G20 ഉച്ചകോടി: ഭാരത് മണ്ഡപത്തില്‍ വെള്ളം കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അത് ‘അതിശയോക്തിപരമായ’ അവകാശവാദമെന്ന് പി ഐ ബി

ന്യൂഡല്‍ഹി: ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ വിശാലമായ വേദിയായ ഭാരത് മണ്ഡപത്തിലെ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വേദിയിലെ വെള്ളപ്പൊക്കം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. ഭാരത് മണ്ഡപത്തിന്റെ പ്രധാന പ്രദേശത്തെ വെള്ളക്കെട്ടിന്റെ വീഡിയോ എക്‌സിലാണ് (മുമ്പ് ട്വിറ്റർ) പങ്കിട്ടത്. ജീവനക്കാർ യന്ത്രങ്ങൾ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കോൺഗ്രസും എഎപിയും കേന്ദ്രത്തെ വിമർശിച്ചു പ്രശ്‌നത്തെ ഗൗരവതരമെന്ന് വിളിച്ച് എഎപി നേതാവും ഡൽഹി നഗരവികസന മന്ത്രിയുമായ സൗരഭ് ഭരദ്വാജ്, ആഗോള പരിപാടിക്കിടെ വെള്ളക്കെട്ടിനെക്കുറിച്ച് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയോട് ചോദിച്ചു. “ഇത് വളരെ ഗുരുതരമാണ്. 50-ലധികം പരിശോധനകൾക്ക് ശേഷവും, മണ്ഡപത്തിന് ചുറ്റുമുള്ള പ്രധാന പ്രദേശം വെള്ളത്തിൽ മുങ്ങിയിരിക്കുന്നു… ദില്ലി മന്ത്രി എന്ന…

ജി20 അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി

ന്യൂഡൽഹി: ഈ വാരാന്ത്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ജി-20 വാർഷിക ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ഇന്ത്യ ഞായറാഴ്ച ജി 20 പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി ബ്രസീലിന് കൈമാറി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് പ്രസിഡന്റ് സ്ഥാനത്തിന്റെ ആചാരപരമായ സമ്മാനം കൈമാറി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിവർത്തനം പൂർത്തിയാക്കി. ഇന്തോനേഷ്യയിൽ നിന്ന് അധികാരമേറ്റ ഡിസംബർ 1 മുതൽ ജി 20 യുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യക്കായിരുന്നു. നവംബർ 30 വരെ ആ സ്ഥാനത്ത് തുടരും. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആഗോള കടബാധ്യതകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ പ്രതിജ്ഞാബദ്ധതയുള്ള ഒരു സമവായ പ്രഖ്യാപനം സംഘം അംഗീകരിച്ചു. അംഗങ്ങൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളുടെ സ്ഥിതി വിലയിരുത്തുന്നതിനും “അവയുടെ പുരോഗതി എങ്ങനെ ത്വരിതപ്പെടുത്താം” എന്ന് നിർണ്ണയിക്കുന്നതിനുമായി നവംബർ അവസാനം ഗ്രൂപ്പിംഗിന്റെ “വെർച്വൽ ഉച്ചകോടി” മോദി…

ഇന്ത്യയുടെ പേരുമാറ്റം ഹിന്ദു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ചൈനീസ് പണ്ഡിതൻ

ബീജിംഗ്: ഇന്ത്യയുടെ പേര് മാറ്റാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾ ഹിന്ദുമതത്തെ കൂടുതൽ വഷളാക്കാനും രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കാനും ലക്ഷ്യമിടുന്നതാണെന്നും, അങ്ങനെ ദക്ഷിണേഷ്യയെ മുഴുവൻ കൂടുതൽ കുഴപ്പത്തിലാക്കാനുമാണെന്ന് ഒരു പ്രമുഖ ചൈനീസ് നിയമ വിദഗ്ധൻ ഞായറാഴ്ച പറഞ്ഞു. മോദി അധികാരത്തിൽ വന്നതു മുതൽ അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുകയാണെന്ന് സൗത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ് ആൻഡ് ലോയിലെ പ്രൊഫസറായ ചെങ് സിഷോങ് പറഞ്ഞു. എന്നാല്‍, കൊളോണിയൽ ഭരണത്തിന്റെ അടയാളങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയ രാജ്യത്ത് ഹിന്ദുമതത്തെ കൂടുതൽ വഷളാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അയൽക്കാരും ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ തീവ്രമാക്കും, അങ്ങനെ രാജ്യത്തെയും ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ സമൂഹത്തെയും കൂടുതൽ കുഴപ്പത്തിലാക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ലേഖനത്തിൽ…

തൈറോയ്ഡ് ആരോഗ്യം: ഹൈപ്പോതൈറോയിഡിസത്തിനുള്ള 7 ഭക്ഷണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്തപ്പോൾ സംഭവിക്കുന്ന ഒരു സാധാരണ തൈറോയ്ഡ് തകരാറാണ് ഹൈപ്പോതൈറോയിഡിസം. ക്ഷീണം, ഭാരം കൂടുക, മാനസികാവസ്ഥ മാറുക തുടങ്ങിയ പല ലക്ഷണങ്ങളിലേക്കും ഇത് നയിച്ചേക്കാം. ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാൻ മരുന്നുകൾ പലപ്പോഴും ആവശ്യമാണെങ്കിലും, തൈറോയ്ഡ് ആരോഗ്യം നിലനിർത്തുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം ഒരു സഹായക പങ്ക് വഹിക്കും. നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങൾ ഇതാ. 1. അയോഡൈസ്ഡ് ഉപ്പ് തൈറോയ്ഡ് ഹോർമോണുകളുടെ പ്രധാന ഘടകമായതിനാൽ തൈറോയ്ഡ് പ്രവർത്തനത്തിന് അയോഡിൻ അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ പാചകത്തിൽ അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നത് നിങ്ങൾക്ക് ആവശ്യത്തിന് അയഡിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും. എന്നിരുന്നാലും, മിതത്വം പ്രധാനമാണ്, കാരണം അമിതമായ ഉപ്പ് ഉപഭോഗം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 2. മത്സ്യം മത്സ്യം, പ്രത്യേകിച്ച് സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി…

ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ അടിയന്തിര ഇടപെടൽ; വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും

കുട്ടനാട്: റീടെൻഡറിൻ്റെ ഭാഗമായി വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും.ചീഫ് സെക്രട്ടറി ഡോ.വി വേണുവിൻ്റെ നിർദ്ദേശപ്രകാരം കെ.എസ്. ടി.പി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 108 കോടി രൂപയോളം ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിൽ ഓട നിർമ്മിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും മുടങ്ങിയ അവസ്ഥയിലായിരുന്നു. വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു റോഡ്. സെപ്റ്റംബർ 3ന് തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ജന്മനാട് ഒരുക്കിയ സ്വീകരണ ചടങ്ങ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സെപ്റ്റംബർ 2ന് റോഡ് സംരംക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമനയെ ഫോണിൽ വിളിച്ച് സ്വീകരണ വേദിയിൽ വെച്ച് നിവേദനം നല്കുന്നതിന് അനുവാദം ചോദിച്ചത്. സ്വാഗത…

മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിപ്പ് പുതുപള്ളി ലയൺസ് ക്ലബ്

കോട്ടയം: മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം പുതുപള്ളി ലയൺസ് ക്ലബ് അംഗങ്ങൾ ഒരു ദിനം ചെലവഴിച്ച് ഓണം ആഘോഷിച്ചു. അത്തപൂക്കളമിട്ടും തിരുവാതിര നടത്തിയും ഓണസദ്യമൊരുക്കിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും ആണ് കുട്ടികളുടെ മനം കവർന്നത്. സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ലയൺ ബിജു ഇട്ടി അധ്യക്ഷത വഹിച്ചു. ലയൺ ഡോ.സി.പി ജയകുമാർ ഓണസന്ദേശം നല്കി. ലയൺ അജു മാത്യൂ, ഷിജു, അനീഷ് മാത്യൂ ,സെക്രട്ടറി ലയൺ അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ബാലഗ്രാമിലെ കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ തുടർച്ചയായി പുതുപള്ളി ലയൺസ് ക്ലബ് നടത്തി വരുന്നതായി സെക്രട്ടറി ലയൺ അലക്സ് കുര്യൻ അറിയിച്ചു.

വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം

മലപ്പുറം : വെറുപ്പും ഭിന്നിപ്പും സൃഷ്ടിച്ച് അധികാരത്തിലെത്താനുള്ള കുറുക്ക് വഴിയാണ് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ പോലെ തന്നെ സാമൂഹ്യ രംഗത്തും സംസ്കാരിക രംഗത്തും ഫാസിസത്തിനെതിരെ പ്രതിരോധം ശക്തിപ്പെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സാമൂഹ്യ നീതി സംഗമം അഭിപ്രായപ്പെട്ടു. വൈവിദ്ധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ജനാധിപത്യ അന്തരീക്ഷം സാധ്യമാക്കുന്നതിന് സഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംസ്കാരം രാജ്യത്ത് വളർത്തി കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിനിധ്യം ഉറപ്പുവരുത്തണമെന്നും ഫാസിസത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യ സംഖ്യവും ആ അർഥത്തിൽ ഉൾകൊള്ളലിന്റെയും രാഷ്ട്രീയം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ജില്ലയിൽ സജീവമായി നിൽക്കുന്ന 150 ഓളം പേർ സാമൂഹ്യനീതി…

സോളിഡാരിറ്റി ‘സുകൂൻ’ കുടുംബ സംഗമം നടത്തി

വടക്കാങ്ങര : ‘കൺകുളിർമയേകും കുടുംബം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആയാത്ത് ദർസെ ഖുർആൻ ഫാകൽറ്റി നാസർ അബ്ദുല്ല ചെറുകര മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷനായി. ഫർഹാന ടി ഗാനമാലപിച്ചു. കുട്ടികളുടെ സെഷൻ ടി ശഹീർ നേതൃത്വം നൽകി. മൽസര വിജയികൾക്ക് സമ്മാനദാനം നടത്തി. ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതം പറഞ്ഞു. റാസി സി.എച്ച് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ കെ കരീം മൗലവി സമാപനം നിർവഹിച്ചു.

മലബാർ സമര പോരാളികൾക്ക് മലപ്പുറത്ത് അർഹമായ സ്മാരകം നിർമ്മിക്കണം: റസാഖ്‌ പാലേരി

പെരിന്തൽമണ്ണ : മലബാർ സമര പോരാളികൾക്ക് മലപ്പുറം ജില്ലയിൽ അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമ്മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരളം പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ 1921 പോരാളികളുടെ പിന്മുറക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളികളായ മലബാറിലെ ധീര രക്ത സാക്ഷികളെ, ചരിത്രത്തിൽ നിന്ന് ബോധം പൂർവ്വം മായ്ച്ചുകളയുന്ന ഫാസിസ്റ്റ് കാലത്ത്,മലബാറിലെ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സ്മാരകങ്ങൾ ഉണ്ടാവുകയെന്നതിന് വലിയരാഷ്ട്രീയ പ്രസക്തി ഉണ്ട്.ജില്ലാ ആസ്ഥാനത്ത് ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കിരാത മർദ്ദന കേന്ദ്രമായ, എം. എസ്. പിയെ സർക്കാർ സംരക്ഷിക്കുമ്പോൾ, മലബാർ സമര രക്തസാക്ഷികളെ ഓർക്കാവുന്ന അർഹമായ സ്മാരകങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ഫാസിസത്തിന്റെ വ്യാജങ്ങൾക്ക് വളരാൻ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്.അത് കൊണ്ട് മേൽ വിഷയത്തിൽ സർക്കാർ…

വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം എത്തിയപ്പോള്‍ വീട്ടുടമ സ്ഥലം വിട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി. കരുവിലാഞ്ചി സ്വദേശി വി. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷും സംഘവും ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നാല് ചെടികൾ പിടികൂടി നടപടി സ്വീകരിച്ചു. എന്നാൽ, പരിശോധനയ്ക്കിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് ചുമത്തി ഷൈജുവിനെതിരെ കേസെടുത്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.