എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് ജനിക്കുന്നത് തനിച്ചാണെങ്കിലും ജീവിക്കുന്നത് സാമൂഹിക ജീവിയായിട്ടാണ്. ജനിക്കുന്ന നിമിഷം മുതൽ അവസാന ശ്വാസം വരെ അവനെ മുന്നോട്ടു നയിക്കുന്നത് ബന്ധങ്ങളാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ, അധ്യാപകർ, ശിഷ്യർ, സമൂഹം ഇവയെല്ലാം ചേർന്ന ഒരു ബന്ധം ആണ് ഒരു മനുഷ്യന്റെ ജീവിതം രൂപപ്പെടുന്നത്. പണവും അധികാരവും സ്ഥാനമാനങ്ങളും,ആധുനിക സൗകര്യങ്ങളും ജീവിതത്തിന് കൂടുതൽ നിറങ്ങൾ നൽകിയേക്കാം. എന്നാൽ ജീവിതത്തിന് അർത്ഥവും സന്തോഷവും സുരക്ഷിതത്വവും സമാധാനവും നൽകുന്നത് എല്ലായ്‌പോഴും നല്ല ബന്ധങ്ങളാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ സമ്പാദ്യമോ, സ്വർണശേഖമോ, വസ്തുവകകളോ അല്ല, മറിച്ചു അവനെ സ്നേഹിക്കുന്ന മനുഷ്യരും അവൻ കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങളുമാണ്. ഒരു മനുഷ്യൻ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവൻ ഓർക്കുന്നത് അവൻ അറ്റെല്ലാം മറ്റെല്ലാം മാറ്റിവച്ചു സമ്പാദിച്ച ഒന്നിനെയും കുറിച്ചല്ല, അവന്റെ ബന്ധങ്ങളെ കുറിച്ചാണ്.…
Category: ARTICLES
കൊടുമൺ വിമാനത്താവളം വന്നാൽ എന്തുകൊണ്ടും ശബരിമല തീർത്ഥാടകർക്ക് ഇരട്ടി മധുരം: മോൻസി കൊടുമൺ
നനാ ജാതി മതസ്ഥരും ഒരുമയോടെ ആരാധിക്കുന്നത് ശബരിമല ശ്രീ അയ്യപ്പ ഭഗവാനെ ആണല്ലോ. അവിടുത്തെ സന്നിധാനത്തിലേക്ക് ഇന്ത്യയുടെ മറ്റു പല സംസ്ഥാനത്തു നിന്നും കര മാർഗം എത്തുന്നതിൻ്റെ സമയ ദൈർഘ്യം പത്തിരട്ടി കുറച്ചുകൊണ്ട് വിമാന മാര്‍ഗം ഭക്തർക്ക് അതിവേഗം ശബരിമലയിൽ എത്തിച്ചേരുവാൻ ഒരു പുതിയ മാർഗമാണ് കൊടുമൺ വിമാനത്താവളം യഥാർത്ഥ്യമാകുമ്പോൾ പൂവണിയുന്നത്. നിർദിഷ്ട വിമാനത്താവളത്തില്‍ നിന്നും പമ്പയിലേക്ക് അരമുക്കാ മണിക്കൂർ മതിയാകും. ഏറ്റവും കൂടുതൽ ഓക്സിജൻ ലഭിക്കുന്ന പത്തനംതിട്ട ജില്ലയുടെ ഹൃദയ ഭാഗത്ത് പച്ചപ്പട്ടു വിരിച്ചും കൊച്ചരുവികളാലും തഴുകി നിൽക്കുന്ന മനോഹര സഥലമായ കൊടുമണ്ണിൽ എയർപോർട്ട് വരുന്നതിനുള്ള അനുയോജ്യ ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വർഷങ്ങൾക്കു മുമ്പേ പൂർത്തിയായിട്ടും താമസം നേരിടുന്നതിൻ്റെ പിന്നിൽ എന്താണെന്ന് ഇതുവരേയും മനസ്സിലാകുന്നില്ല. ഏതൊക്കെയോ രാഷ്ട്രീയ ലോബികളുടെ നിഗൂഢമായ എന്തെങ്കിലും ലക്ഷ്യം ഇതിന് തടസ്സമുണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. കാരണം, കൊടുമൺ മതസൗഹാർദ്ദത്തിൻ്റെ പേരുകേട്ട ദക്ഷിണേന്ത്യൻ…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 8): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും ജാതിവിരുദ്ധ ചിന്തയുടെ നവ ബൗദ്ധിക വിപ്ലവം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെ സാമൂഹിക വിമർശനത്തിന്റെയും, യുക്തിചിന്തയുടെയും കൂടുതൽ തീക്ഷ്ണമായ തലങ്ങളിലേക്ക് കൊണ്ടുപോയ വ്യക്തിത്വങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഒരാളാണ് സഹോദരൻ അയ്യപ്പൻ. ഗുരു കേരളസമൂഹത്തിൽ ആത്മീയതയുടെയും മനുഷ്യസമത്വത്തിന്റെയും വെളിച്ചം പകർന്നപ്പോൾ, അയ്യപ്പൻ അതേ സാമൂഹിക പ്രശ്നങ്ങളെ കൂടുതൽ തുറന്ന യുക്തിവാദപരമായ ഭാഷയിൽ ചോദ്യം ചെയ്തു. അതുകൊണ്ടുതന്നെ ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള ബന്ധത്തെ കേവലം ഗുരു–ശിഷ്യബന്ധമെന്നോ വ്യക്തിപരമായ അടുപ്പമെന്നോ മാത്രം വിലയിരുത്തുന്നത് പര്യാപ്തമല്ല. അത് കേരളത്തിന്റെ സാമൂഹികവും, ബൗദ്ധികവുമായ നവോത്ഥാനത്തിൽ രൂപപ്പെട്ട ഒരു പ്രധാന ആശയസംവാദമായിരുന്നു. ഒരാളുടെ ചിന്ത ആത്മീയതയുടെ ആഴത്തിൽ നിന്ന് മനുഷ്യസമത്വത്തിലേക്ക് എത്തിയപ്പോൾ, മറ്റൊരാളുടെ ചിന്ത യുക്തിയുടെ ശക്തിയിൽ നിന്ന് സാമൂഹിക വിമോചനത്തിലേക്ക് സഞ്ചരിച്ചു. വ്യത്യസ്ത വഴികളിലൂടെ നടന്ന ഈ രണ്ടു ചിന്താപ്രവാഹങ്ങളും മനുഷ്യന്റെ…
“അമ്മ” യുടെ ആശ്രമ അങ്കണത്തിൽ ഒരു ദിവസം: ജയശങ്കര്‍ പിള്ള
വിദേശവാസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കഴിയുമ്പോഴും പല ആഗ്രഹങ്ങൾക്കൊപ്പം മനസ്സിലെ വിലപ്പെട്ട ഒരാഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമം ഒന്ന് സന്ദർശിക്കണം. പക്ഷെ എന്തുകൊണ്ടോ നാളിതുവരെ അത് നടന്നില്ല. 1998-ലാണ് അമ്മയുടെ വള്ളിക്കാവിലുള്ള ആശ്രമത്തിൽ പോകുവാനും, അമ്മയുടെ ദർശനം ലഭിക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചത്. പക്ഷെ പിന്നെ എന്തുകൊണ്ടോ അങ്ങിനെ ഒരു സൗഭാഗ്യം, ഭൗതികതയുടെ പിന്നാലെയുള്ള പാച്ചിലിൽ ലഭിച്ചില്ല, അല്ലെങ്കിൽ അതിന്നായി സമയം കണ്ടെത്തിയില്ല എന്നതാണ് സത്യം. കാനഡയിലെ “‘അമ്മ” യുടെ ആശ്രമത്തിൽ നിന്നുള്ള അറിയിപ്പുകൾ നിരന്തരമായി ഇമെയിൽ വഴി ലഭിക്കാറുണ്ട് എങ്കിലും, നാളെ, നാളെ എന്ന് മാറ്റി വെച്ച് സമയവും, കാലവും തള്ളി നീക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞു പുറത്തു പെയ്യുന്ന മഴയും ആസ്വദിച്ചിരിക്കുമ്പോഴാണ് സഹധർമ്മിണിയോട് പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചത്…. നമുക്ക് “അമ്മ” യുടെ ആശ്രമത്തിൽ വരെ ഒന്ന് പോയാലോ? പെട്ടെന്ന് ഉത്തരവും…
പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും: റവ. ജെയിംസ് കെ. ജോൺ (ലബ്ബക്ക്, ടെക്സാസ്)
ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ കാവലാളുകൾ കൂടിയാണ്. എന്റെ വീട് നിൽക്കുന്നത് ഒരു പുഴയുടെ തീരത്താണ്. പണ്ടൊക്കെ വേനൽ അടുത്തുതുടങ്ങുമ്പോൾ ആ പുഴയോരം ജീവസ്സുറ്റ ഒരു ഗ്രാമീണ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. മണൽ വാരുന്നവർ, പുഴയിൽ നിന്ന് പൊന്നരിക്കുന്നവർ, മീൻപിടിത്തക്കാർ, ആടുമാടുകളെ തീറ്റാൻ കൊണ്ടുപോകുന്നവർ, കുളിക്കുവാനും സൈഗത തട്ടുകളിൽ അൽപനേരം കാറ്റുകൊള്ളാനും വരുന്നവർ, ജീവിതത്തിന്റെ വേദനകളും പ്രയാസങ്ങളും പങ്കുവെക്കുന്നവർ… അങ്ങനെ പുഴയുടെ തീരങ്ങൾ പകർന്നു നൽകിയ ശാന്തസുന്ദരമായ മനോഹാരിതയും വെള്ളത്തിന്റെ ഓളങ്ങളും മനുഷ്യമനസ്സുകൾക്ക് നൽകിയ വർണ്ണാഭമായ ഭാവനകളും ഒത്തുചേരുന്ന ഒരു വലിയ സ്വർഗ്ഗീയ തീരമായിരുന്നു അത്. ആ പുഴയുടെ അവർണ്ണനീയമായ സാധ്യതകളെ നുകർന്നുകൊണ്ട് ജീവിതം മെച്ചപ്പെടുത്തിയ ഒരു വലിയ പറ്റം ജനങ്ങളെ അന്ന് കാണാൻ സാധിച്ചിരുന്നു.…
ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 7): ജയശങ്കര്‍ പിള്ള
മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഒരേ ദൗത്യത്തിനായി ഒന്നിച്ചു ചേർന്ന അപൂർവ വ്യക്തിത്വങ്ങളാണ് ശ്രീ നാരായണ ഗുരുവും മഹാകവി കുമാരനാശാനും. ഗുരു–ശിഷ്യബന്ധം മലയാള നവോത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവന എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിയ്ക്കാം.ഗുരു ആത്മീയതയിലൂടെയും സാമൂഹികപരിഷ്കാരത്തിലൂടെയും മനുഷ്യനെ ഉയർത്താൻ ശ്രമിച്ചപ്പോൾ, കുമാരനാശാൻ ആ സന്ദേശത്തെ കവിതയുടെയും സാഹിത്യത്തിന്റെയും ഭാഷയിൽ ജനങ്ങളിലെത്തിച്ചു. അതുകൊണ്ടുതന്നെ ചരിത്രകാരന്മാർ പറയുന്നത്, “ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് ശബ്ദവും,ഭാഷയും,ഭാവനയും നൽകിയ കവിയാണ് കുമാരനാശാൻ” എന്നതാണ്. ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധം ഒരു സാധാരണ ഗുരു–ശിഷ്യബന്ധമായിരുന്നില്ല. അത് ചിന്തകളുടെ പാരമ്പര്യമായിരുന്നു; ആത്മീയതയും സാഹിത്യവും കൈകോർത്ത ഒരു നവോത്ഥാനയാത്രയായിരുന്നു, ഒരു ചരിത്രപരമായ സാമൂഹിക വിപ്ലവത്തിന് തുടക്കവും. ബാല്യവും ഗുരുവുമായുള്ള ആദ്യസന്ദർശനവും 1873 ഏപ്രിൽ 12-ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച നാരായണൻ പിന്നീട് മലയാളസാഹിത്യത്തിലെ മഹാകവി കുമാരനാശാനായി വളർന്നു. ബാല്യത്തിൽ തന്നെ…
അദ്ധ്യാപകരുടെ വിലപ്പെട്ട സ്‌നേഹ സമ്മാനം: കാരൂർ സോമൻ (ചാരുംമൂടൻ)
നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ, മാനവികതയെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണ് ഭരണത്തിൽ വരുന്ന പല തീവ്രവാദ ശക്തികൾ ശ്രമിക്കാറുള്ളത്. ഈ ബുദ്ധിശൂന്യരെ പാർട്ടി അടിമകൾ വിളിക്കുന്നത് മുത്തുമാണിക്യം എന്ന പേരിലാണ്. അറിവിൽ ഒരു തലമുറയെ വാർത്തെടുക്കേണ്ട അദ്ധ്യാപകർ ഭീകര പ്രവർത്തനങ്ങൾപോലെ കഞ്ചാവ് കച്ചവടക്കാരും, കൃഷിക്കാരുമായി മാറുന്നത് കുട്ടികളെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷൻ തൂഫാൻ’ കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ നോക്കി ചിലരെ പൊക്കുന്നു. അദ്ദേഹം ഒരു കപട ആഭ്യന്തര മന്ത്രിയല്ലെന്നും, അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ വേണ്ടെന്നും, അപായകരമായ കഞ്ചാവ് മയക്കുമരുന്ന് ഭാവി തലമുറയെ തകർക്കുമെന്നും തിരിച്ചറിഞ്ഞു. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. വൻ സ്രാവുകൾ ഈ രംഗത്തുള്ളത് കഴിഞ്ഞ സർക്കാരിന്റെ കാലത്തു് കണ്ടതാണ്. എവിടെ മയക്ക്മരുന്ന് കച്ചവടമുണ്ടോ, അറസ്റ്റ് നടക്കുന്നുണ്ടോ അവിടെയെല്ലാം അധികാരത്തിലുള്ളവരുടെ പങ്ക് വെളിപ്പെടുന്നു. കാക്കക്കണ്ണുള്ള തൂഫാൻ കാക്കകൾ…
ശ്രീകൃഷ്ണനും ജരാസന്ധനും (ജയശങ്കര്‍ പിള്ള)
മഥുരയിലെ ജനങ്ങൾ വർഷങ്ങളായുള്ള ഭീതിയ്ക്കും, ഭയത്തിനും പീഡനത്തിനും ഒടുവിൽ ഒരു ആശ്വാസം ലഭിച്ച ദിവസമായിരുന്നു അന്ന്. കംസന്റെ അധർമ്മ ഭരണത്തിന് ശ്രീകൃഷ്ണൻ വിരാമമിട്ടിരിയ്ക്കുന്നു. എന്നാൽ ആ വിജയം ഒരു പുതിയ ശത്രുവിന്റെ ഉദയത്തിനും കാരണമായി. കംസന്റെ ഭാര്യമാരായ ‘അസ്തിയും പ്രാപ്തിയും’ മഗധരാജാവായ ജരാസന്ധന്റെ പുത്രിമാരായിരുന്നു. ഭർത്താവിന്റെ മരണവാർത്ത കേട്ട് അവർ കണ്ണീരോടെ പിതാവ് ജരാസന്ധന്റെ സന്നിധിയിലെത്തി. വൃഷ്ണി വംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീ കൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും, മാതാവ് പത്മാവതിയെയും തുറുങ്കലിൽ അടച്ചു രാജ്യാവകാശം പിടിച്ചടക്കിയ ഗാന്ധർവനൽ ജനിച്ച പുത്രൻ. “അച്ഛാ… കൃഷ്ണൻ നമ്മുടെ ഭർത്താവിനെ വധിച്ചു.” അവർ വിലപിച്ചു… ആ വിലാപം ഒരു കാട്ടുതീ പോലെയാണ് ആളിപടർന്നത്, ആ വാക്കുകൾ കേട്ട നിമിഷം ജരാസന്ധന്റെ കണ്ണുകൾ അഗ്നിപർവ്വതം പോലെ ജ്വലിച്ചു. പ്രതികാരത്തിന്റെ തീ അവന്റെ ഹൃദയത്തിൽ ആളിക്കത്തി. “യാദവരുടെ ആ ഇടയബാലൻ എന്റെ കുടുംബത്തെ…
മാറിയ ചിന്തകളും പുതിയ ദിശാബോധവും: അമേരിക്കൻ മലയാളി സംഘടനകൾ തിരുത്തേണ്ട വഴികൾ
അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന് ആറുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എഴുപതുകളിലും എൺപതുകളിലും നഴ്സിംഗ് മേഖലയിലൂടെ തുറന്നുകിട്ടിയ വാതിലുകളിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തിയ ഒരു തലമുറ, അധ്വാനവും കഠിനശ്രമവും കൊണ്ട് ഒരു വലിയ സമൂഹത്തെ ഇവിടെ കെട്ടിപ്പടുത്തു. കുടുംബങ്ങളെയും ബന്ധുക്കളെയും കൊണ്ടുവന്നുകൊണ്ട് ഇമിഗ്രേഷൻ സിസ്റ്റത്തിലെ വിവിധ പ്രിഫറൻസുകൾ ഉപയോഗിച്ച് പടർന്നുപന്തലിച്ചതാണ് ഇന്നത്തെ അമേരിക്കൻ മലയാളി ചരിത്രം. പള്ളികളും പ്രാദേശിക അസോസിയേഷനുകളും തണലൊരുക്കിയ ഈ വളർച്ചയിൽ നിന്നാണ് ഫോക്കാനയും പിന്നീട് അതിൽ നിന്നുള്ള ആശയഭിന്നതകൾ കാരണം ഫോമയും ഉദയം ചെയ്യുന്നത്. രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന പ്രൗഢഗംഭീരമായ കൺവെൻഷനുകളും, നാട്ടിൽ നിന്നുള്ള വിശിഷ്ടാതിഥികളും, അതിനേക്കാളേറെ ചൂടേറിയ സംഘടനാ തെരഞ്ഞെടുപ്പുകളുമാണ് ഇവിടുത്തെ മലയാളി ജീവിതത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറിയത്. പക്ഷേ, ഈ സംഘടനാ സംസ്കാരത്തിൽ ഇന്നും നിഴലിച്ചുനിൽക്കുന്ന ഒരു വലിയ പോരായ്മയുണ്ട്. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ ശൈലി പോലെ നിറപ്പകിട്ടാർന്ന വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിക്കാം…
വിശ്വാസത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകളും ആധുനിക യാഥാർത്ഥ്യങ്ങളും: മാറ്റങ്ങളുടെ പാതയിൽ സഭയും സമൂഹവും
ദൈവാലയത്തിന്റെ പടിവാതിൽ കടന്നുകയറുമ്പോൾ മനസ്സ് സ്വാഭാവികമായി ദൈവസാന്നിധ്യത്തിലേക്ക് ഉയരേണ്ടതാണ്. എന്നാൽ ഇന്ന് പല ദൈവാലയങ്ങളിലും അനുഭവപ്പെടുന്നത് പ്രാർത്ഥനയുടെ നിശ്ശബ്ദതയല്ല, മറിച്ച് സാമൂഹിക സമ്മേളനങ്ങളുടെ ശബ്ദമാണ്. “ദൈവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ മൗനമായി പ്രാർത്ഥിക്കുക” എന്ന സന്ദേശം സ്ക്രീനിൽ തെളിഞ്ഞുനിൽക്കുമ്പോഴും, അതിന് താഴെ നടക്കുന്ന സംഭാഷണങ്ങൾ ആ സന്ദേശത്തെ പരിഹസിക്കുന്നതുപോലെയാണ് തോന്നുന്നത്. ഇത് കേവലം ശബ്ദത്തിന്റെ പ്രശ്നമല്ല മറിച് വിശ്വാസത്തിന്റെ ഗൗരവം ക്രമേണ നഷ്ടപ്പെടുന്ന ഒരു വലിയ പ്രതിസന്ധിയുടെ ലക്ഷണമാണ്. ഒരുകാലത്ത് ദൈവാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മനസ്സിനെ പ്രാർത്ഥനയ്ക്കായി ഒരുക്കാൻ മാതാപിതാക്കളും അധ്യാപകരും വൈദികരും ഒരുപോലെ പഠിപ്പിച്ചിരുന്നു. ഇന്ന് അതേ ദൈവാലയങ്ങളിൽ നിശ്ശബ്ദത ആവശ്യപ്പെടാൻ പോലും ആരും തയ്യാറല്ല. സഭാനേതൃത്വത്തിന്റെ പ്രതികരണവും പലപ്പോഴും നിരാശാജനകമാണ്. “ഞാൻ പറയുന്നുണ്ട്; പക്ഷേ ആളുകൾ കേൾക്കുന്നില്ല” എന്ന നിസ്സഹായത ഉത്തരവാദിത്തത്തിൽ നിന്നുള്ള പിന്മാറ്റമായി മാത്രമേ കാണാൻ കഴിയൂ. നേതൃത്വം എന്നത് സാഹചര്യം വിവരിക്കുന്നതല്ല, മറിച്ച് കൃത്യമായ…