ഏറ്റവും വലിയ ഐസിബിഎം പരീക്ഷണം സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുഎസുമായുള്ള ദീർഘകാല ഏറ്റുമുട്ടലിന്റെ മുന്നറിയിപ്പ്

പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷിച്ചതായി ഉത്തര കൊറിയ സ്ഥിരീകരിച്ചു. ഇതോടെ അത്തരം പരീക്ഷണങ്ങൾക്ക് സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന് അന്ത്യം കുറിച്ചു. ICBM-ന്റെ “പുതിയ തരം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹ്വാസോംഗ്-17-ന്റെ വ്യാഴാഴ്ച നടത്തിയ വിക്ഷേപണത്തിൽ കിം ജോങ് ഉന്‍ സന്നിഹിതനായിരുന്നു. 2017 ന് ശേഷമുള്ള ആണവ-സായുധ രാജ്യത്തിന്റെ ആദ്യത്തെ സമ്പൂർണ്ണ ഐസിബിഎം പരീക്ഷണമാണിത്. യുഎസിനെതിരായ ആണവ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി പ്യോങ്‌യാങ് പരീക്ഷിച്ച എല്ലാ മിസൈലുകളേക്കാളും ഉയർന്നതും കൂടുതലും സഞ്ചരിച്ചതായി അവകാശപ്പെട്ടു. പ്യോങ്‌യാങ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. പരമാവധി 6,248 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുകയും 67 മിനിറ്റ് പറക്കലിനിടെ ജപ്പാൻ കടലിൽ പതിക്കുന്നതിന് മുമ്പ് 1,090 കിലോമീറ്റർ ദൂരം പറക്കുകയും ചെയ്തു, 2020 ഒക്ടോബറിൽ…

കേരള മുഖ്യമന്ത്രി കീ ജയ്, വികസന വിരുദ്ധർ മൂർദാബാദ്

നിയമസഭ ഹാളിലെ കമ്പ്യൂട്ടറും സിൽവർ ലൈൻ സർവ്വേ കുറ്റികളും പിഴുതെറിയുന്നവരെ നിങ്ങൾക്കു ഹാ കഷ്ട്ടം !നിങ്ങൾ ഇരുവരും ഒരേ പോലെ വികസന വിരോധികളാണെന്നു ആരെങ്കിലും വിശേഷിപ്പിച്ചാൽ ആർക്കെങ്കിലും അവരെ കുറ്റം പറയാനാകുമോ? ഈ രണ്ടു വിഷയങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നു ന്യായമായും ചിന്തികുന്നവരും ഉണ്ടാകാം. ഇരിപ്പിടങ്ങൾ മറിച്ചിടുകയും കംപ്യൂർ പിഴുതെറിയുകയും മേശകളിൽ കയറി താണ്ഡവ ന്രത്തം ചെയുകയും ചെയ്ത നിയമസഭാ സാമാജികരെ ഒരിക്കലും വികസന വിരോധികളെന്നു വിശേഷിപ്പിക്കാനാകില്ല .ഇടതു പക്ഷം ചെയ്തത് ഒരു സത്കര്മമാണ് . ഉമ്മൻ ചാണ്ടി സർക്കാറിന്റെ “ജനദ്രോഹ കടശ്ശിബഡ്ജറ്റ്” , “അഴിമതി വീരനെന്നും””കൈക്കൂലി വിദഗദ്ധനെന്നും” ഇടതുപക്ഷം അടച്ചാക്ഷേപിക്കുകയും വിളിച്ചു കൂക്കുകയും ചെയ്ത , കെ എം മാണി സാർ (ഇന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലുണ്ണിയായ ജൊസ്‌ കെ മാണിയുടെ പിതാവ്) അവതരിപ്പിച്ചതിലുള്ള പ്രതിഷേധം ജനാധിപത്യ രീതിയിൽ പ്രകടിപ്പിച്ചു ബഡ്ജറ്റ് കോപ്പികൾ വലിച്ചു…

കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ഫോമാ ഫാമിലി ടീം; കേരള സെന്ററിൽ നിന്ന് തുടക്കം

ന്യൂയോർക്ക്: അമേരിക്കൻ ഐക്യ നാടുകളിലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക് സിറ്റിയിൽ, കുടുംബ സംഗമം സംഘടിപ്പിക്കുകയാണ് ഫോമാ ഫാമിലി ടിം. അമേരിക്കൻ മലയാളി കുടിയേറ്റത്തിൻ്റെ പ്രതീകമായി, എന്നും തലയുയർത്തി നിൽക്കുന്ന, ന്യൂയോർക്കിലെ കേരളാ സെൻ്ററിൽ വച്ചാണ് ട്രൈ സ്റ്റേറ്റ് ഏരിയായിലെ കുടുംബ സംഗമ പരിപാടികൾക്ക് തിരികൊളുത്തുന്നത്‌. ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫോമാ ഫാമിലി ടീം സംഘടിപ്പിക്കുന്ന പരിപാടിയിൽ, ന്യൂയോർക്കിലെ മെട്രോ, എമ്പയർ റീജിയണിൽ നിന്നായി വിവിധ മലയാളി സാംസ്ക്കാരിക സംഘടനാ നേതാക്കളും, ഫോമായുടെ അഭ്യുതകാംക്ഷികളും, ഫോമായുടെ ഈ ഭരണസമിതിയിലെ പ്രസിഡൻ്റ് അനിയൻ ജോർജ് ഉൾപ്പടെ മുൻ പ്രസിഡൻറുമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അംഗ സംഘടനാ പ്രതിനിധികളെയും പ്രവർത്തകരെയും നേരിട്ടു കണ്ടു, 2022-24 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രകടന പത്രിക അവതരിപ്പിക്കും. ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിൽ സ്ഥാനാർത്ഥികളായി, ജനറൽ സെക്രട്ടറിയായി വിനോദ് കൊണ്ടൂർ, ട്രഷററായി ജൊഫ്രിൻ ജോസ്,…

പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

  ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് തെന്നിമാറിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാര്‍ച്ച് 24 വ്യാഴാഴ്ച ടാമ്പയില്‍ നിന്ന് 20 മൈല്‍ സൗത്ത് ഈസ്റ്റിലുള്ള ലിത്തിയായിലാണ് സംഭവം. 59 വയസ്സുള്ള ജോണ്‍ ഹോപ്കിന്‍സാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. വെളിച്ചക്കുറവ് മൂലമാണെന്ന് പറയപ്പെടുന്നു റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാന്‍ കഴിയാത്തതായിരിക്കും അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം. റോഡില്‍ നിന്നും തെന്നിപ്പോയ കാര്‍ നോര്‍ത്ത് സൈഡ് റോഡിലുള്ള കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ അതുവഴി വന്ന മറ്റു യാത്രക്കാരാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ കാറില്‍ മരിച്ചിരിക്കുന്നതും അല്പം മാറി ചീങ്കണ്ണി ചത്തുകിടക്കുന്നതും കണ്ടെത്തി. ഇത്തരത്തിലുള്ള അപകടം ആദ്യമായാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹൈവേ പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡ് മന്‍ജുഷ കുല്‍ക്കര്‍ണിക്ക്

ലോസ് ആഞ്ചലസ് (കാലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത മന്‍ജുഷ കുല്‍ക്കര്‍ണിയും. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐലന്റേഗാര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടാണ് മന്‍ജുഷ. 1.5 മില്യണ്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വര്‍ഗീയ ചേരിതിരിവുകള്‍, സാമ്പത്തിക അസമത്വം, എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന സംഘടന എന്ന നിലയിലാണ് ബാങ്ക് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 200,000 ഡോളറാണ് അവാര്‍ഡ് തുക. ബാങ്കിന്റെ ഈ അവാര്‍ഡ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് എന്ന സംഘടനയ്ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്‍ജു പറഞ്ഞു. രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഏഷ്യന്‍ അമേരിക്ന്‍…

വധശിക്ഷയ്ക്ക് വിധേയനാകുന്ന പ്രതിയുടെ സമീപം പാസ്റ്റര്‍ക്ക് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന് സുപ്രീം കോടതി അനുമതി

വാഷിംഗ്ടണ്‍ ഡി.സി: വധശിക്ഷയ്ക്കുള്ള വിഷമിശ്രിതം ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ േചംബറില്‍ വധശിക്ഷക്ക് വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വല്‍ അഡ്‌വൈസര്‍ക്ക് പ്രവേശിക്കുന്നതിനും പ്രതിക്കു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്‍കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി മാര്‍ച്ച് 24 വ്യാഴാഴ്ച പ്രത്യേക വിധി പുറപ്പെടുവിച്ചത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ പാസ്റ്റര്‍ക്ക് ചേംബറില്‍ പ്രവേശിക്കാമെന്നും എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിനോ പ്രതിയെ സ്പര്‍ശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്ന ടെക്‌സസ് സംസ്ഥാനത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയില്‍ ഒമ്പത് ഡ്ജിമാരില്‍ എട്ട് പേരുടെ പിന്തുണയോടെ തള്ളിയത്. വധശിക്ഷ എന്ന് നടപ്പാക്കണമെന്നതില്‍ തീരുമാനമായില്ല. ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്‌സിന്റെ അഭിപ്രായത്തെ എട്ടു പേര്‍ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് ക്ലേരന്‍സ് തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചു. വിഷമിശ്രതം സിരകളിലേക്ക് പ്രവഹിക്കുമ്പോള്‍ പ്രതിയെ സ്പര്‍ശിക്കുന്നത് തടസ്സപ്പെടുത്തും എന്ന ടെക്‌സസിന്റെ വാദം ചീഫ് ജസ്റ്റീസ് തള്ളി.…

സമരത്തോട് മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കള്‍ക്കും ജന്മിമാരുടെയും കോര്‍പറേറ്റുകളുടെയും മനോഭാവം: വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കോര്‍പ്പറേറ്റുകളെയും ജന്മികളെയും പോലെ പെരുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എംപിമാരുടെ സമരം അടികിട്ടേണ്ടതാണെന്ന് പറഞ്ഞ കോടിയേരി പഴയകാലം ഓര്‍ക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പരിഹസിക്കുകയാണ്. പഴയകാലത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്ന് വരുന്നത്. <ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുമ്പില്‍ വെച്ച് എംപിമാരെ പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അതിലാഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയെയുമാണ് കണ്ടത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അസംബ്ലി അടിച്ചുതകര്‍ക്കാന്‍ വിട്ടനേതാവാണ് പിണറായി. മുഖ്യമന്ത്രിക്ക് മോദിയുടെ സ്‌റ്റൈലാണ്. അതുകൊണ്ടാണ് വിമര്‍ശിക്കുന്നവരെ വിദ്രോഹികള്‍ എന്നു വിളിക്കുന്നത്. സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമാണിച്ചാണ്. സമരത്തോട് സര്‍ക്കാരിന് എന്തിനാണ് അസഹിഷ്ണുത. മന്ത്രിസഭയിലെ…

കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി വിശ്രമത്തിലായിരുന്നു. കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1980 മുതല്‍ 89 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു.1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് എ.കെ. ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. 1984, 89 കാലയളവില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. 1977ലും 79 ലും രാജ്യസഭാംഗമായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. 1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലാണ് ജനനം. എ.കെ. ആന്റണിയുടെ വിശ്വസ്തനായിരുന്നു ബഷീര്‍. പ്രേംനസീറിന്റെ സഹോദരി സുഹ്‌റ ബഷീര്‍ ആണ് ഭാര്യ. നാളെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കബറടക്കും.

യോഗിയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ലഖ്‌നൗവിൽ നടന്ന ഏറ്റുമുട്ടലിൽ മോഷ്ടാവ് കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ യോഗി ആദിത്യനാഥിന്റെ രണ്ടാം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് അഭൂതപൂർവമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഉൾപ്പെടെ നൂറുകണക്കിന് വിവിഐപികൾ എത്തുന്നതിന് മുമ്പ് പോലീസും രാഹുല്‍ സിംഗ് എന്ന മോഷ്ടാവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രാഹുല്‍ സിംഗ് കൊല്ലപ്പെട്ടു. ഹസൻഗഞ്ച് മേഖലയിൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അലിഗഞ്ച് ജ്വല്ലേഴ്‌സ് കവർച്ചക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാഹുൽ സിംഗിനെ പോലീസ് തിരയുകയായിരുന്നു. മോഷണത്തിനിടെ ഇയാൾ ജീവനക്കാരനെ വെടിവച്ചു കൊന്നിരുന്നു. ഇന്ന് രാവിലെ ലഖ്‌നൗവിൽ വെച്ച് പോലീസ് ഇയാളെ വളഞ്ഞപ്പോൾ വെടിയുതിർക്കുകയായിരുന്നു. ഇരുവശത്തുനിന്നും വെടിവയ്പിൽ രാഹുൽ സിംഗിന് പരിക്കേറ്റു. പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇൻസ്പെക്ടർ അലിഗഞ്ച് ധർമേന്ദ്ര സിംഗ് യാദവ് പറയുന്നതനുസരിച്ച്, നിഖിൽ അഗർവാള്‍ എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് കപൂർത്തല അലിഗഞ്ച് സെക്ടർ-ബിയിൽ തിരുപ്പതി ജ്വല്ലേഴ്‌സ് എന്ന പേരിൽ ഒരു കടയുണ്ട്. 2021 ഡിസംബർ…