ഉക്രെയ്‌നില്‍നിന്നും എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഇന്ന് കേരളത്തിലെത്തിയത് 238 പേര്‍

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലേക്കുള്ള വിദ്യാര്‍ഥിയുടെ യാത്രയും തടഞ്ഞിരിക്കുകയാണ്. കേരള ഹൗസിനെ ഇക്കാര്യം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു. ഉക്രെയ്‌നില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.    

ഹരിദാസന്‍ വധം: പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ ഒരാള്‍ കൊടകര കുഴല്‍പ്പണ കേസിലും പ്രതി

തലശേരി: ന്യൂമാഹി പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ(54) നെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയും ഉള്ളതായി റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ മുള്‍മുനയിലാക്കിയ കൊടകര കേസിലെ പ്രതിയും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടതോടെ പോലീസ് കേസന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു. കുടകിലെ ഒന്നരക്കോടിയുടെ കുഴല്‍പ്പണ തട്ടിപ്പ് കേസിലും ഉള്‍പ്പെട്ട ചിലരും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിഖില്‍, ദീപു എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇരുവരും ചെന്നൈയിലുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരള പോലീസ് ചെന്നയില്‍ ക്യാമ്പ് ചെയ്ത തിരച്ചില്‍ നടത്തി വരികയാണ്. കേസില്‍ ആത്മജന്‍ എന്ന ഒരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചന കേസില്‍ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉള്‍പ്പെടെ നാലു…

മുസ്‌ലിംകൾക്കിടയിൽ ഭിന്നത വളർത്താൻ ലക്ഷ്യമിട്ടാണ് പാക്കിസ്താന്‍ ഷിയാ പള്ളിയിലെ ഭീകരാക്രമണമെന്ന് ഇറാൻ

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ പള്ളി തകർത്ത് ഡസൻ കണക്കിന് ഷിയാ മുസ്ലീങ്ങളെ രക്തസാക്ഷികളാക്കിയ മാരകമായ ബോംബ് സ്ഫോടനത്തെ ഇറാൻ ശക്തമായി അപലപിച്ചു. മുസ്ലീങ്ങൾക്കിടയിൽ ഭിന്നത വളർത്താനാണ് ബോംബാക്രമണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്സാദെ വെള്ളിയാഴ്ച പറഞ്ഞു. പാക്കിസ്താന്‍ സർക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ആവശ്യമായ സുരക്ഷയൊരുക്കി തീവ്രവാദികളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ ഗൗരവമായ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും വക്താവ് ആശംസിച്ചു. പെഷവാറിലെ ഓൾഡ് സിറ്റി ഏരിയയിലെ കുച്ച റിസാൽദാർ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ആരാധകർ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം നടന്നത്. കുറഞ്ഞത് 56 പേർ രക്തസാക്ഷികളാവുകയും 194 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സായുധരായ രണ്ട് അക്രമികൾ പള്ളിക്ക് പുറത്ത് പോലീസുകാർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് അക്രമമുണ്ടായതെന്ന് പെഷവാർ സിറ്റി പോലീസ് മേധാവി മുഹമ്മദ്…

കമന്റടിച്ചത് ചോദ്യം ചെയ്തു; പാലായില്‍ ഗര്‍ഭിണിയെ ചവിട്ടിവീഴ്ത്തി, ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; നാലംഗ സംഘം അറസ്റ്റില്‍

പാലാ: ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്. ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഘം വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുന്‌പോള്‍ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കമന്റടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ തുടര്‍ന്ന് 22 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടര്‍ന്ന് ഇവരെ…

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ഹൃദയാഘാതം മൂലം അന്തരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് അറിയിച്ചു. തായ്‌ലൻഡിൽ വെച്ചാണ് ക്രിക്കറ്റ് താരം അന്തരിച്ചതെന്നും, ഹൃദയാഘാതമാകാം കാരണമെന്നും വോണിന്റെ മാനേജ്‌മെന്റിന്റെ ഹ്രസ്വ പ്രസ്താവനയില്‍ പറയുന്നു. 1992-ൽ അരങ്ങേറ്റം കുറിച്ച വോൺ, ഓസ്‌ട്രേലിയയ്‌ക്കായി 145 ടെസ്റ്റുകൾ കളിച്ച് 708 വിക്കറ്റുകൾ വീഴ്ത്തി. 194 ഏകദിന മത്സരങ്ങളിൽ നിന്ന് വോണിന് 293 സ്‌കോളുകൾ ലഭിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി ഷെയ്ൻ വോൺ പരക്കെ അറിയപ്പെടുന്നു. ഒരു സെഞ്ച്വറി കൂടാതെ 300 ടെസ്റ്റ് റൺസ് നേടിയ ഒരേയൊരു ലോവർ ഓർഡർ ബാറ്റ്സ്മാൻ കൂടിയായിരുന്നു അദ്ദേഹം. 2007 ജനുവരിയിൽ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 5-0ന് തോൽപ്പിച്ചതിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം. 2007 ഡിസംബർ…

ഉക്രൈനിൽ കുടുങ്ങിയവരെക്കുറിച്ച് ആശങ്ക ഉയർത്തി സുപ്രീം കോടതി; പരാതിക്കിട നല്‍കാതെ എല്ലാവരേയും സമയബന്ധിതമായി ഒഴിപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ സുപ്രീം കോടതി ആശങ്കയറിയിച്ചു. എന്നാല്‍, ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇതുവരെ 17,000 ഇന്ത്യാക്കാരെ രക്ഷാദൗത്യത്തിലൂടെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. കുടുങ്ങിപ്പോയവർ എവിടെയാണെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി, കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ ഹെൽപ്പ് ലൈൻ നമ്പറുകൾ സ്ഥാപിക്കാൻ വാക്കാൽ നിർദ്ദേശിച്ചു. ഒരു പരാതിയുമില്ലാതെ ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം, 1990 ലെ കുവൈറ്റ് രക്ഷാദൗത്യ അനുഭവം ഉണ്ടെന്ന് അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ ഉക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാര്‍കീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഉക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.…

റഷ്യ-ഉക്രൈൻ പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ സൗദി അറേബ്യ

റിയാദ്: ഉക്രേനിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കാൻ സൗദി അറേബ്യ തയ്യാറാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിച്ച് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണ കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്നലെ രാത്രിയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക…

കോവിഡ് – 19: സംസ്ഥാനത്ത് ഇന്ന് 2190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കൂടാതെ, മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,012 ആയി. ഇന്ന് രോഗം…

സംസ്ഥാന സമിതി ജെയിംസ് മാത്യൂവിനെ ഒഴിവാക്കിയത് ആവശ്യപ്പെട്ടിട്ട്, പി.ശശി തിരിച്ചെത്തിയതില്‍ ശരിയായ സന്ദേശം: വിശദീകരണവുമായി കോടിയേരി

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജെയിംസ് മാത്യുവിനെ ഒഴിവാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തനത്തിനില്ല. ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. ഒഴിവ് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ജി.സുധാകരനേയും ഒഴിവാക്കി. 75 വയസ്സെന്ന മാനദണ്ഡവും അദ്ദേഹത്തിന് ബാധകമായിരുന്നു. സെക്രട്ടേറിയറ്റില്‍ ഒരു വനിതയെ ഉള്‍പ്പെടുത്തി. പൊതുവില്‍ വനിതകളുടെ എണ്ണം കൂടി. സമിതിയില്‍ മൂന്ന് വനിതപുതുമുഖങ്ങളുണ്ട്. കെ.എസ് സലീഖ, കെ.കെ ലതിക, ചിന്താ ജറോം എന്നിവര്‍ സമിതിയിലുണ്ട്. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. പി.ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് തെറ്റായ സന്ദേശമല്ല. ശരിയായത് തന്നെയാണ്. അദ്ദേഹം കണ്ണുര്‍ ജില്ലാ കമ്മിറ്റിയിലും ലോയോഴ്‌സ് സംഘടനയിലും പ്രവര്‍ത്തിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയില്‍ നിന്ന് മുന്‍പ് തരംതാഴ്ത്തിയ പി.ശശിയെ ഇത്തവണ തിരിച്ചെടുക്കുകയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്…

മൂന്ന് മന്ത്രിമാരടക്കം സി.പി.എം സെക്രട്ടേിയറ്റില്‍ 8 പുതുമുഖങ്ങള്‍; 88 അംഗ സംസ്ഥാന സമിതിയും

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനേയും 88 അംഗ സംസ്ഥാന സമിതിയേയും തിരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന സമിതിയില്‍ ഒരാളുടെ ഒഴിവുണ്ട്. അത് പിന്നീട് നികത്തും. സമിതിയില്‍ രണ്ട് പേര്‍ ക്ഷണിക്കളാകും. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും. പ്രത്യേക ക്ഷണിതാക്കളായി വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, എം.എം മണി, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ തോമസ് എന്നിവരെ ഉള്‍പ്പെടുത്തി മൂന്നു മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതുതായി എത്തി. പി.എം മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരാണ് മന്ത്രിമാര്‍. പി.കെ ബിജു, എം. സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍, കെ.കെ ജയചന്ദ്രന്‍ എന്നിവരും പുതുതായി സെക്രട്ടേറിയറ്റിലെത്തി. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി എം. ചന്ദ്രനെ തിരഞ്ഞെടുത്തു. അബ്ദുള്‍ ഖാദര്‍, അജിത് കുമാര്‍, കെ.എന്‍ ബാബു, ജയമോഹന്‍, അഡ്വ.പുഷ്പദാസ് എന്നിവരാണ് അഞ്ചംഗ…