കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷന്‍ അഡ്വ.ബി. രാമന്‍പിള്ളയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ രംഗത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് പിന്‍മാറിയത്.
Year: 2022
ചൊക്ളി (നോവല്‍ – 80): എച്മുക്കുട്ടി
വെങ്ങ്ട്ടു സാമി ഡോക്കിട്ടറ്‌ടെ കാര്യാകെ കഷ്ടത്ത്‌ലായി. പെമ്മക്കള് ഇഞ്ചിനീരായി അമോരിക്കേലെങ്ങാണ്ടാണ്. സായ്പ്പ്ങ്ങളാ ബർത്താക്കമ്മാര്ന്ന് സാമിയന്നേ പറയേ. ഇബടെ വര്മ്പളാണ് എല്ലരും അവറ്റിങ്ങളെ തുറിച്ചോക്കാ.. അപ്പോ അവറ്റ ആകനെങ്ങട് ചോക്കും. കാണാൻ വല്യ മടുത്തോന്നും ല്യ. ഒര് യാതി നരച്ച നെറോം നീലക്കണ്ണും നല്ല പൊക്കോം. അവറ്റിങ്ങള്ടെ മക്കള് ഒര് യാതി വെള്പ്പാ പിന്നെ പൂച്ചക്കണ്ണും. രണ്ട് പെങ്കുട്ട്യോളെ ന്നെയ്യാണ്. എല്ലാ കൊല്ലോം വരും.. എടയ്ക്ക് സാമി അമ്മ്യാരേം കൂട്ടിട്ട് അമോരിക്കേല് പോയിണ്ട് വരും. അപ്പള് വീട് കാവല് ചൊക്ളീം പപ്പിനിം ണ്. തെര്ഞ്ഞ്ട്ക്കല് കയിഞ്ഞിട്ടാ സാമീം അമ്യാരും പോയീത്. മടങ്ങീറ്റ് വന്ന്ത് സാമി മാത്തറണ്. അമ്മ്യാര് മരിച്ച്…ദേകത്ത്ന് വെതല്ലാണ്ടായി..മൂന്നാലീസം കെട്ന്ന് മരിച്ചാ പോയി.. സാമീരെ കണ്ണ്ല് വെള്ളം പൊട്ട്ണ്ടാർന്നു. ചൊക്ളിക്ക് വെസനം വന്ന്. നല്ലൊരമ്മ്യാരാരുന്നു. സന്തോഷായിട്ട് ചിറിച്ച് വർത്താനം പറേം. മോരോ തൈരോ മര്ന്നോ എത് പാത്‌ര…
നിഷ്പക്ഷ പദവിക്കായുള്ള റഷ്യയുടെ നിർദ്ദേശം ഉക്രൈൻ നിരസിച്ചു
യുക്രെയിനിൽ മൂന്നാഴ്ചത്തെ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ ഭാഗമായി നിഷ്പക്ഷ പദവിക്കുള്ള റഷ്യയുടെ നിർദ്ദേശം കിയെവ് നിരസിച്ചു. ഓസ്ട്രിയ അല്ലെങ്കിൽ സ്വീഡൻ എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന നിഷ്പക്ഷ നില കിയെവ് സ്വീകരിക്കണമെന്ന് ചർച്ചകൾ നിർദ്ദേശിച്ചതായി ക്രെംലിൻ ബുധനാഴ്ച പറഞ്ഞു. “ഇത് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു ഓപ്ഷനാണ്, ഇത് ഒരു വിട്ടുവീഴ്ചയായി കണക്കാക്കാം,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എന്നാൽ, ഉക്രെയ്ന്‍ ഈ നിർദ്ദേശം നിരസിച്ചു. ഇന്നത്തെപ്പോലെ ഉക്രെയ്‌നിനെതിരായ ആക്രമണമുണ്ടായാൽ മാറിനിൽക്കില്ലെന്നും, അന്താരാഷ്ട്ര പങ്കാളികൾ ഒപ്പുവച്ച നിയമപരമായ സുരക്ഷാ കരാറിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഉക്രെയ്ൻ വർഷങ്ങളായി നാറ്റോയിൽ ചേരാൻ ആഗ്രഹിക്കുന്നതാണ് ഫെബ്രുവരി 24 ന് റഷ്യ അയൽവാസിക്കെതിരെ യുദ്ധം ആരംഭിച്ചതിന്റെ കാരണങ്ങളിലൊന്ന്. മൂന്നാഴ്ചത്തെ യുദ്ധത്തിന് ശേഷം, തന്റെ രാജ്യം നാറ്റോയിൽ ചേരില്ലെന്ന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ചൊവ്വാഴ്ച പറഞ്ഞു. ചൊവ്വാഴ്‌ച അവസാനിച്ച ഏറ്റവും പുതിയ പോരാട്ടവുമായി…
ഒർലാന്റോ ഐ.പി.സി സുവിശേഷ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 മുതൽ
ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ ആഭ്യമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനാ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 ബുധനാഴ്ച മുതൽ 26 ശനി വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹിത ഗായകനും വർഷിപ്പ് ലീഡറും സംഗീതഞ്ജനുമായ ഡോ. ബ്ലസ്സൻ മേമനയും, ചർച്ച് ക്വയർ ലീഡേഴ്‌സ് റോണി വർഗീസ്, ഡാറിൽ സിങ് തുടങ്ങിയവരും ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ആത്മീയ പ്രഭാഷകൻ ഇവാൻഞ്ചലിസ്റ് സിംജൻ ജേക്കബ് (ജോർജിയ) തിരുവചന സന്ദേശം നൽകും. 27-ന് ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ യോഗം സമാപിക്കും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോർജ് തോമസ്, സെക്രട്ടറി ബിജോയ് ചാക്കോ, ട്രഷറർ എ. വി ജോസ്, ബോർഡ് അംഗങ്ങളായ രാജു പൊന്നൊലിൽ, നിബു വെള്ളവന്താനം, രാജു…
ഫോമ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ഡോ. പ്രിന്‍സ് നെച്ചിക്കാട്ടിനെയും, ജാസ്മിന്‍ പരോളിനെ നാഷണല്‍ കമ്മറ്റിയിലേക്കും മങ്ക നാമനിര്‍ദ്ദേശം ചെയ്തു
ഫോമയുടെ നിലവിലുള്ള വനിതാപ്രതിനിധിയും വിമന്‍സ് ഫോറം ട്രഷററുമായ ജാസ്മിന്‍ പരോളിനെ മങ്ക(മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) 2022-24 ലെ ഫോമയുടെ ദേശീയ കമ്മറ്റിയിലേക്ക് വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള അംഗമായും, ഡോ.പ്രിന്‍സ് നെച്ചിക്കാട്ടിനെ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായും നാമനിര്‍ദ്ദേശം ചെയ്തു. ഡോ.നെച്ചിക്കാട്ട് 1990 മുതല്‍ മങ്കയില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഫോമയുടെ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, ഫോമ ബൈ-ലോ കമ്മറ്റി നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ബിസിനസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട് ബിസിനസ് രംഗത്തിനപ്പുറം പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുന്നുണ്ട്. കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്തെ സംരഭകനായി ഡോ.നെച്ചിക്കാട് 1995 മുതല്‍ സിലിക്കോണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പ്രിന്‍സ് റിയാലിറ്റി& ഫിനാന്‍സിന്റെ പ്രസിഡന്റും സി.ഇ.ഓ.യുമാണ്. ഫോമ വനിതാ പ്രതിനിധിയായി ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് വിമന്‍സ് ഫോറവുമായി സഹകരിച്ച് ഈ കമ്മറ്റി കാലയളവില്‍ ജാസ്മിന്‍ നടത്തുന്നത്.…
അമേരിക്കയില്‍ സമയമാറ്റം അവസാനിപ്പിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നിലവിലിരിക്കുന്ന സമയമാറ്റം പൂര്‍ണ്ണമായൂം അവസാനിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച്-നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പിലാക്കിയിരുന്നത്. ഇതുസംബന്ധിച്ച് സണ്‍റെഷന്‍ പ്രൊട്ടക്ഷന്‍ ബില്‍ യു.എസ് സെനറ്റില്‍ ഐക്യകണേ്ഠന പാസാക്കി. ചൊവ്വാഴ്ച (മാര്‍ച്ച് 15)യാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയോ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച ബില്‍ എഡ്മാര്‍ക്കെ ഉള്‍പ്പെടെ 16 പേര്‍ സ്‌പോണ്‍സര്‍ ചെയ്തു. പുതിയ ബില്‍ ഡെ ലൈറ്റ് സേവിംഗ് സമയം നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നവംബറില്‍ കൂടി സമയം മാറ്റം ഉണ്ടാകുമെങ്കിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സ്പ്രിംഗ് ഫോര്‍വേര്‍ഡായിരിക്കും അമേരിക്കയില്‍ തുടരുന്ന സമയം. സെനറ്റ് ഐക്യകണേ്ഠന ബില്‍ അംഗീകരിച്ചുവെങ്കിലും യു.എസ് ഹൗസും ബില്‍ അംഗീകരിച്ചു പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. ഇരു പാര്‍ട്ടികളും ഒരേസ്വരത്തില്‍ സമയമാറ്റം അവതരിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍…
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റു വിസകള്‍ പുനഃസ്ഥാപിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ): ടൂറിസ്റ്റ് ആന്റ് ഇ ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിലവിലുള്ള ഇ.ടൂറിസ്റ്റ് വിസകളും സാധാരണ (പേപ്പര്‍) ടൂറിസ്റ്റു വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള പത്തുവര്‍ഷത്തെ (ദീര്‍ഘകാല) വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cgisf.gov.in, വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുമെന്ന് കോണ്‍സുല്‍ ഡോ. നകുല്‍ സമ്പര്‍വാളിന്റെ അറിയിപ്പിലുണ്ട്. ആഗോള തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവന്നതും വാക്‌സിനേഷന്‍ വര്‍ധിക്കുന്നതും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതുമാണ് സന്ദര്‍ശക വിസ പുനഃസ്ഥാപിക്കുന്നതിനു ഇന്ത്യ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
ഏഷ്യന്‍ വംശജയായ 66കാരിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍
യോങ്കേഴ്‌സ് (ന്യുയോര്‍ക്ക്): ന്യുയോര്‍ക്ക് സിറ്റിയുട വടക്ക് ഭാഗത്തു അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച് അറുപത്തിയാറു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രുരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്പത്തി രണ്ടുകാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ലോബിയില്‍ പ്രവേശിച്ച സ്ത്രീയെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞും വംശയാധിക്ഷേപം നടത്തിയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറില്‍പരം തവണ ഈ സ്ത്രീയെ പ്രതി മര്‍ദ്ദിക്കുകയും താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകളും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ബഹളം വച്ച് പുറത്തിറങ്ങിയ പ്രതിയെ പോലീസ് എത്തി പിടികൂടി. ഇയാള്‍ക്കെതിരെ വംശീയാധിക്ഷേപത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് യോങ്കേഴ്‌സ് പോലീസ് കമ്മീഷണര്‍ ജോണ്‍ മുള്ളര്‍ പറഞ്ഞു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കാതെ ജയിലില്‍ അടച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊറോണ വൈറസ് അമേരിക്കയില്‍…
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാർലമെന്റിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗത്തിന്റെ അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കുന്ന കാര്യം ക്യാബിനറ്റ് മന്ത്രിമാർ ചർച്ച ചെയ്‌തേക്കും. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 31 ശതമാനമാണ് ക്ഷാമബത്ത. 3 ശതമാനം വർധന യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർധനവിലൂടെ ഇത് 34 ശതമാനമായി ഉയരും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നടക്കുന്നതിനിടെയാണ് യോഗം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുന്നത് പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ ആഘാതം നികത്താനാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് ബാധകമാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ജനുവരി, ജൂലൈ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണ ഡിഎ വർധിപ്പിക്കുന്നു. നഗര, ഗ്രാമ, അല്ലെങ്കിൽ അർദ്ധ നഗര പ്രദേശങ്ങളിലെ ജീവനക്കാരന്റെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കും ഡിഎയിലെ വർദ്ധനവ്. ഇന്നത്തെ…
പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി: പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വൻ വിജയത്തിന് ശേഷം സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മാൻ ഇന്ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മാൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ, അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കലാൻ ഗ്രാമത്തിൽ നടക്കും. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും പാർട്ടിയുടെ മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 92ലും എഎപി വിജയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ച, മാൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. സത്യപ്രതിജ്ഞ ചെയ്യുന്നത്…
