മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം: ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റില്‍ നിർണായക യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് സെക്രട്ടേറിയറ്റിൽ യോഗം ചേർന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മഴക്കാല തയ്യാറെടുപ്പുകൾ, ദേശീയപാത വികസന പ്രവർത്തനങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു. ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ ഈ വിഷയങ്ങളിൽ വിശദീകരണങ്ങൾ നൽകി. മെയ് 31 നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ യൂണിറ്റുകൾ വഴി ഇതിനകം 65 ശതമാനം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. ബാക്കി…

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മെറിറ്റ് ലിസ്റ്റ് 2026 പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, ഇത്തവണ മെറിറ്റ് ലിസ്റ്റ് ബോർഡ് പുറത്തിറക്കിയിട്ടില്ല. വിദ്യാർത്ഥികൾക്കിടയിലെ അനാവശ്യ മത്സരവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബോർഡ് പറയുന്നു. ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ ദീർഘകാല കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ലെ 12-ാം ക്ലാസ് ബോർഡ് ഫലങ്ങൾ പുറത്തിറക്കി. ഫലങ്ങൾ പ്രഖ്യാപിച്ചതോടെ, ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശഭരിതരായി. അതോടൊപ്പം, ഒരുതരം ഉത്കണ്ഠയും. ഇത്തവണ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരുന്നത് വിദ്യാർത്ഥികൾക്കിടയിൽ അനാവശ്യമായ മത്സരവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനാണെന്ന് ബോർഡ് പറയുന്നു. എന്നാല്‍, വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് ബോർഡ് വ്യക്തമാക്കി. ഇത് മെറിറ്റ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും മറ്റ് വിദ്യാർത്ഥികളിൽ റാങ്കുകൾക്കായി മത്സരിക്കുന്നതിനുള്ള സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കും.…

ഹിമന്ത ബിശ്വയുടെ മന്ത്രിസഭ കരട് യുസിസി ബില്ലിന് അംഗീകാരം നൽകി; ബിൽ നിയമസഭയിൽ അവതരിപ്പിക്കും

മെയ് 26 ന് നിയമസഭയിൽ അവതരിപ്പിക്കുന്ന കരട് യുസിസി ബില്ലിന് അസം സർക്കാർ അംഗീകാരം നൽകി. ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ട്, വിവാഹം, വിവാഹമോചനം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ പറയുന്നു. ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായി അസം സർക്കാർ ഒരു പ്രധാന ചുവടുവെപ്പ് നടത്തി. യുസിസി ബില്ലിന്റെ കരട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ മെയ് 26 ന് ബിൽ സഭയിൽ അവതരിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കാനുള്ള പ്രചാരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ സർക്കാർ തീരുമാനം കണക്കാക്കപ്പെടുന്നു. വിവാഹം, വിവാഹമോചനം, ലിവ്-ഇൻ ബന്ധങ്ങൾ, നിർബന്ധിത വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് നിർദ്ദിഷ്ട നിയമം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത…

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തമിഴ്‌നാട് യൂണിറ്റ് രൂപീകരിക്കുന്നു; മെയ് 17-ന് പ്രഖ്യാപനമുണ്ടാകും

ഏകദേശം 1.4 ദശലക്ഷം നായർ സമുദായാംഗങ്ങൾ അടങ്ങുന്ന ഗണ്യമായ ന്യൂനപക്ഷ ജനസംഖ്യയുള്ള തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ഒരു മതേതര പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) ശ്രമിക്കുന്നു. നിലവിൽ കേന്ദ്രം ഭരിക്കുന്ന NDA യുടെ ഒരു ഘടക കക്ഷിയാണ് DSJP. 140 എൻ‌എസ്‌എസ് കരയോഗങ്ങളുള്ള കന്യാകുമാരി ജില്ലയിൽ, തമിഴ്നാട് ഡി‌എസ്‌ജെ‌പി യൂണിറ്റിന്റെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി മെയ് 17 ന് ഒരു യോഗം ചേരാൻ അവിടത്തെ സമുദായ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിൽ നായന്മാർ ഉൾപ്പടെ ഉയർന്ന ജാതി സമൂഹത്തിൽപ്പെട്ട ഏകദേശം നാല് ലക്ഷത്തോളം പേരുണ്ട്. മന്നത്ത് ആചാര്യന്റെ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതേതര പാർട്ടിയായ ഡി‌എസ്‌ജെ‌പി തമിഴ്‌നാട്ടിൽ രൂപീകരിക്കുമ്പോള്‍, നായർ സമൂഹത്തിന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന ജാതിയിലെ ദരിദ്രർക്ക് നൽകിയ 10 ശതമാനം സംവരണമാണ്. കേരളം ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള ഈ…

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും വൈകാന്‍ സാധ്യത; ദീപ ദാസ് മുൻഷി കേരള യാത്ര റദ്ദാക്കി

ന്യൂഡൽഹി: കേരളത്തിന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിൽ. എഐസിസി കേരള ഇൻചാർജ് ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ ഇന്നത്തെ കേരള സന്ദർശനം മാറ്റി വെച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ തീരുമാനം വീണ്ടും വൈകുമെന്ന സൂചന ശക്തിപ്പെട്ടു. ദീപാ ദാസ് മുൻഷി ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈകിയ സാഹചര്യത്തിലാണ് അവരുടെ കേരള സന്ദർശനം. കേരളത്തിലെ മുസ്ലീം ലീഗുമായി അവർ ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും പൂർത്തിയായെന്നും, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അത് സ്ഥിരീകരിച്ചിരുന്നു. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകുന്നേരം ഡൽഹിയിൽ ഒരു നിർണായക കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയുടെ പ്രധാന അജണ്ട കേരളത്തിന്റെ…

കുവൈറ്റിലേക്കുള്ള ഇറാൻ കടന്നുകയറ്റത്തിൽ സൗദി അറേബ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി; 4 ഇറാനിയൻ ഉദ്യോഗസ്ഥർ അറസ്റ്റിൽ

കുവൈറ്റ്: കുവൈറ്റിലെ ബുബിയാൻ ദ്വീപിലേക്ക് ഇറാനിയൻ സായുധ സേന നടത്തിയ കടന്നുകയറ്റം ഗൾഫ് മേഖലയിലുടനീളം കോളിളക്കം സൃഷ്ടിച്ചു. സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുകയും, അത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇറാനിയൻ ഉദ്യോഗസ്ഥരെ കുവൈറ്റ് അറസ്റ്റ് ചെയ്തു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാക്കി. റിപ്പോർട്ടുകൾ പ്രകാരം, 2026 മെയ് 1 ന്, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ചില അംഗങ്ങൾ കുവൈറ്റിലെ ബുബിയാൻ ദ്വീപിൽ നിയമവിരുദ്ധമായി പ്രവേശിച്ചു. ഒരു ഏറ്റുമുട്ടൽ നടന്നതായും ഒരു കുവൈറ്റ് സൈനികന് പരിക്കേറ്റതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് സുരക്ഷാ സേന നാല് ഇറാനിയൻ ഉദ്യോഗസ്ഥരെ പിടികൂടി. നാവിക കേണൽ അമീർ ഹുസൈൻ അബ്ദുൽമുഹമ്മദ് സരായ്, അബ്ദുൽസമദ് യാദ്‌ലെഹ് ഗൻവതി, ക്യാപ്റ്റൻ അഹമ്മദ് ജംഷിദ്…

കേരളത്തിന് ഇന്ന് പുതിയ മുഖ്യമന്ത്രിയെ കിട്ടുമോ? അനിശ്ചിതത്വം തുടരുന്നു; ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെച്ചൊല്ലി ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വം ഇന്ന് അവസാനിക്കും. ഹൈക്കമാൻഡ് ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ബെംഗളൂരുവിലായിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചതും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചകളും പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിലൂടെ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അന്വെഷണം നടത്തി. കൂടാതെ, ​വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങൾക്ക് പിന്നിലെ വികാരം. ​തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നീ കാര്യങ്ങളിലും വ്യക്തത തേടി. ​മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിൽ സംസാരിച്ച രാഹുൽ, ഡൽഹിയിലെത്തിയ വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഗ്രൂപ്പുകൾക്കപ്പുറമുള്ള ചർച്ചകൾ നടന്നു. മിക്ക നേതാക്കളും…

രാശിഫലം (13-05-2026 ബുധന്‍)

ചിങ്ങം : പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. തുലാം: നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. മറ്റുള്ളവരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവർത്തികളിൽ ശ്രദ്ധ വേണം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുകളുമായി ഒരുപാട് സമയം ചെലവഴിക്കും. ഒരു യാത്ര പോകാൻ അവസരം ലഭിക്കും. ജോലി സ്ഥലത്ത് നിന്ന് പേരും പ്രശസ്‌തിയും നേടും. അതുപോലെ ജോലിയിൽ പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. ധനു: നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും…

‘കേരള മുഖ്യമന്ത്രിയായി കെ.സി. യെ പിന്തുണച്ചാൽ വയനാട് മറക്കേണ്ടി വരും’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍

വയനാട്: കേരള മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും, വയനാട് മറ്റൊരു അമേഠിയായി മാറിയേക്കാമെന്നുമാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ ലഗേജ് കാരിയറാണെന്ന് പോസ്റ്ററുകളിൽ പറയുന്നു. രാഹുലിനും പ്രിയങ്കയ്ക്കും വയനാടിനെ മറക്കാൻ കഴിയുമോ എന്നും അവർ വീണ്ടും അവിടെ വിജയിക്കില്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ പോസ്റ്ററുകളെ കാണുന്നത്. കോൺഗ്രസ് നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും നേരിട്ട് ലക്ഷ്യമിട്ടാണ് വയനാട് ഡിസിസി ഓഫിസിനു മുന്നിൽ അജ്ഞാതർ പോസ്റ്റർ…

ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനം പ്രൗഢഗംഭീര ചടങ്ങിൽ ഡോ. രാജു നാരായണ സ്വാമി ഐ‌എ‌എസ് നിർവഹിച്ചു

ന്യൂയോർക്ക്: പ്രൗഢഗംഭീരമായ സദസ്സിൽ നൂറുകണക്കിന് അമേരിക്കൻ പ്രവാസി മലയാളികളുടെ നിറ സാന്നിദ്ധ്യത്തിൽ നിലവിളക്ക് കൊളുത്തി ന്യൂയോർക്ക് കേരളാ സമാജത്തിന്റെ അൻപത്തിനാലാമത്‌ വർഷത്തെ പ്രവർത്തനോദ്ഘാടനം കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്., കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള മലങ്കര കത്തോലിക്ക കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് കേരളാ സമാജത്തിന്റെ ഈസ്റ്റർ – വിഷു ആഘോഷവും വാർഷിക പ്രവർത്തനോദ്ഘാടനവും നടത്തപ്പെട്ടത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ഡോ. രാജു നാരായണ സ്വാമി. കേരളാ സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് അതിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്ക് മാത്രമായാണ് ഡോ. സ്വാമി കേരളത്തിൽ നിന്നും ന്യൂയോർക്കിലെത്തിയത്. കഴിഞ്ഞ അൻപത്തിനാല് സംവത്സരമായി ന്യൂയോർക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന കേരളാ സമാജം എന്ന പ്രവാസീ സംഘടന ഈ സമൂഹത്തിനായി ധാരാളം പുണ്യപ്രവർത്തനങ്ങൾ കാഴ്ച്ച വച്ച് മുന്നേറുന്നതിൽ രാജു സ്വാമി തികഞ്ഞ സംതൃപ്തി തന്റെ മുഖ്യ…