പലപ്പോഴും നോൺ വെജ് കഴിക്കുന്നവർ ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്നു. ചിക്കൻ ഉപയോഗിച്ച് നിങ്ങൾ പലതരം വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് ആസ്വദിക്കുന്നുണ്ടാകാം. എന്നാൽ, ചില വിഭവങ്ങള്‍ ചിക്കനോടൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മത്സ്യത്തിന്റെ കൂടെ പാലും മറ്റും കഴിക്കുന്നത് വിലക്കുന്നതുപോലെ, ചിക്കന്റെ കൂടെ പാല്-തൈര് മുതലായവ കഴിക്കുന്നത് ഒഴിവാക്കണം. ചിക്കനോടൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ടവ: . മത്സ്യം: ചിക്കന്‍, മട്ടൺ, മുട്ട, മീൻ തുടങ്ങി ഏത് പാർട്ടി പരിപാടിയിലും ഒരേ സമയം പല നോൺ വെജ് ഐറ്റംസും ഉണ്ടാക്കാറുണ്ട്. എന്നാൽ, ചിക്കനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഒന്നുണ്ട്. അത് മത്സ്യമാണ്. ചിക്കൻ പ്രോട്ടീന്റെ ഉറവിടമാണ്. അതേസമയം, മത്സ്യത്തിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രണ്ടിനും വ്യത്യസ്ത തരത്തിലുള്ള പ്രോട്ടീനാണുള്ളത്. ഇക്കാരണത്താൽ, നിങ്ങൾ മത്സ്യവും ചിക്കനും ഒരുമിച്ച് കഴിക്കുമ്പോൾ, അവയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ശരീരത്തോട് വ്യത്യസ്തമായി പ്രതികരിക്കും. ഈ പ്രോട്ടീനുകൾ ശരീരത്തെ പ്രതികൂലമായി ബാധിക്കും. തൈര്: ചിക്കന്‍…
Year: 2022
ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ബൈഡൻ പോളണ്ട് സന്ദര്‍ശിക്കുന്നു
വാഷിംഗ്ടൺ: ഉക്രെയ്നില്‍ റഷ്യയുടെ യുദ്ധം ഒരു മാസത്തോട് അടുക്കുമ്പോൾ, ബെൽജിയത്തിലെ നേറ്റോ, യൂറോപ്യൻ യൂണിയൻ (ഇയു) സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച പോളണ്ട് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉക്രെയ്‌നെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനും, റഷ്യയിൽ കഠിനവും അഭൂതപൂർവവുമായ ചെലവുകൾ ചുമത്തുന്നതിനുമായി ബുധനാഴ്ച ബ്രസൽസിൽ നേറ്റോ സഖ്യകക്ഷികളുമായും ജി 7 നേതാക്കൾ, യൂറോപ്യൻ യൂണിയൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രസിഡന്റ് വെള്ളിയാഴ്ച പോളണ്ടിലേക്ക് പറക്കുമെന്ന് സാക്കി ഇന്നലെ (ഞായറാഴ്ച) പ്രസ്താവനയിൽ പറഞ്ഞു. പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായി വാർസോയിൽ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഉക്രെയ്‌നിനെതിരായ റഷ്യയുടെ നീതീകരിക്കാനാവാത്തതും പ്രകോപനപരവുമായ യുദ്ധം സൃഷ്ടിച്ച മാനുഷികവും മനുഷ്യാവകാശവുമായ ദുരന്തത്തോട് ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരിച്ച് യുഎസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന്…
പുടിനുമായി കരാറിലെത്തുന്നതില്‍ പരാജയപ്പെടുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കും: സെലെൻസ്കി
കീവ്: മോസ്‌കോ കിയെവിലെ അധിനിവേശം തുടരുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രസ്താവിച്ചു. എന്നാൽ, അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് “മൂന്നാം ലോക മഹായുദ്ധത്തിന്” കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. “ഞാൻ അദ്ദേഹവുമായി ചർച്ചയ്ക്ക് തയ്യാറാണ്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ തയ്യാറെടുക്കുകയായിരുന്നു. ചർച്ചകളില്ലാതെ ഈ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു,” ഞായറാഴ്ച രാത്രി കേബിൾ ന്യൂസ് നെറ്റ്‌വർക്കിനോട് സെലെൻസ്‌കി പറഞ്ഞു. “പുടിനുമായി ചർച്ച നടത്താനോ സംസാരിക്കാനോ അവസരം ലഭിക്കുന്നതിന് ഏത് ഫോർമാറ്റും അവസരവും ഉപയോഗിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാല്‍ ഈ ശ്രമങ്ങൾ പരാജയപ്പെട്ടാൽ, ഞങ്ങൾ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ നടുവിലാണ് എന്ന് ഇത് സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. അധിനിവേശം അതിന്റെ ഒരു മാസത്തോടടുക്കുമ്പോൾ, രാഷ്ട്രപതി പറഞ്ഞു, ഞങ്ങൾ എല്ലായ്പ്പോഴും സന്ധിസംഭാഷണത്തിന് നിർബന്ധം പിടിച്ചിട്ടുണ്ട്.…
ബിജെപിക്ക് വോട്ട് ചെയ്തതിന് മുസ്ലീം യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി, മുത്വലാഖ് ചൊല്ലുമെന്ന് ഭീഷണി
ലഖ്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്ത മുസ്ലീം സ്ത്രീയെ രോഷാകുലരായ ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് പുറത്താക്കി. അതോടൊപ്പം പോലീസിൽ പരാതിപ്പെട്ടാൽ വിവാഹമോചനം നേടുമെന്നും സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇജാസ് നഗർ ഗൗതിയയിൽ താമസക്കാരനായ താഹിർ അൻസാരിയുടെ മകൾ ഉസ്മയും അതേ പ്രദേശത്തെ തസ്ലിം അൻസാരിയും 2021 ജനുവരിയിലാണ് വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ ബിജെപിക്ക് വോട്ട് ചെയ്തിരുന്നതായി ഉസ്മ പറഞ്ഞു. ഇതറിഞ്ഞ മൗലാന തയ്യബും ഭാര്യാ സഹോദരൻ ആരിഫും ആദ്യം ചോദിച്ചത് ആർക്കാണ് വോട്ട് ചെയ്തതെന്നാണ്. താൻ ബിജെപിക്ക് വോട്ട് ചെയ്തെന്ന് യുവതി പറഞ്ഞതോടെ അവർ രോഷാകുലരായെന്ന് ഉസ്മ പറയുന്നു. അവര്‍ തന്നെ മര്‍ദ്ദിച്ചതായും ഉസ്മ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്തതിനാൽ ഭർത്താവ് വിവാഹമോചനം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ബി.ജെ.പി സർക്കാരിന് തടയാൻ കഴിയുമെങ്കിൽ അത് കാണിക്കൂ എന്ന വെല്ലുവിളിയും നടത്തി.…
റഷ്യന്‍ സൈന്യം ഉക്രെയ്നിലെ ആളുകളെ റഷ്യയിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോകുന്നു: മരിയുപോൾ സിറ്റി കൗൺസിൽ
ഉക്രെയ്നിലെ വിവിധ നഗരങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്. ഈ ദിവസങ്ങളിൽ ഉക്രേനിയൻ നഗരമായ മരിയുപോളിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മരിയുപോളിലെ റഷ്യൻ സേനയുടെ അതിരുകടന്ന പ്രവര്‍ത്തിയെ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ശക്തമായി വിമർശിച്ചു. മാരിയുപോളിലെ റഷ്യൻ ഉപരോധം വരും നൂറ്റാണ്ടുകളോളം ഓർമ്മിക്കപ്പെടുന്ന ഭീകരതയാണെന്ന് സെലെൻസ്‌കി പറഞ്ഞു. അതേസമയം, ഇവിടെ താമസിക്കുന്നവരെ തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി റഷ്യയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുന്നതായി മാരിയുപോൾ സിറ്റി കൗൺസിൽ പ്രസ്താവന ഇറക്കി. ആ ആളുകളെ നിർബന്ധിത തൊഴിലാളികളാക്കി റഷ്യയുടെ വിദൂര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഒരു നിയമനിർമ്മാതാവ് അവകാശപ്പെട്ടു. അധിനിവേശക്കാർ ഉക്രെയ്‌നിൽ നിന്നുള്ള ആളുകളെ റഷ്യയിലേക്ക് മാറാൻ നിർബന്ധിക്കുന്നു. കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ ആയിരക്കണക്കിന് മരിയുപോൾ നിവാസികളെ റഷ്യൻ പ്രദേശത്തേക്ക് മാറ്റി എന്ന് സിറ്റി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കിഴക്കൻ ഉക്രെയ്നിലെ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികൾ മാർച്ച് 5…
ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു; ഇരുന്നൂറിലധികം പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം ജില്ലയിലെ പൂങ്ങോട് ഗ്യാലറി തകർന്ന് 200-ഓളം പേര്‍ക്ക് പരിക്കേറ്റു. ഗ്രൗണ്ടിന്റെ വശത്ത് നിർമിച്ച താൽക്കാലിക ഗാലറി ഫുട്ബോൾ മത്സരത്തിനിടെ തകർന്നുവീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലോക്കൽ പോലീസ് പറയുന്നു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വണ്ടൂരിന് സമീപമുള്ള പാങ്ങോട് ഗ്രാമത്തിൽ നിന്നും കാളികാവിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവിടെ ‘സെവൻസ്’ ഫുട്ബോൾ മത്സരം നടക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ടൂർ നിംസിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇത് കൂടാതെ രണ്ട് പ്രാദേശിക ടീമുകൾ തമ്മിൽ ഫൈനൽ മത്സരം നടക്കുമ്പോൾ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു. ആയിരത്തിലധികം കാണികളെ ഉൾക്കൊള്ളാവുന്ന ഗാലറിയാണ് നിലംപൊത്തിയത്. എന്നാല്‍, രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന്…
കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി (കുവൈറ്റ്, സൗദി, ബഹ്റൈന്‍, UAE, ഒമാന്‍, ഖത്തര്‍) ‘മധുരിക്കും ഓര്‍മ്മകളെ’ എന്ന പേരില്‍ നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 4 മണി മുതല്‍ നടക്കുന്ന മത്സരം ഓണ്‍ലൈനായാണ് (zoom App) സംഘടിപ്പിക്കുന്നത്. പ്രായ ഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ www.kalakuwait.com എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ നാടകഗാനം ആലപിക്കുന്നതിന്റെ സാമ്പിള്‍ വീഡിയോ ഏപ്രില്‍ 10 നു മുന്‍പ് kalakwt.kalavibhagam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ചു തരേണ്ടതാണ്. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് മെയ് 15ന് നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 00965-55416559 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സലിം കോട്ടയില്‍
സേവനത്തിന്റെ ഹൃദയാഘോഷമായി കോവിഡ് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ആദരം
കുവൈറ്റ് സിറ്റി : ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിന്റെ അതി തീവ്ര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങായി നിന്ന് നിസ്തുല സേവനം നിര്‍വ്വഹിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ആദരിക്കല്‍ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ സേവനത്തിന്റെ ഹൃദയാഘോഷമായി മാറി. ബിഗ് സല്യൂട്ട് റ്റു ദ ഹീറോസ് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈറ്റാണ് കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കിയത്. കുവൈറ്റ് പ്രവാസി സമൂഹത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നതോടോപ്പാം അവരുടെ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടൂള്ളതെന്ന് ആദരം പരിപാടി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സഈദ് പറഞ്ഞു. കോവിഡ് രൂക്ഷമായ സമയത്ത് തന്നെ വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെല്‍ഫെയറും കനിവ് സോഷ്യല്‍ റിലീഫ് സെല്ലും ചേര്‍ന്ന് രൂപീകരിച്ച കോവിഡ് ദുരിതാശ്വാസ…
കെ കെ സി എ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ്: കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്ലോസിയേഷന്‍ (കെ കെ സി എ) ഭാരവാഹികള്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ. സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. നേഴ്സസ് ഹയര്‍ വെരിഫിക്കേഷന് നേരിടുന്ന കാലതാമസം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പിസിആര്‍ നിബന്ധന, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി അംബാസിഡര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും സംഘടനയിലെ അംഗങ്ങളുടെ പേരില്‍ അറിയിച്ചു. കെ കെ സി എയുടെ പോഷക സംഘടനയായി ഈ മാസം 25 നു ഉത്ഘാടനം ചെയ്യപ്പെടുന്ന വനിതാ വേദിക്ക്…
ഐ.എസ്.എല്‍ ഫൈനലില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും പൊരുതിവീണു; ഹൈദരാബാദ് കപ്പടിച്ചു
മഡ്ഗാവ്: ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ (3-1) തകര്‍ത്ത് ഹൈദരാബാദ് എഫ്സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഷോട്ടുകള്‍ തടുത്ത ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്. ബ്ലാസ്റ്റേഴ്‌സിനായി കിക്കെടുത്ത മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷുകുമാര്‍, ജീക്‌സണ്‍ സിംഗ് എന്നിവരെയാണ് കട്ടിമാണി തടഞ്ഞത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്ന കേരളം പിന്നിലേക്ക് പോയത്. രണ്ടാം പകുതിയില്‍ മലയാളി താരം കെ.പി രാഹുലിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം സ്‌കോര്‍ ചെയ്തത്. 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോള്‍. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍…
