ലണ്ടൻ: ലണ്ടനിലെ മേയറായി സാദിഖ് ഖാനെ വീണ്ടും തിരഞ്ഞെടുത്തു. ഈ വർഷം അവസാനം ബ്രിട്ടനിലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ കൺസർവേറ്റീവുകളെക്കാൾ ലേബർ പാർട്ടിയുടെ കമാൻഡിംഗ് ലീഡ് ഉറപ്പിക്കാൻ സഹായിച്ച അന്തിമ ഫലങ്ങൾ ശനിയാഴ്ച പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് ഖാന്‍ വിജയിക്കുന്നത്. കത്തി ആക്രമണം, അൾട്രാ ലോ എമിഷൻ സോൺ (ULEZ) എന്നിവയിൽ പൊതുജനങ്ങളില്‍ നിന്ന് പ്രതിഷേധമുണ്ടായിട്ടും രോഷം ഉണ്ടായിട്ടും, പഴക്കമേറിയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് ദിവസേന ഫീസ് ഈടാക്കിയിട്ടും ഖാൻ്റെ വിജയം പരക്കെ പ്രതീക്ഷിച്ചിരുന്നു. അതേസമയം, കൺസർവേറ്റീവ് സ്ഥാനാർത്ഥിയായ സൂസൻ ഹാളിനെ പലരും “ഭിന്നിപ്പിക്കുന്നവളായി” വീക്ഷിച്ചിരുന്നു. ലേബറിനെ സംബന്ധിച്ചിടത്തോളം, പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി നല്‍കി വ്യാഴാഴ്‌ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വിജയിച്ച നിരവധി കൗൺസിലുകളിലും മേയറൽറ്റികളിലും ഏറ്റവും പുതിയതാണ് ഖാന്റെ വിജയം. അടുത്ത…
Author: .
ഓൺലൈൻ ആപ്പിലൂടെ 25 കോടിയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ സാഹസികമായി പിടികൂടി
തൃശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ സൂത്രധാരനായ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. മൈ ക്ലബ് ട്രേഡ്സ് എന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് 256 ദിവസത്തിനുള്ളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആളുകളിൽ നിന്ന് നേരിട്ട് പണം വാങ്ങി പണം നിക്ഷേപിക്കുമ്പോൾ മൊബൈൽ ഫോണിൽ തുല്യമായ ഡോളര്‍ കാണിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഫ്ലാറ്റിലുണ്ടായിരുന്ന ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇതേ തട്ടിപ്പ് സംബന്ധിച്ച് രാജേഷ്, അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത ജോബി…
ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരിച്ചവരുടെ എണ്ണം 39 ആയി; എഴുപതോളം പേരെ കാണാതായി
സാവോപോളോ: തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു, 70 ഓളം പേരെ ഇപ്പോഴും കാണാതായതായി സിവിൽ ഡിഫൻസ് ഏജൻസിയുടെ അറിയിപ്പില്‍ പറയുന്നു. ഏജൻസിയുടെ കണക്കനുസരിച്ച്, വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനമായ പോർട്ടോ അലെഗ്രെ ഉൾപ്പെടെ 235 മുനിസിപ്പാലിറ്റികളെ ഇതുവരെ ബാധിച്ച ഏറ്റവും മോശം കാലാവസ്ഥാ ദുരന്തങ്ങളിലൊന്നാണ് കനത്ത മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുകയാണ്. നദികൾ കരകവിഞ്ഞൊഴുകുകയും പാലങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. 1.4 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള പോർട്ടോ അലെഗ്രെ നഗരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ഏജന്‍സി ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒരാൾ മരിച്ച അയൽ സംസ്ഥാനമായ സാന്താ കാതറീനയിലേക്കും കനത്ത മഴ വ്യാപിക്കുകയാണ്. ദുരന്തം തിരിച്ചറിഞ്ഞ ബ്രസീൽ സർക്കാർ റിയോ ഗ്രാൻഡെ ഡോ സുളിലേക്ക് ഉപകരണങ്ങളും സാമ്പത്തിക…
ഗാസക്കെതിരെ ഇസ്രായേലിന്റെ ആക്രമണം സ്ത്രീകൾക്കെതിരായ യുദ്ധമായി തുടരുന്നു: യുഎൻആർഡബ്ല്യുഎ
ഗാസ: ഗാസ മുനമ്പിൽ സ്ത്രീകളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യുഎൻആർഡബ്ല്യുഎ) അറിയിച്ചു. “ഗാസയിലെ യുദ്ധം സ്ത്രീകൾക്കെതിരായ യുദ്ധമായി തുടരുകയാണ്,” യുഎൻആർഡബ്ല്യുഎ അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിൽ പറഞ്ഞു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി ആക്രമണങ്ങളിൽ പതിനായിരത്തിലധികം സ്ത്രീകൾ കൊല്ലപ്പെടുകയും 19,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിദിനം ശരാശരി 37 കുട്ടികൾക്കാണ് അവരുടെ അമ്മമാരെ നഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു. 155,000-ത്തിലധികം ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരുടെയോ ജീവിതസാഹചര്യങ്ങൾ ഭയങ്കരമാണെന്നും, വെള്ളവും ഭക്ഷണവും മരു ആരോഗ്യ സൗകര്യങ്ങളും ലഭിക്കാതെ അങ്ങേയറ്റത്തെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും ഏജൻസി പറഞ്ഞു. 2023 ഒക്ടോബർ 7 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗാസയില്‍ മരിച്ചവരുടെ എണ്ണം 34,622 ആയി ഉയർന്നതായും 77,867-ലധികം പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു. കഴിഞ്ഞ…
ഇസ്രായേലുമായി സാമ്പത്തിക/വ്യാപാര ബന്ധം നിർത്തിവച്ചതിനെ തുടർന്ന് തുർക്കിക്കെതിരെ ഇസ്രായേൽ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചു
ജറുസലേം: ഗാസ മുനമ്പിൽ ഫലസ്തീനികൾക്കെതിരായ “നിലയ്ക്കാത്ത അക്രമം” കാരണം ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനുള്ള തുർക്കിയുടെ തീരുമാനത്തെത്തുടർന്ന് തുർക്കിക്കെതിരെ നിരവധി നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ, സാമ്പത്തിക മന്ത്രാലയങ്ങളിലെയും ഇസ്രായേൽ നികുതി അതോറിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ തുർക്കിയും വെസ്റ്റ് ബാങ്കും ഗാസയും തമ്മിലുള്ള സാമ്പത്തിക/വ്യാപാര ബന്ധം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, വ്യാപാര കരാറുകൾ ലംഘിച്ചതിന് തുർക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും, വിവിധ മേഖലകളിലും ഉൽപ്പന്നങ്ങളിലും ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയ്‌ക്കായി ഒരു ബദൽ പട്ടിക സൃഷ്ടിക്കുന്നതിനും, ഇസ്രായേലി കയറ്റുമതി മേഖലകളെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര സാമ്പത്തിക ഫോറങ്ങളിൽ നടപടിയെടുക്കാനും തീരുമാനിച്ചു. പലസ്തീൻ അതോറിറ്റിയുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് തുർക്കി. ഇസ്രായേലിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ കണക്കനുസരിച്ച്, 2023-ൽ, തുർക്കിയിലേക്കുള്ള ഇസ്രായേൽ ചരക്ക് കയറ്റുമതി 1.57…
ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രണം: ദര്‍ശനം ഇനി ഓണ്‍ലൈന്‍ ബുക്കിംഗ് വഴി മാത്രം
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലം മുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാതെ സ്പോട്ട് ബുക്കിംഗ് നടത്തി ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മുൻകൂർ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമേ ഇനി ശബരിമല ദർശനം സാധ്യമാകൂ. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ഇന്ന് (മെയ് 4) ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ബുക്കിംഗ് 80,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് മാസം മുമ്പേ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. നേരത്തെ 10 ദിവസം മുൻപേ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമായിരുന്നു. കഴിഞ്ഞ സീസണിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അനിയന്ത്രിതമായ തിരക്ക് കാരണം ദർശനത്തിന് ശ്രമിക്കാതെ ഭക്തർ തീർഥാടനം ഉപേക്ഷിച്ച് പോകുന്ന സാഹചര്യമുണ്ടായി. അതേസമയം, തിരുവാഭരണ…
മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ: കെ.എസ്.ടി.എം
മലപ്പുറം: ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) യാത്രയയപ്പ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിരമിച്ച അദ്ധ്യാപകർക്ക് യാത്രയയപ്പും വിവിധ മത്സരങ്ങളിൽ അവാർഡ് നേടിയ അദ്ധ്യാപകർക്ക് ആദരവും നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. എ.എ കബീർ, നാസർ മാസ്റ്റർ കീഴുപറമ്പ്, ഹബീബ് മാലിക്ക്, എൻ.പി.എ കബീർ , ശഹീർ ടി, കൃഷ്ണൻ കുനിയിൽ, ബാസിത്ത് താനൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. ജുനൈദ് വേങ്ങൂർ സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.
മലപ്പുറത്തുകാരായ ഞങ്ങളും നൽകുന്നത് നികുതി തന്നെയാണ്; തവിട് അല്ല
തെക്കൻ കേരളത്തിൽ നിന്ന് മലബാറിലേക്ക് എത്തുമ്പോൾ അടിസ്ഥാന വികസന വിഷയങ്ങളിൽ വലിയതോതിലുള്ള വിവേചനം നമുക്ക് കാണാനാകും. അതിൽ കാലങ്ങളായി സുപ്രധാനമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലബാറിലെ പ്ലസ്ടു സീറ്റ് വിവേചനം. വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും മലബാറിൽ വിശിഷ്യാ മലപ്പുറത്ത് ഈ വിവേചനം നമ്മൾ കാണാമെങ്കിലും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന വിഷയം എന്ന അർത്ഥത്തിൽ പ്ലസ് ടു വിഷയം വലിയ ചർച്ചയായി വരികയും ചെയ്യാറുണ്ട്. കാലങ്ങളായി ഈ വേദന അനുഭവിക്കുകയും വലിയ സമര കോലാഹങ്ങൾക്ക് ശേഷം ചെറിയ ഓട്ടയടക്കൽ നടപടിയാ മാത്രമാണ് സർക്കാറുകൾ ചെയ്തു വരാറുള്ളത്. ഹയർ സെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി സ്കൂളുകൾ ആക്കി ഉയർത്തിയും ആവശ്യമുള്ള ബാച്ചുകൾ അനുവദിച്ചുമാണ് ഈ പ്രശ്നത്തെ പരിഹരിക്കേണ്ടത് എന്നിരിക്കെ നിലവിലുള്ള ക്ലാസ് റൂമുകളിലേക്ക് കുട്ടികളെ തള്ളി തിരുകി കയറ്റുക എന്നതാണ് കാലങ്ങളായി സർക്കാർ സ്വീകരിച്ചു…
പ്ലസ് വൺ സീറ്റ് പ്രശ്‌നം – അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം: വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം. സർക്കാർ നിലവിൽ വർധിപ്പിച്ച മുപ്പത് ശതമാനം മാർജിനൽ സീറ്റ് പ്രശ്നത്തിന് പരിഹാരമേയല്ല. ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുന്ന അകാദമികവും അല്ലാതെയുമായ പ്രശ്നങ്ങൾ ഉണ്ടാക്കാനേ ഈ സീറ്റുവർധനവ് വഴിവെക്കൂവെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്തും ആവശ്യമായ പുതിയ ബാച്ചുകളനുവദിച്ചുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പ്രഫ. വി കാർത്തികേയൻ റിപ്പോർട്ട് ഈ അധ്യയന വർഷം തന്നെ നടപ്പാക്കാൻ സർക്കാർ തയ്യാറായേ പറ്റൂ. അല്ലാത്ത ശ്രമങ്ങളെല്ലാം ഇരുട്ട് കൊണ്ട് ഓട്ടടക്കുന്നതിന് തുല്യമാണെന്നും എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ…
തിരുവനന്തപുരം ജില്ലയിലെ രണ്ട് കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി യു എസ് ടി
യു എസ് ടി യുടെ സി എസ് ആർ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുതലോടെ എന്ന ഉദ്യമം വഴിയാണ് വീടുകൾ നിർമ്മിച്ചു കൈമാറിയത് തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭമായ ‘കരുതലോടെ’യുടെ ആഭിമുഖ്യത്തിലാണ് വെള്ളനാട് ബ്ലോക്കിലെ പതിനൊന്നുകാരനായ സാരംഗിനും, പെരുങ്കടവിള ബ്ലോക്കിലെ ആറര വയസ്സുള്ള അർജുനിനും (ശരിയായ പേരുകൾ അല്ല*) പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത്. യു എസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഗ്ലോബൽ ഓപ്പറേഷൻസ് സെന്റർ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ, സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്, മറ്റു സി എസ് ആർ അംഗങ്ങളായ വിനീത് മോഹനൻ, ലക്ഷ്മി…