കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 -ന് ഫിലഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 ശനിയാഴ്ച്ച രാവിലെ എട്ടു മണിമുതല്‍ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. അമേരിക്കയില്‍ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും, 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഒന്‍പതാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണിത്. മല്‍സരത്തിന് വിവിധ ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എസ് എം…

ഇസ്രായേലിനെ പിന്തുണച്ച നരേന്ദ്ര മോദിക്കും ഇന്ത്യൻ ഗവൺമെന്റിനും താനേദർ നന്ദി അറിയിച്ചു

വാഷിംഗ്ടൺ, ഡിസി -പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ അമേരിക്കൻ പ്രവാസികളും ആഗോള ഇന്ത്യൻ പ്രവാസികളും ഇന്ത്യയിലെ ജനങ്ങളും  ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിനെ ശക്തമായി പിന്തുണച്ചതിൽ ഡെട്രോയിറ്റിൽ നിന്നുള്ള ഡെമോക്രാറ്റിക്‌ യു എസ്കോൺഗ്രസ് അംഗം ശ്രീ താനേദർ നന്ദി രേഖപ്പെടുത്തി. ഭീകര സംഘടനയായ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രയേലിനെതിരെ  ഹമാസിന്റെ മാരകമായ ഭീകരാക്രമണത്തിന്ശേഷം പലസ്തീൻ അനുകൂല റാലിയെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക ഗ്രൂപ്പ് പ്രോത്സാഹിപ്പിച്ചതിനെത്തുടർന്ന്  താനേദർ സംഘടനയുടെ  അംഗത്വത്തിൽ നിന്ന് സ്വയം പിന്മാറിയിരുന്നു  . “ന്യൂയോർക്ക് നഗരത്തിലെ വിദ്വേഷം നിറഞ്ഞതും യഹൂദവിരുദ്ധവുമായ റാലി” എന്നാണ്  താനേദാർ റാലിയെ , വിശേഷിപ്പിച്ചത് .ഇത് കോൺഗ്രസിലെ മറ്റ് പുരോഗമനവാദികളും അപലപിച്ചു. “നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വിവേചനരഹിതമായ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടുന്ന ക്രൂരമായ ഭീകരാക്രമണത്തിന് ശേഷം, തീവ്രവാദത്തെ അതിന്റെ എല്ലാ…

ഫിലഡല്‍ഫിയയില്‍ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സ് ദിനം സമുചിതമായി ആഘോഷിച്ചു

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സിന്റെ സംയുക്തസമ്മേളനംഒക്ടോബര്‍ 15 ശനിയാഴ്ച്ച ചിക്കാഗോ സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയസാന്നിദ്ധ്യത്തില്‍ നടന്നു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിക്ക് ശേഷമാണ് സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും സൗഹൃദം പുതുക്കുന്നതിനായി ദേവാലയഹാളില്‍ ഒത്തുകൂടിയത്. സീറോമലബാര്‍ ഇടവകയുടെ സ്ഥാപനത്തിനും, പടിപടിയായുള്ള വളര്‍ച്ചയ്ക്കും പിന്നില്‍ നിസ്തുല സേവനം ചെയ്ത നൂറോളം സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും ഒത്തുചേരലിനെത്തിയിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും, 24 ന്യൂസ് ചാനലിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറുമായ പി.പി. ജയിംസും സീനിയേഴ്‌സിന് ആദരവുകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടിയും 1970 കളില്‍ അമേരിക്കയില്‍ ചേക്കേറി ഫിലാഡല്‍ഫിയയില്‍ താമസമുറപ്പിച്ച മലയാളികള്‍ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്‌നേഹകൂട്ടായ്മകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ജോലി എന്നീ…

ഉക്രെയ്നുമായുള്ള സംഘര്‍ഷത്തില്‍ ഉത്തരവുകൾ പാലിക്കാൻ വിസമ്മതിക്കുന്ന റഷ്യന്‍ സൈനികരെ റഷ്യ വധിക്കുകയാണെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: യുക്രൈനുമായി റഷ്യ നടത്തുന്ന യുദ്ധവുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാലിക്കാത്ത സൈനികരെ റഷ്യൻ സൈന്യം വധിക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റഷ്യൻ കമാൻഡർമാർ ഉക്രേനിയക്കെതിരെ പീരങ്കി ഉപയോഗിക്കുന്നതില്‍ നിന്ന് പിൻവാങ്ങാൻ ശ്രമിച്ചാൽ മുഴുവൻ യൂണിറ്റുകളേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് കിർബി പറഞ്ഞു. ക്രെംലിൻ, റഷ്യൻ പ്രതിരോധ മന്ത്രാലയം, യുഎസിലെ റഷ്യൻ എംബസി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായത്തിനുള്ള അഭ്യർത്ഥനകളോട് ഉടൻ പ്രതികരിച്ചില്ല. വാഷിംഗ്ടണിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവും വൈറ്റ് ഹൗസ് ആരോപണങ്ങളെക്കുറിച്ച് പരാമർശിച്ചില്ല. എന്നാൽ, ഉക്രെയ്‌നിന് 150 മില്യൺ ഡോളറിന്റെ ഏറ്റവും പുതിയ സൈനിക സഹായ പാക്കേജിനെ പരാമർശിച്ച്, സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ “അന്താരാഷ്ട്ര രംഗത്ത് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ തോന്നിക്കുന്ന പ്രകോപനപരവുമായ പ്രവർത്തനങ്ങൾ” അമേരിക്ക നടത്തുന്നു എന്ന്…

സണ്ണിവെയ്ൽ പോലീസ് മേധാവിയായി ബിൽ വെഗാസിനു നിയമനം

സണ്ണിവെയ്ൽ:”പുതിയ സണ്ണിവെയ്ൽ പോലീസ് മേധാവിയായി ബിൽ വെഗാസിന്റെ സ്ഥാനക്കയറ്റം നൽകിയതായി ,” ടൗൺ മാനേജർ ജെഫ് ജോൺസ് പറഞ്ഞു. “ഇടക്കാല മേധാവിയായി സേവനമനുഷ്ഠിക്കുമ്പോൾ, കഴിഞ്ഞ വർഷം ടൗണും പോലീസ് വകുപ്പും നിരവധി വെല്ലുവിളികൾ നേരിട്ടപ്പോൾ  അദ്ദേഹം സ്തുത്യർഹമായ  നേതൃത്വമാണ്  പ്രകടിപ്പിച്ചത് . നിയമപാലകരിൽ ചീഫ് വെഗാസിന്റെ വിപുലമായ അനുഭവപരിചയം സണ്ണിവെയ്ൽ കമ്മ്യൂണിറ്റിക്ക് ഒരു മുതൽക്കൂട്ടാണ്, വളർന്നുവരുന്ന ഞങ്ങളുടെ പോലീസ് ഡിപ്പാർട്ട്‌മെന്റിനെ നയിക്കാൻ സഹായിക്കും. “ചീഫ് വേഗസിന് പോലീസ് ഡിപ്പാർട്ട്‌മെന്റിനെയും സണ്ണിവെയ്‌ൽ കമ്മ്യൂണിറ്റിയെയും കുറിച്ച് ശരിക്കും താൽപ്പര്യമുണ്ട്, അത് കാണിക്കുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷ ഒരു മുൻ‌ഗണനയാണ്, കൂടാതെ ചീഫ് വെഗാസിന് ജോലി ചെയ്യാൻ ആവശ്യമായ കഴിവുകളും അനുഭവവും ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.മേയർ സജി ജോർജ് പറഞ്ഞു, 1991-ൽ ഹീത്ത് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ പോലീസ് ഓഫീസറായാണ് ചീഫ് വെഗാസ് തന്റെ കരിയർ ആരംഭിച്ചത്. ഹീത്ത്, റോയ്‌സ് സിറ്റി, മർഫി,…

പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും; ആദ്യത്തെ കാര്‍ടിസന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിഫിനിഷ് ബിസിനസിൽ മുൻനിരയിൽ നിലകൊള്ളുന്ന പിപിജി ഏഷ്യൻ പെയിൻറ്റ്‌സ്, മികച്ച രീതിയിൽ ആഫ്റ്റർ മാർക്കറ്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി കാർ ഡീറ്റൈലിംഗ്, ഡെക്കോർ മേഖലയിൽ ചുവടുറപ്പിയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ആദ്യ കാർട്ടിസൻ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകൾ, സെറാമിക് കോട്ടിംഗുകൾ, പെയിന്റ് കറക്ഷൻ, ഇന്റീരിയർ ക്ലീനിംഗ്, സാനിറ്റൈസേഷൻ, ആന്റി കോറോഷൻ ട്രീറ്റ്‌മെന്റുകൾ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന അത്യാധുനിക ഡീറ്റൈലിംഗ് കേന്ദ്രമാണ് കാർട്ടിസൻ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ചലച്ചിത്രതാരം ഇന്ദ്രജീത് സുകുമാരൻ എന്നിവർ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ നിരവധി ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് എല്ലാവിധത്തിലുമുള്ള കാർ ഡീറ്റൈലിംഗ് സേവനങ്ങളും ഉറപ്പു വരുത്തുന്നത്. കാർ ഉടമകൾക്ക് അവരുടെ വാഹനങ്ങളുടെ രൂപം ഇഷ്ടാനുസൃതമാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള സേവനങ്ങളാണ് കാർട്ടിസൻ പ്രദാനം ചെയ്യുന്നത്.…

രാശിഫലം (27-10-2023 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നത് അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സഹായിക്കും. നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : നിങ്ങളുടെ ഉള്ളിലെ സർഗാത്മക വ്യക്തി ഇന്ന് പുറത്തുവരും. നിങ്ങൾ മറ്റുള്ളവരെ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാകാര്യങ്ങളും നന്നായി ചെയ്യും. ചുമതലകൾ കൃത്യമായി നിറവേറ്റും. തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ മാനസികസംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടാനാകും. വൃശ്ചികം : ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്. അത്‌ ദീർഘകാല ലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും.…

കോട്ടയം സി.എം എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കലാലയമായ കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. എ.വി.ഗോവിന്ദ് (ചെയർപേഴ്സൺ),നിരഞ്ചന വിശ്വം (വൈസ് ചെയർപേഴ്സൺ) ഡാനിയേൽ തോമസ് (ജനറൽ സെക്രട്ടറി ) എന്നിവരടങ്ങിയ 14 ഭാരവാഹികളാണ് സത്യപ്രതിജ്ഞ ചെയ്തത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. വർഗ്ഗീസ് സി ജോഷ്വാ സത്യവാചകം ചൊല്ലി കൊടുത്തു. സ്റ്റാഫ് അഡ്വൈസർ ഡോ. കെ.ആർ അജീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത ഡാനിയേൽ വാലയിൽ തോമസ് ലോക കപ്പിൽ അർജൻറ്റീനയോടുള്ള കടുത്ത ആരാധന മൂലം വീടിനും മതിലിനും അർജന്റീനയുടെ പതാകയുടെ നിറം നല്‍കി പത്ര- ദൃശ്യ- സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിദ്യാർത്ഥി കൂടിയാണ്. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി. ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത്…

‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള സംഘ്പരിവാറിന്റെ നീക്കത്തിനെതിരെ മുഖ്യംന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്പകങ്ങളില്‍ ‘ഇന്ത്യ’ എന്നതിന്‌ പകരം ‘ഭാരത്‌’ എന്ന എന്‍സിഇആര്‍ടിയുടെ ശുപാര്‍ശയ്ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. “ഇന്ത്യ എന്നതിന്‌ പകരം ‘ഭാരത്‌’ എന്ന്‌ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന്‌ അദ്ദേഹം എഴുതി. ‘ഇന്ത്യ’ എന്നതിന്‌ പകരം ‘ഭാരത്‌’ ആക്കണമെന്ന എന്‍സിഇആര്‍ടി കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും പരാമര്‍ശിക്കുന്നു. ‘ഇന്ത്യ’ ഒഴിവാക്കാനുള്ള നീക്കത്തിന്‌ പിന്നിലെ രാഷ്ദ്രീയം പകല്‍ പോലെ വ്യക്തമാണ്‌. ‘ഇന്ത്യ’ എന്ന പദം പ്രതിനിധീകരിക്കുന്ന ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തെയാണ്‌ സംഘപരിവാര്‍ ഭയക്കുന്നത്‌. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന്‌ മുഗള്‍ ചരിത്രവും ഗാന്ധിവധത്തെ തുടര്‍ന്നുള്ള ആര്‍എസ്‌എസ്‌ നിരോധനവും ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ്‌ പുതിയ നിര്‍ദേശങ്ങളെ കാണേണ്ടത്‌,” പിണറായി വിജയന്‍ കുറിച്ചു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ എന്‍സിഇആര്‍ടി നടത്തുന്നത്‌. പരിവാര്‍…

സംഘ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന മീർ ഫൈസൽ മലപ്പുറത്ത് വരുമ്പോൾ?

ഇരുപതാം വയസ്സിൽ മക്തൂബ് മീഡിയയയിൽ ജേണലിസ്റ്റായാണ് മീർ ഫൈസൽ മാധ്യമ പ്രവർത്തനം തുടങ്ങുന്നത്. ഇപ്പോൾ വയസ്സ് 22. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് ഈ ബീഹാർ സിൽവാൻ സ്വദേശി സംഘ്ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയത്. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ ദിനേനെയുള്ള ഹിന്ദുത്വ അക്രമണങ്ങളെ തന്റെ റിപ്പോർട്ടുകളിലൂടെ പുറംലോകത്തെ അറിയിച്ച് തുടങ്ങിയതോടെയാണ് മീർ ഫൈസലിനെ ഭരണകൂടം നോട്ടമിട്ടത്. കർണാടകയിലെ ഹിജാബ് ധാരികളായ മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് ക്ലാസിൽ പ്രവേശനം വിലക്കിയത് ആദ്യമായി റിപ്പോർട്ട് ചെയ്തത് മീർ ഫൈസൽ ആയിരുന്നു. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും ബീഹാറിലെയും ഹിന്ദുത്വവാദികളുടെ അക്രമോത്സുക ദേശീയതയുടെ ഇരകളായ മുസ്‌ലിം കുടുംബങ്ങളിലേക്ക് ആദ്യം കാമറയുമായി കയറിചെന്നതും ഈ ഇരുപത്തിരണ്ടുകാരനായിരുന്നു. നിലവിൽ അൽ ജസീറ, ടി.ആർ.ടി വേൾഡ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഫ്രീലാൻസ് ജേണലിസ്റ്റാണ് മീർ. ഈ ആഴ്ചയാണ് മീറിനെ തേടി അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആൻഡ് റിലീജിയസ് ഫ്രീഡം അവാർഡ് എത്തിയത്.…