ല,” ന്യൂയോർക്ക് ടൈംസിന്റെ ഡെപ്യൂട്ടി…

ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഇനി ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ എത്തിയതോടെ ക്ലിഫ് ഹൗസിലെ സുരക്ഷാ ചുമതല ഇനി സംസ്ഥാന വ്യവസായ സുരക്ഷാ സേന കൈകാര്യം ചെയ്യും. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ ദ്രുതകര്‍മ്മ സേനയെ മാറ്റാനും ക്ലിഫ് ഹൗസിന്റെ സുരക്ഷ എസ്‌ഐഎസ്‌എഫിന് കൈമാറാനും തീരുമാനിച്ചു. പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷ സേനയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. പ്രതിഷേധക്കാര്‍ എത്തിയ സംഭവം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്‌ഹൌസിന്റെ സുരക്ഷയും സര്‍ക്കാര്‍ എസ്‌ഐഎസ്എഫിനെ ഏല്‍പ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ്…

ഉക്രേനിയന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യുദ്ധം മടുത്തു; ഏതു വിധേനയും നാട്ടിലെത്തിയാല്‍ മതിയെന്ന്

ചെന്നൈ: ഉക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി സായ് നികേഷിന് യുദ്ധം മടുത്തു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇപ്പോള്‍ പറയുന്നത്. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രേനിയൻ സൈന്യത്തോടൊപ്പം ചേർന്നുവെന്ന വിവരമറിഞ്ഞ തമിഴ്‌നാട് കോയമ്പത്തൂർ ഗൗണ്ടം പാളയം സ്വദേശി സായ് നികേഷാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു സായ്. വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ സായി നികേഷ് ചേര്‍ന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യത പരിശോധനയില്‍ പരാജയപ്പെട്ടു. സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോള്‍ തന്നെ ഉക്രൈന്‍ സൈന്യത്തില്‍ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു. യുദ്ധഭൂമിയുടെ നിരവധി ചിത്രങ്ങൾ സായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി…