അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പഞ്ചാബിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങൾ യുപിയിലെ വോട്ടർമാർ നിരസിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തോൽവിയിൽ നിന്ന് ‘പാഠം പഠിക്കുമെന്ന’ പതിവു പല്ലവിയുമായി രംഗത്തെത്തിയിരിക്കുകയാണ്. എട്ടു വര്‍ഷം മുമ്പ്, അതായത് 2014 മുതല്‍, തുടങ്ങിയ കോണ്‍ഗ്രസിന്റെ കണ്ടക ശനി ഒരു കരിനിഴല്‍ പോലെ അവരെ പിന്തുടരുകയാണ്. നേതാക്കള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് പ്രയത്നിച്ചിട്ടും അവർക്ക് പൊതുജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുന്നില്ല. ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതു തുതന്നെ ആവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, ഗാന്ധി കുടുംബത്തിലെ അംഗവും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നേരിട്ടു തന്നെ അവരുടെ മുഴുവൻ കഴിവും പ്രയോഗിച്ചിട്ടും കോൺഗ്രസിന്റെ സീറ്റ്…
Year: 2022
‘മഞ്ച്’ ന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും മാർച്ച് 13ന് (നാളെ)
ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (MANJ) യുടെവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും 2021-2023 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും മാർച്ച് 13 നു (നാളെ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് വൈകുന്നേരം 4നു ന്യൂജേഴ്‌സിയിലെ വാറനിലുള്ള ആരോമ റസ്‌റ്റോറന്റില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടികൾ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനി പോൾ ഉദ്ഘാടനം ചെയ്യും. അഡ്രസ്: 53 Mountain Brvd, Warren, NJ 07059. ചടങ്ങിൽ ഡോ. ജൂലി ജോണ്‍, ഡോ. ഡയാന തോമസ്, നെസ്സി ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ വനിതാദിന സന്ദേശം നല്‍കി സംസാരിക്കും. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും നൽകിയ സംഭാവനകൾ മാനിച്ച് റോസ്‌ലിൻ ഡാനിയേൽ, ആനി ലിബു, ഷീല ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും പ്രാദേശിക- ദേശീയ- അന്തർദേശീയ തലത്തിൽ ഇവർ…
യുക്രെയ്നിൽ രാസായുധം പ്രയോഗിച്ചാൽ റഷ്യ കനത്ത വില നൽകേണ്ടിവരും: ബൈഡൻ
വാഷിംഗ്ടൺ ഡിസി: റഷ്യ യുക്രെയ്നെതിരെ അകാരണമായി നടത്തുന്ന യുദ്ധത്തിൽ രാസായുധം പ്രയോഗിക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച് 11 നു വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റഷ്യയെ കൂടുതൽ ശിക്ഷിക്കുന്നതിന് സഖ്യകക്ഷികളുമായി ആലോചിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. ക്രംലിൻ രാസായുധം പ്രയോഗിച്ചാൽ എന്തു ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ രഹസ്യാന്വേഷണ വിഭാഗവുമായി സംസാരിക്കുകയില്ലെന്നും അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ അതിന്‍റെ പ്രത്യാഘാതം ഗൗരവതരമായിരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നതിന് ഈ സന്ദർഭം ഉപയോഗിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. റഷ്യൻ സേനക്കെതിരെ കെമിക്കൽ, ജൈവായുധങ്ങൾ പ്രയോഗിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ അമേരിക്ക യുക്രെയ്നു നൽകുന്നുവെന്ന റഷ്യൻ വിദേശകാര്യ വക്താവ് മരിയ സക്കരോവയുടെ പ്രസ്താവന വൈറ്റ് ഹൗസ് നിഷേധിച്ചു. മരിയയുടെ പ്രസ്താവന യുഎസ്, യുക്രെയ്ൻ സർക്കാരുകൾ സസുഷ്മം നിരീക്ഷിച്ചുവരികയാണ്. യുക്രെയ്നെതിരെ രാസായുധം…
ഉക്രെയ്‌നില്‍ ജൈവായുധങ്ങള്‍ ഉണ്ടെന്ന റഷ്യയുടെ ആരോപണം: യുഎന്നിൽ യുഎസും റഷ്യയും പരസ്പരം കൊമ്പു കോര്‍ത്തു
ഉക്രൈനിൽ ജൈവായുധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് യുഎസും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിൽ പരസ്പരം കൊമ്പുകോര്‍ത്തു. ഉക്രെയ്നിൽ ജൈവായുധ ഗവേഷണ പരിപാടിക്ക് യുഎസ് ധനസഹായം നൽകിയിട്ടുണ്ടെന്ന് റഷ്യ തറപ്പിച്ചുപറയുന്നു. അതേസമയം, വാഷിംഗ്ടൺ ഈ ആരോപണം നിഷേധിച്ചു. ജീവശാസ്ത്രപരമായ ആയുധ ഗവേഷണത്തിന് സ്വന്തം ആളുകളെ ഗിനിയ പന്നികളായി ഉപയോഗിക്കാൻ ഉക്രേനിയൻ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് യുഎന്നിലെ റഷ്യൻ സ്ഥിരം പ്രതിനിധി വാസിലി നെബെൻസിയ വെള്ളിയാഴ്ച സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പറഞ്ഞു. പക്ഷികളെയും വവ്വാലുകളെയും ഉപയോഗിച്ച് വൈറസുകൾ എങ്ങനെ പടർത്താമെന്ന് ഉക്രെയിന്‍ ലാബുകളില്‍ പഠനം നടത്തിയിട്ടുണ്ടെന്ന് നെബെൻസിയ പറഞ്ഞു. അതിന് തെളിവായി സമീപ വർഷങ്ങളിൽ ഉക്രെയ്നിൽ വർദ്ധിച്ചുവരുന്ന രോഗബാധ റിപ്പോർട്ടുകള്‍ അവര്‍ ഉദ്ധരിച്ചു. ജൈവായുധങ്ങളെക്കുറിച്ചുള്ള ഉക്രൈൻ ഗവേഷണം ഉയർത്തുന്ന അപകടത്തെക്കുറിച്ച് റഷ്യൻ പ്രതിനിധി യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ ഒരു യഥാർത്ഥ ജൈവ അപകടത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ഞങ്ങൾ നിങ്ങളോട്…
ടെന്നസിയിൽ ഒട്ടകത്തിന്‍റെ അക്രമണം; രണ്ടു പേര്‍ മരിച്ചു
ടെന്നസി: ടെന്നസി മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി ഒബിയൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മാർച്ച് 10 നു ഷെർലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്‍റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നു സ്ഥലത്ത് എത്തിചേർന്ന പോലീസിനു കാണാൻ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന രണ്ടു പേരെയാണ്. ബോബി മേതനി (42), ടോമിഗൺ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയിൽ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാൻ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതൽ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിർക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടകം മൃഗശാലയിൽനിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി…
ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; 7 മരണം; 60 കുടിലുകള്‍ കത്തിനശിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലര്‍ച്ചെ നാല് മണിയോടു കൂടി അഗ്‌നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു. തീപിടിത്തത്തില്‍ മരിച്ച ഏഴ് പേരില്‍ അഞ്ച് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍. രണ്ടുപേര്‍ അടുത്ത വീട്ടിലെ കുട്ടികളാണ്. ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അതിനാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ സാധിച്ചില്ല. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 60ലേറെ കുടിലുകള്‍ക്ക് തീപടര്‍ന്നു. 30ലേറെ കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വടക്കു കിഴക്കന്‍ ഡല്‍ഹി അഡീഷണല്‍ ഡി.സി.പി പറഞ്ഞു.
ആഗോളതലത്തിൽ റഷ്യൻ മീഡിയ ചാനലുകളെ YouTube ബ്ലോക്ക് ചെയ്തു
ന്യൂയോര്‍ക്ക്: യുഎസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമായ YouTube, ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികളുടെ പേരിൽ അക്രമ സംഭവങ്ങളെ നിഷേധിക്കുകയോ ചെറുതാക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുന്ന ഉള്ളടക്കം തടയുന്ന നയം ചൂണ്ടിക്കാട്ടി റഷ്യൻ ചാനലുകളെ നീക്കം ചെയ്‌തു, ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube, ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടി ഇപ്പോൾ അക്രമാസക്തമായ സംഭവങ്ങളുടെ നയത്തിന് കീഴിലാണെന്നും ലംഘിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുമെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ഏതൊക്കെ, എത്ര ചാനലുകൾ ബ്ലോക്ക് ചെയ്‌തുവെന്നോ അവ എപ്പോഴെങ്കിലും പുനഃസ്ഥാപിക്കുമോ എന്നോ വ്യക്തമാക്കാൻ YouTube വിസമ്മതിച്ചു. നേരത്തെ, ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സ്ട്രീമിംഗ് വീഡിയോ സേവനം യൂറോപ്പിലുടനീളമുള്ള റഷ്യയിലെ മുൻനിര സംസ്ഥാന പിന്തുണയുള്ള ചാനലുകളായ റഷ്യ ടുഡേ (ആർടി), സ്പുട്നിക് എന്നിവയെ തടഞ്ഞിരുന്നു. “ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, യൂറോപ്പിലുടനീളം RT, Sputnik എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള YouTube…
ഡോ. പട്ടേലിന്റെ കൊലയാളിയെ സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് 25,000 ഡോളര്‍ ഇനാം
വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ഐസിയു ഡോക്ടര്‍ രാകേഷ് പട്ടേലിന്റെ കാര്‍ തട്ടിയെടുക്കുന്നതിനിടയില്‍ അതേ വാഹനം തന്നെ ഇടിച്ചു കയറ്റി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടിനായിരുന്ന ദാരുണമായ സംഭവം. ഡോ. രാകേഷ് റോഡരുകില്‍ തന്റെ മേഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ നിര്‍ത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേള്‍ഫ്രണ്ടിനു സമ്മാനം കൈമാറുന്നതിനിടയില്‍ എവിടെനിന്നോ വന്ന അക്രമികള്‍ ഡോക്ടറെ തട്ടിമാറ്റി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഇതു കണ്ടു പരിഭ്രമിച്ച ഡോ. രാകേഷ് കാറിന്റെ മുന്നില്‍ കയറി നിന്നു തടസം സൃഷ്ടിച്ചുവെങ്കിലും അക്രമികള്‍ ഇതൊന്നും വകവയ്ക്കാതെ കാര്‍ മുന്നോട്ടെടുത്തു. കാര്‍ തട്ടി നിലത്തുവീണ ഡോക്ടറുടെ ശരീരത്തിലൂടെ അക്രമികള്‍ കാര്‍ അതിവേഗം ഓടിച്ചു പോകുകയും ചെയ്തു. സംഭവത്തിനു ദൃക്‌സാക്ഷിയായി ഡോക്ടറുടെ കാമുകി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുന്നത്. ഇവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയും മുന്പ് എല്ലാം…
കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം നാല് ഭീകരരെ വധിച്ചു; ഒരു ഭീകരനെ പിടികൂടി
ശ്രീനഗര്‍: കശ്മീരില്‍ സൈന്യം നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ഗന്ധര്‍ബാല്‍, ഹന്ദ്വാര, പുല്‍വാമ തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരവാദികളില്‍ ഒരാളെ ജീവനോടെ സൈന്യം പിടികൂടി. സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച് കൊല്ലപ്പെട്ടവര്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് പ്രദേശങ്ങളിലും പോലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
വിവാഹ മേക്കപ്പിനിടെ പീഢിപ്പിച്ചുവെന്ന ആരോപണം: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സംശയം
കൊച്ചി: പീഡന ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പരാതികള്‍ ഉയര്‍ന്നതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി. വിവാഹ മേക്കപ്പിനിടെ ഇയാള്‍ മോശമായി പെരുമാറി എന്നായിരുന്നു യുവതികളുടെ പരാതി. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന് ഇ-മെയിലില്‍ പരാതി നല്‍കുകയായിരുന്നു. അതില്‍ രണ്ട് പരാതികളിലാണ് കേസെടുത്തത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കും.. ദുബായിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാളുടെ മൊബൈല്‍ സിച്ച് ഓഫാണ്. ഇയാളുടെ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് ശാഖകളുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്.
