ഉക്രെയ്ൻ സംഘർഷത്തിനിടയിൽ പ്രമുഖ യുഎസ് കമ്പനികൾ റഷ്യയോട് ഗുഡ്ബൈ പറയുന്നു

ഉക്രെയ്നിലെ സൈനിക നടപടിയുടെ പേരിൽ രാജ്യത്ത് നിന്നുള്ള കോർപ്പറേറ്റ് പലായനത്തിനിടയിൽ നൂറുകണക്കിന് വൻകിട അമേരിക്കൻ കമ്പനികൾ റഷ്യയിലെ അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെച്ച് റഷ്യയോട് ഗുഡ്ബൈ പറയുന്നു. ഫെബ്രുവരി 24 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈനിക നടപടിക്ക് ഉത്തരവിട്ടത് മുതൽ റഷ്യയുമായുള്ള അവരുടെ ബിസിനസ്സ് ബന്ധം വിച്ഛേദിക്കുകയോ കാര്യമായ രീതിയിൽ അവയെ പിന്നോട്ട് നയിക്കുകയോ ചെയ്ത എല്ലാ വ്യവസായ മേഖലകളിലുമുള്ള 100-ലധികം കമ്പനികളുടെ കൂട്ടത്തിൽ ജനപ്രിയ അമേരിക്കൻ ബ്രാൻഡുകളായ മക്‌ഡൊണാൾഡ്, കൊക്ക കോള, ഡിസ്‌നി എന്നിവയും ഉൾപ്പെടുന്നു. ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകൾക്ക് (ഡിപിആർ, എൽപിആർ) ഉക്രേനിയൻ സൈന്യം ആഴ്ചകളോളം ഷെല്ലാക്രമണം നടത്തിയതിനാല്‍ റഷ്യയ്ക്ക് മറ്റ് മാർഗമൊന്നുമില്ലായിരുന്നു എന്ന് പുടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യൻ നീക്കത്തിന് മറുപടിയായി, യുഎസും സഖ്യകക്ഷികളും മോസ്കോയിൽ കർശനമായ ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇപ്പോൾ, ഈ…

ഉക്രെയ്‌നിലെ ആശുപത്രി ആക്രമണം റഷ്യ നിഷേധിച്ചു

മോസ്കോ: ഉക്രെയ്നിലെ മരിയുപോൾ സിറ്റിയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ തങ്ങളുടെ സൈന്യം വ്യോമാക്രമണം നടത്തി എന്ന അവകാശവാദം “വിവര ഭീകരത” എന്ന് പറഞ്ഞ് റഷ്യ തള്ളിക്കളഞ്ഞു. ഉപരോധിക്കപ്പെട്ട തുറമുഖ നഗരമായ മരിയുപോളിലെ കുട്ടികളുടെ ആശുപത്രിയിലും പ്രസവ വാർഡിലും റഷ്യൻ സൈന്യം നിരവധി തവണ വ്യോമാക്രമണം നടത്തിയതായും, ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായും ഉക്രെയ്ൻ ബുധനാഴ്ച അവകാശപ്പെട്ടു. ആക്രമണം കുട്ടികളെയും മറ്റുള്ളവരെയും അവശിഷ്ടങ്ങൾക്കടിയിൽ കുടുക്കി, “നീതീകരണമില്ലാത്ത ഒരു യുദ്ധക്കുറ്റം” എന്ന് കിയെവ് ആരോപിച്ചു. എന്നാല്‍, വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ഈ ആരോപണം ശക്തമായി തള്ളിക്കളഞ്ഞു, “ഇത് വിവര ഭീകരതയാണ്” എന്നും സഖരോവ വിശേഷിപ്പിച്ചു. നേരത്തെ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ “ഭയങ്കരം” എന്ന് അപലപിച്ചിരുന്നു. സിവിലിയന്മാർ “തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു യുദ്ധത്തിന് ഏറ്റവും ഉയർന്ന വില കൊടുക്കുന്നു” എന്ന്…

മീഡിയ വണ്‍ വിലക്ക്: എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം; ചൊവ്വാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹര്‍ജികളിലും സ്റ്റേ ആവശ്യത്തിലും അടുത്ത ചൊവ്വാഴ്ച്ച കോടതി വാദം കേള്‍ക്കും. ഹൈക്കോടതി വിധിയോടെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണ്. അതിനാല്‍ അടിയന്തിരമായി കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാല് ആഴ്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത് എന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ്…

റമദാനെ വരവേല്‍ക്കാന്‍ യൂണിയന്‍ കോപ്; ഏറ്റവും വലിയ ക്യാമ്പയിനിനായി 18.5 കോടി ദിര്‍ഹം നീക്കിവെച്ചു

30,000 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്ന ക്യാമ്പയിനിനായി യൂണിയന്‍ കോപിന്റെ ലാഭവിഹിതത്തില്‍ നിന്ന് 18.5 കോടി ദിര്‍ഹം നീക്കിവെച്ചു. ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), 30, 000ത്തിലധികം അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്ന പ്രൊമോഷന് വേണ്ടി 18.5 കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ചു. യുഎഇ വിപണിയില്‍, പ്രത്യേകിച്ച് ദുബൈ (Dubai) എമിറേറ്റില്‍, സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ട് തന്നെ സാമ്പത്തിക സംരംഭങ്ങള്‍ക്ക് തുടക്കമിടുകയും അതുവഴി രാജ്യത്തെ ഇതേ മേഖലയിലെ എതിരാളികളെ കൂടി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്നതിലേക്ക് എത്തിക്കുകയും, അതിലൂടെ റമദാനിലെ (Ramadan) പുണ്യമാസത്തില്‍ പോസിറ്റീവായ പ്രതിഫലനമുണ്ടാക്കുകയുമാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. റമദാനിലെ തയ്യാറെടുപ്പുകള്‍ പ്രഖ്യാപിക്കാനായി യൂണിയന്‍ കോപ് സംഘടിപ്പിച്ച വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍…

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയറിയിച്ച് മകന്‍ മുഈനലി തങ്ങള്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ആശ്വസിപ്പിച്ച് കൂടെനിന്നവര്‍ക്ക് മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ നന്ദിയറിയിച്ചു. മന്ത്രിമാര്‍, മതപണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത പ്രമുഖര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദിയറിയിച്ചു. ഖബറടക്കം തീരുമാനിച്ച സമയത്തില്‍ നിന്നും നേരത്തെ നടത്തിയതില്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മുഈനലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:. പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ പോലെ നിങ്ങളും അതീവ ദുഃഖിതരാണെന്നറിയാം. കുടുംബത്തിന്റെ വേദനയില്‍ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ബഹു: മുഖ്യമന്ത്രി മുതല്‍ ശ്രീ: രാഹുല്‍ ഗാന്ധി, മതപണ്ഡിതര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ കക്ഷി നേതാക്കള്‍, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വൈറ്റ് ഗാര്‍ഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്സുമാര്‍… ഇതിലെല്ലാമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തില്‍…

വര്‍ക്കലയിലെ തീപിടുത്തം: ബൈക്കില്‍നിന്ന് പടര്‍ന്ന തീ ടാങ്ക് പൊട്ടി ആളിപ്പടര്‍ന്നു

വര്‍ക്കല: അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്തുള്ള വീടുകളിലെ സി.സി.ടി.വി.കള്‍ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പുലര്‍ച്ചെ 1.46-നാണ് തീ കത്തുന്നതായി സി.സി.ടി.വി.യില്‍ കാണുന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ വീടിന്റെ ഭാഗത്തേക്കു പടരുന്നതും കാണാം. പിന്നീട് ചെറിയ പൊട്ടിത്തെറിയോടെ വീട്ടിലേക്ക് തീ വ്യാപിക്കുന്നതും കാണാം. 25 മിനിറ്റ് ഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്. താഴെനിന്നും മുകള്‍നിലയിലേക്കാണ് തീ വ്യാപിച്ചിട്ടുള്ളത്. പോര്‍ച്ചില്‍ ബൈക്കുകള്‍ ഇരുന്നതിന്റെ മുകള്‍ഭാഗത്ത് ഹോള്‍ഡര്‍ ഉണ്ടായിരുന്നു. അതില്‍ സ്പാര്‍ക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നു സംശയിക്കുന്നു. തീപ്പിടിത്തമുണ്ടായ വീട്ടിലും സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തീപ്പിടിത്തതില്‍ ഹാര്‍ഡ് ഡിസ്‌കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക്…

നിയമസഭാ തെരഞ്ഞെടുപ്പ്: ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് ലീഡ് ചെയ്യുന്നു

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടെണ്ണലിൽ ഗൊരഖ്പൂർ അർബൻ മണ്ഡലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡ് ചെയ്യുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. രാവിലെ 9.30 ന് ലഭ്യമായ പ്രാരംഭ വിവരങ്ങളനുസരിച്ച് കൂടുതലും പോസ്റ്റൽ ബാലറ്റുകളിൽ നിന്നാണ് ലീഡ് നല്‍കുന്നത്. യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകത്തിൽ നിന്ന് നിയമസഭാ സീറ്റിലേക്കുള്ള ആദ്യ സമ്പൂർണ്ണ മത്സരമാണിത്. അദ്ദേഹം നിരവധി തവണ ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എബിപി സി-വോട്ടർ എക്‌സിറ്റ് പോൾ പ്രകാരം 236 സീറ്റുകളോടെ ഉത്തർപ്രദേശിൽ ഭരണം നിലനിർത്താൻ ബിജെപി ഒരുങ്ങുകയാണ്. എന്നാല്‍, 403 അംഗ സംസ്ഥാന അസംബ്ലിയിൽ 2017 ൽ 325 സീറ്റുകൾ നേടിയ ശേഷം 89 സീറ്റുകളുടെ നഷ്ടത്തോടെ, കുറഞ്ഞ മാർജിനിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അത് പ്രവചിച്ചിരുന്നു. മാർച്ച് മൂന്നിന് നടന്ന ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ 53.30 ശതമാനം പോളിംഗാണ്…

അഞ്ചില്‍ നാലിടത്തും ബി.ജെ.പി; പഞ്ചാബില്‍ എഎപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് ബി.ജെ.പി കേവല ഭുരിപക്ഷത്തിലേക്ക്. രണ്ട് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഭരണം ഉറപ്പാക്കിയപ്പോള്‍ ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നു. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാനാവുന്നത്. യു.പിയില്‍ ആകെയുള്ള 403 സീറ്റില്‍ ലീഡ് അറിവായ 403ല്‍ 265 ഇടത്തും ബി.ജെ.പി ലീഡ് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടി 125 ഇടത്തും ബി.എസ്.പി ആറിടത്തും േകാണ്‍ഗ്രസ് നാലിടത്തും മറ്റുള്ളവര്‍ നാല് ഇടത്തും ലീഡ് ചെയ്യുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ 202 എന്ന കേവല ഭൂരിപക്ഷം ലീഡില്‍ ബി.ജെ.പി നേടിയിട്ടുണ്ട്. കര്‍ഹല്‍ മണ്ഡലത്തില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആകെ വോട്ടില്‍ 90 ശതമാനത്തിലേറെ നേടിക്കഴിഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് മൗര്യ രണ്ടാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍…

പാഴ്‌വസ്തു ശേഖരണത്തിനായി ‘ആക്രി കട’ ആപ്പുമായി കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസ്സോസിയേഷൻ

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പാഴ്‌വസ്തുക്കൾ ശേഖരിച്ചു പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗം ചെയ്യുന്ന പ്രവൃത്തിയിൽ വ്യാപൃതരായ കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസ്സോസിയേഷൻ (കെ.എസ്.എം.എ) വിവര സാങ്കേതിക വിദ്യയുടെ അതിനൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ചു വികസിപ്പിച്ച ‘ആക്രി കട’ എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന പൊതുസമൂഹത്തെയും കെ.എസ്.എം.എ അംഗങ്ങളെയും തമ്മിൽ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായാണ് ‘ആക്രി കട’ ആപ്പ് അവതരിപ്പിച്ചത്. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്സൈറ്റും ഉത്ഘാടനം ചെയ്തു. വീടുകളിലെയും മറ്റും പാഴ്‌വസ്തുക്കൾ എങ്ങനെ കൃത്യമായി നിർമാർജനം ചെയ്യണമെന്ന ആശങ്കയ്‌ക്ക് പരിഹാരമാണ് വളർന്നു വരുന്ന മേഖലയായ സ്ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷന്റെ ‘ആക്രി കട’ എന്ന ആപ്ലിക്കേഷൻ എന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയിൽ…

നിയമസഭാ തെരഞ്ഞെടുപ്പ് 2022: യുപിയിൽ ബിജെപി മുന്നേറുന്നു (38.9%); പഞ്ചാബിൽ എഎപി കുതിക്കുന്നു (40.3%)

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രകാരം 48 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 24 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നതിനാൽ ഉത്തർപ്രദേശിൽ മൊത്തം വോട്ട് ഷെയറിന്റെ 38.9 ശതമാനവുമായി ബിജെപി മുൻതൂക്കം കാണിക്കുന്നു. നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ചിരുന്നു. പഞ്ചാബിലെ 39 സീറ്റുകളിൽ എഎപിക്ക് 40.3 ശതമാനം പിന്തുണയും കോൺഗ്രസും ശിരോമണി അകാലിദളും അഞ്ച് സീറ്റുകളിലും ബിജെപിയും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു. ഗോവയിൽ ബിജെപിക്ക് 39 ശതമാനം വോട്ട് വിഹിതം 7 സീറ്റുകളിൽ ലീഡ് നേടിയപ്പോൾ 24.6 ശതമാനം വോട്ടർമാരുമായി കോൺഗ്രസ് പിന്നിലായി 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നുവെന്ന് വെബ്സൈറ്റ് പറയുന്നു. മണിപ്പൂരിൽ, തുടക്കത്തിലെ ട്രെൻഡുകൾ കാണിക്കുന്നത് 59.9 ശതമാനം വോട്ടുകളുമായി ബിജെപി 3 സീറ്റുകളിൽ ലീഡ് നേടിയപ്പോൾ കോൺഗ്രസ് 29.1 ശതമാനവുമായി തൊട്ടുപിന്നിൽ…