കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത ഒരു മാറ്റം. അപ്രതീക്ഷിതമായ മാറ്റം. പതുക്കെ, പതുക്കെ… പക്ഷേ ആഴത്തിൽ. യുവാക്കൾ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്നു. പഠനത്തിനും ജോലിക്കും ഭാവിക്കും വേണ്ടി അവർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് പുറപ്പെടുന്നത്. അവരുടെ യാത്രകൾ വിജയത്തിന്റെ കഥകളായിരിക്കാം. എന്നാൽ ആ യാത്രകളുടെ പിന്നിൽ കേരളത്തിലെ വീടുകളിൽ പതിയുന്നത് ഒരു പുതിയ നിശ്ശബ്ദതയാണ്. വീടുകളിൽ മാതാപിതാക്കൾ മാത്രം. ഒറ്റപ്പെടലിൻ്റെ വേദന അവർക്കുണ്ട്. ഗ്രാമങ്ങളിൽ വയോധികരുടെ സാന്നിധ്യം വർധിക്കുന്നു. വൃദ്ധസദനങ്ങൾ നിറയുന്നു. കേരളം പതുക്കെ ഒരു പുതിയ സാമൂഹിക യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. അതേ സമയം മറ്റൊരു സത്യവും സമൂഹത്തിന്റെ മുന്നിൽ ഉയരുന്നു. ദീർഘകാല രോഗങ്ങൾ വർധിക്കുന്നു. കാൻസർ രോഗികളുടെ എണ്ണം ഉയരുന്നു. വൃക്കരോഗം ബാധിച്ചവർക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളിൽ നീളുന്ന നിരകൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളെ…
Category: ARTICLES
കേരള ബി ജെ പി – ഭാരതീയ ജന്‍ സംഘ് മുതൽ 2026 വരെ: ജയശങ്കർ പിള്ള
സംഘടനാ വളർച്ച, സമരങ്ങൾ, തിരഞ്ഞെടുപ്പ് മുന്നേറ്റം, വികസന രാഷ്ട്രീയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു അവലോകനം 1. ജന്‍ സംഘില്‍ നിന്ന് ബി ജെ പിയിലേക്ക് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദു സാംസ്കാരിക ദേശീയതയെ ആധാരമാക്കി പ്രവർത്തിച്ച രാഷ്ട്രീയ സംഘടനയായ ഭാരതീയ ജന്‍ സംഘ് 1951-ൽ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്തിൽ സ്ഥാപിതമായി. ആർഷ ഭാരത സംസ്കാരത്തിലൂന്നി ജനാധിപത്യ വ്യവസ്ഥിതിയിലൂടെ സാമൂഹിക ഉയർച്ചയിലേക്ക് ഭാരതത്തെ നയിക്കുക എന്ന പരമമായ ലക്ഷ്യമാണ് ഭാരതീയ ജന്‍ സംഘ് ലക്ഷ്യമിട്ടത്. വടക്കേ ഇന്ത്യയെ അപേക്ഷിച്ച്, കേരളത്തിൽ ഈ സംഘടനയുടെ പ്രവർത്തനം വളരെ പരിമിതമായിരുന്നുവെങ്കിലും ആശയപരമായ ഒരു രാഷ്ട്രീയധാരയായി അത് നിലവിൽ വരികയും, പല പ്രമുഖ ചിന്തകരും, രാഷ്ട്രീയ പ്രവർത്തകരും ജന്‍ സംഘിന്റെ ചിന്താധാരയിലേക്കും, പ്രവർത്തനങ്ങളിലേക്കും കടന്നു വന്നു. 1975-ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം (1975–1977) കഴിഞ്ഞ് ഇന്ത്യയിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പിന്നീട്…
അങ്കത്തിനൊരുങ്ങി കേരളം (ലേഖനം): ജയശങ്കർ പിള്ള, ടൊറന്റോ (കാനഡ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് നീങ്ങുകയാണ്. വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉത്സവമേളം അരങ്ങൊഴിയുമ്പോൾ പൊരിവെയിലിൽ കണിക്കൊന്നകൾ പൂക്കുന്ന മീനച്ചൂടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ചു ഭാരതവും, ലോക മലയാളികളും ഉറ്റു നോക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാം. കേരളത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചരിത്രവും — 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിൽ പാർട്ടികൾക്കുള്ള സാധീനവും നമുക്ക് വിശകലനം ചെയ്യാം. കേരളം ഇന്ത്യയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന, ഏറ്റവും രാഷ്ട്രീയബോധമുള്ള ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസനിരക്ക്, സാമൂഹിക ബോധം, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത,മത സൗഹാർദ്ദം എന്നിവ കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി-കർഷക സമരങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ,, ജനാധിപത്യ മൂല്യങ്ങൾ ഉള്ള ജനങ്ങളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിദേശ നിക്ഷേപം,പ്രവാസികൾ എന്നിവയുടെ…
“മിന്നലേ…. അടി മിന്നലേ….” (ലേഖനം): രാജു മൈലപ്ര
(ഒരു രഹസ്യം: കേരള സര്‍ക്കാര്‍ ‘മിന്നല്‍ മാജിക്’ എന്ന പേരില്‍ ഒരു മുന്തിയ ഇനം ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അതിന്റെ ലഹരിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എഴുതിയതാണീ കുറിപ്പ്. എന്നാല്‍, ഒട്ടും നിനച്ചിരിക്കാതെ സര്‍ക്കാര്‍ സംവിധാനത്തില്‍, ‘വീണ, വീണാ’ എന്ന പേരില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ ഇറക്കി കളം നിറച്ചപ്പോള്‍, ഞാനീ കുറിപ്പ് നാലായി മടക്കി പോക്കറ്റിലിട്ടു. വലിയ വലിയ വാര്‍ത്തകള്‍ക്കിടയില്‍ ഈ ചെറിയ കുറിപ്പിനു എന്തു പ്രസക്തി? ഒരു ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം വെറും രണ്ടു ദിവസം കൊണ്ട് ‘നൂറു കോടി ക്ലബി’ ലെത്തുന്നതുപോലെ ‘വീണ-വീണയും’ ബോക്സോഫീസില്‍ വന്‍ വിജയം നേടി). ചില ‘പഴയ’ പരിചയക്കാര് വല്ലപ്പോഴുമൊരിക്കല്‍ കാണുമ്പോള്‍ ‘ഈയിടെയായി ഒന്നും എഴുതാറില്ലേ?’ എന്നു ചോദിക്കാറുണ്ട്. ‘ഞാന്‍ എഴുതാറുണ്ട് – പക്ഷേ ആരും വായിക്കുന്നില്ല’ എന്നു പറയണമെന്നു തോന്നുമെങ്കിലും, ഒരു വിളറിയ…
മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ: പി.പി. ചെറിയാൻ
ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം. രണ്ട്, വിവാഹനിശ്ചയം കഴിഞ്ഞ് ശുഭകരമായി നടക്കേണ്ടിയിരുന്ന ഒരു ബന്ധം പെട്ടെന്നൊരു നിമിഷം തകർന്നുപോയത്. ഈ രണ്ട് അനുഭവങ്ങളെയും കൂട്ടിമുട്ടിക്കുമ്പോൾ ഭക്തകവി പൂന്താനത്തിന്റെ വരികൾക്ക് കാലാതീതമായ ഒരർത്ഥമുണ്ടെന്ന് തിരിച്ചറിയുന്നു. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…” ജ്ഞാനപ്പാനയിലെ ഈ വരികൾ മരണത്തിന്റെ അനിവാര്യതയെ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ നശ്വരതയെയും കൂടെയാണ് ഓർമ്മിപ്പിക്കുന്നത്. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം വെറും ഓർമ്മയായി മാറുന്നത് താങ്ങാനാവാത്ത ആഘാതമാണ്. മരണം പ്രകൃതിനിയമമാണ്; അവിടെ മനുഷ്യൻ നിസ്സഹായനാണ്. പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഭീകരമാണെങ്കിലും, അതിനേക്കാൾ വേദനിപ്പിക്കുന്ന മറ്റൊരു ‘അദൃശ്യമാകൽ’ ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. അത്…
പരസ്പര ധാരണ ലോക സമാധാനത്തിന് അനിവാര്യം
1905-ൽ പോൾ ഹാരിസും അദ്ദേഹത്തിന്റെ മൂന്നു സുഹൃത്തുക്കളുമാണ് റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചത്. അവരുടെ ആദ്യ കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 23-ന് ലോക സമാധാന-ധാരണ ദിനം ആഘോഷിക്കുന്നു. 1905 ഫെബ്രുവരി 23-ന് ചിക്കാഗോയിൽ വെച്ചാണ് ആദ്യത്തെ റോട്ടറി ക്ലബ് മീറ്റിംഗ് നടത്തിയത്. വ്യത്യസ്ത സംസ്കാരങ്ങളിലും മതങ്ങളിലും പ്രദേശങ്ങളിലും നിന്നുള്ള ആളുകൾക്കിടയിൽ സംഭാഷണവും സഹകരണവും വർദ്ധിപ്പിച്ചുകൊണ്ട് സംഘർഷങ്ങൾ കുറയ്ക്കാനും ലോക സമാധാനം സ്ഥാപിക്കാനുമാണ് ഈ ദിവസം ലക്ഷ്യമിടുന്നത്. യുദ്ധം അവസാനിപ്പിക്കാനും യോജിപ്പുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ പരസ്പര ധാരണയും സഹാനുഭൂതിയുമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. മാനുഷിക സേവനത്തിലൂടെ സമാധാനം, സൗഹാർദ്ദം, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് റോട്ടറി ഇന്റർനാഷണലിന്റെ പ്രധാന ലക്ഷ്യം. അഹിംസ പരമോ ധർമ്മം, വസുധൈവ കുടുംബകം തുടങ്ങിയ തത്വങ്ങൾ ലോക വേദിയിൽ ആവർത്തിക്കാൻ അവസരം നൽകിയതിനാല് ഇന്ത്യയ്ക്കും ഇന്ത്യാക്കാര്‍ക്കും ഈ…
ജീവന്റെ കാവൽക്കാരുടെ കരുണാ കരങ്ങൾക്ക് വേതനത്തിന്റെ നീതി വേണം (ലേഖനം): വിന്‍സന്റ് ഇമ്മാനുവല്‍
യുഎൻഎ എന്ന സംഘടന 2026 ഫെബ്രുവരി 21 ശനിയാഴ്ച തൃശൂരിൽ സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്കും വമ്പിച്ച ഒരു ജാഥയും നടത്തിയത് അവരുടെ അടിസ്ഥാന ശമ്പളം 40,000 രൂപാ ആവശ്യപ്പെട്ടാണ്. അതാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മനുഷ്യജീവിതത്തിന്റെ ഏറ്റവും ദുർബലവും നിർവചനാതീതവുമായ നിമിഷ ങ്ങളിൽ, ഒരാളുടെ കൈ പിടിച്ചു നിൽക്കുന്ന ഒരു നിശ്ശബ്ദ സാന്നിധ്യം ഉണ്ടാകുന്നു, അതാണ് നഴ്സ്. രോഗ ത്തിന്റെ മങ്ങിയ ഇടനാഴികളിലൂടെ ഭയം, വേദന, അനിശ്ചിതത്വം എന്നിവ കുത്തൊഴുക്കായി ഒഴുകുമ്പോൾ, പ്രതീക്ഷയുടെ ചെറുദീപമായി അവർ കാവൽ നിൽക്കുന്നു. ലോകത്തിലെ ഏത് തൊഴിലും മനുഷ്യനോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ അതിന് മഹത്വമുണ്ടാകും; എന്നാൽ, ജീവന്റെ അതിർ വരമ്പുകളിൽ കാവലായി നിൽക്കുന്ന ഈ സേവനത്തിന് ഒരു വ്യത്യസ്തമായ ദിവ്യത്വമുണ്ട്. വിചിത്രമായൊരു വിരോധാഭാസം പോലെ, സമൂഹത്തിന്റെ ഏറ്റവും കരുണാഭരിതമായ ഈ ദൗത്യത്തിന് ലഭിക്കുന്ന പ്രതിഫലം പലപ്പോഴും അതിന്റെ മഹത്വത്തിന്…
തട്ടിക്കൊണ്ടുപോയ കരങ്ങളും! എടുത്തുകൊണ്ടുപോകുന്ന കരങ്ങളും!: പാസ്റ്റർ മാത്യു വർഗീസ്, ഡാളസ്
വാർത്താ മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന ഒരു വാർത്ത അത്രേ നാൻസി ഗുത്രി എവിടെ? 84 വയസ്സുള്ള, പ്രശസ്തയായ ഒരു മകളുടെ ഹൃദ് രോഗിയായ ആ വൃദ്ധ മാതാവിന് എന്തു സംഭവിച്ചു? 2026 ജനുവരി 31 ന് രാത്രി മുതൽ ഇവരെ കാണുവാനില്ല. ഏകയായി തനിച്ച് ടൂസാൺ അരിസോണയിൽ പാർത്ത ആ വ്യദ്ധമാതാവിന് എങ്ങും അപ്രത്യക്ഷയാകണ്ട ആവശ്യമുണ്ട് എന്ന് ആരും കരുതുന്നില്ല. അവർക്ക് ശത്രുക്കൾ ഉണ്ടോയെന്നും ആർക്കും അറിയില്ല. ഇത് വേദനിപ്പിക്കുന്ന ഒരു സംഭവമത്രേ. ആ കുടുംബത്തിൻെ്് ദുഃഖം എത്രയോ തീവ്രമാണ്, തങ്ങളുടെ മാതാവിന് എന്ത് സംഭവിച്ചു എന്ന് അറിയുവാനുള്ള ഉത്കണ്ഠയോടെ ദിനരാത്രങ്ങൾ അവർ ഊണും, ഉറക്കവും ഇല്ലാതെ തള്ളിനീക്കുകയാണ്. ഈ സംഭവം വളരെ ദാരുണവും, മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും അത്രേ. ഹൃദയമുള്ള മനുഷ്യ ജീവിതങ്ങൾ ഈ സംഭവം കേൾക്കുമ്പോൾ ഒരു തുള്ളി കണ്ണുനീരെങ്കിലും പൊഴിക്കും. അമേരിക്കയുടെ എഫ്…
കേരള സ്റ്റോറി/ബീഫ് ഫെസ്റ്റ് പ്രതികരണം: കെ.വി.അമീർ, നാഷണൽ യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ, കേരള
പാലക്കാട്: മുസ്ലിം ലീഗിന്റെ ബിരിയാണി ചലഞ്ചുകളിൽ ഇനി മുതൽ ബീഫ് കാണില്ല എന്നല്ലേ എം എസ് എഫ് ഉയർത്തുന്ന എസ് എഫ് ഐ ക്കെതിരെയുള്ള വിമർശനം! കേരള സ്റ്റോറി 2 സിനിമ ബീഫ് വിവാദ പശ്ചാത്തലത്തിൽ എസ് എഫ് ഐ യുടെ ബീഫ് ഫെസ്റ്റ് ബീഫ് കഴിക്കാത്ത ഹിന്ദുക്കളെ ആർ എസ് എസിന് അനുകൂലമാക്കും എന്ന മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിന്റെ വിചിത്ര വാദത്തിൽ ആണ് നാഷണൽ യൂത്ത് ലീഗ് നേതാവ് കെ.വി.അമീറിന്റെ പ്രതികരണം. ഫേസ്ബുക്ക് ൽ നടത്തിയ പ്രതികരണം ഇങ്ങിനെ.. കേരള സ്റ്റോറി2 SFI യുടെ ബീഫ് ഫെസ്റ്റ് ന് എതിരെ മുസ്ലിം ലീഗിന്റെ MSF Rss നെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന ഇറക്കുന്നത് ‘കേരള സ്റ്റോറി’ എന്ന മുസ്ലിം വിരുദ്ധ, കേരള വിരുദ്ധ സിനിമക്ക് ഒപ്പം നിൽക്കുന്ന ഏർപ്പാടായി. ബീഫ്…
സാംസി കൊടുമണ്ണിന്റെ ‘അടിമക്കണ്ണിന്റെ നാള്‍വഴികള്‍’ (ചില അനുബന്ധ ചിന്തകള്‍): രാജു മൈലപ്ര
അമേരിക്കയില്‍ ഫെബ്രുവരി “Black History Month’ആയി ആഘോഷിക്കാറുണ്ട്. സത്യത്തില്‍ ഇതു കറുത്ത വര്‍ഗ്ഗക്കാരെ ആദരിക്കുവാനാണോ, അതോ അവഹേളിക്കുവാനാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ‘നിങ്ങള്‍ അന്നും ഇന്നും എന്നും അടിമകളായിരിക്കും’ എന്ന സത്യം അവരുടെ മനസ്സില്‍ ആണിയടിച്ച് ഉറപ്പിക്കുവാനുള്ള തന്ത്രപൂര്‍വ്വമായ ഒരു ആചാരമാണോ ഇത്? എന്റെ സുഹൃത്ത് ശ്രീ സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍’ എന്ന ചരിത്ര നോവല്‍ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ഒരു സംശയമാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്. അഞ്ഞൂറോളം പേജുകളിലായി നിറഞ്ഞുനില്ക്കുന്ന ഈ നോവല്‍, അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ശ്രീ സാംസി എത്രയധികം ഗവേഷണങ്ങളാണ് നടത്തിയിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിന്റെ അളവു കൂടുന്നു. തികഞ്ഞ അന്വേഷണധ്വരയും അര്‍പ്പണബോധവും ലക്ഷ്യത്തിലെത്തണമെന്ന ദൃഢനിശ്ചയവുമുള്ള ഒരു വ്യക്തിക്കു മാത്രമേ, ഇത്ര ബൃഹത്തായ ഒരു ഗ്രന്ഥം വായനക്കാരുടെ കൈകളിലെത്തിക്കുവാന്‍ കഴിയുകയുള്ളൂ. ‘അടിമക്കണ്ണിന്റെ നാള്‍വഴികള്‍’ എന്ന…
