പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് ഇന്ത്യൻ സർക്കാർ പ്രസ്താവിച്ചത് ഒരു ഗുരുതരമായ ചോദ്യമാണ്. പാസ്‌പോർട്ട് വെറുമൊരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പാസ്‌പോർട്ടിലെ ഓരോ വ്യക്തിയുടെയും പൗരത്വത്തിന് അടുത്തായി “ഇന്ത്യൻ” എന്ന വാക്കിന്റെ അർത്ഥമെന്താണ് എന്നതാണ് ചോദ്യം? ഒരു പരിശോധനയും കൂടാതെ ആ വ്യക്തി ഇന്ത്യക്കാരനാണെന്ന് കരുതുക മാത്രമാണോ? ആധാർ തിരിച്ചറിയൽ രേഖയ്ക്ക് മാത്രമാണെന്നും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്. അതുപോലെ, വോട്ടർ ഐഡി കാർഡുകളെയും റേഷൻ കാർഡുകളെയും കുറിച്ച് അവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളല്ലെന്നും പറഞ്ഞിട്ടുണ്ട്. പാൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും ഒരിക്കലും പൗരത്വത്തിന്റെ രേഖകളല്ല, സ്വത്ത് രേഖകൾക്ക് പൗരത്വം തെളിയിക്കാനും കഴിയില്ല. അപ്പോൾ ചോദ്യം ഇതാണ്…. ഒരൊറ്റ രേഖയുടെയോ ഒരു കൂട്ടം രേഖകളുടെയോ അടിസ്ഥാനത്തിൽ പൗരത്വം തെളിയിക്കപ്പെടുമോ? നിലവിലുള്ള ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം…
Year: 2026
ഡാളസ് സ്റ്റേഡിയത്തിൽ ആവേശ സമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
ആർലിംഗ്ടൺ, ടെക്സസ്: പ്ലാനോയിലെയും ഡാളസിലെയും തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നീലക്കടലും മഞ്ഞക്കാറ്റും തീർത്ത ആരാധകർ ഒടുവിൽ ആർലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ, ഗ്രൂപ്പ് എഫിലെ നിർണായക മത്സരം അത്യന്തം ആവേശപ്പോരാട്ടമായി മാറി. മത്സരത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ പിരിഞ്ഞു. എൺപതിനായിരത്തിലധികം കാണികളെ സാക്ഷ്യം നിർത്തി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞതോടെ ഗ്രൂപ്പിൽ നിന്ന് ഇരുവർക്കും പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പായി. ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ കൂടി അനുകൂലമായതോടെയാണ് സമനില വഴങ്ങിയിട്ടും ഇരുടീമുകൾക്കും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനായത്. ഡാളസ് മെട്രോപ്ലക്സിനെ ഫുട്ബോൾ ലഹരിയിലാഴ്ത്തിയ കഴിഞ്ഞ ദിവസങ്ങളിലെ ഫാൻ ഷോകളുടെ തുടർച്ചയെന്നോണമാണ് ഇന്ന് സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. പ്ലാനോയിലെ ഫാൻ ഫെസ്റ്റിവലുകളിൽ നിന്നും ഡാളസ് ഡൗൺടൗണിൽ നിന്നും മെട്രോയും കാറുകളും വഴി ജാപ്പനീസ്-സ്വീഡിഷ് കാണികൾ ഉച്ചയ്ക്ക് മുൻപ് തന്നെ ആർലിംഗ്ടണിലേക്ക് എത്തിയിരുന്നു. സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും കൈയടക്കിയത് ജപ്പാന്റെ…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു: ജയശങ്കര്‍ പിള്ള
“ജാതിയിൽ നിന്ന് മനുഷ്യനിലേക്ക്, അന്ധകാരത്തിൽ നിന്ന് അറിവിലേക്ക് കേരളത്തെ നയിച്ച യുഗപുരുഷൻ” ഭാരതത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ചില വ്യക്തിത്വങ്ങൾ കാലത്തെയും ദേശത്തെയും,ഭാഷയെയും അതിജീവിച്ച് ശാശ്വതമായ പ്രചോദനമായി മാറിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അത്തരത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന മഹാനാണ് ശ്രീ നാരായണ ഗുരു. ഒരു സന്യാസി, ദാർശനികൻ, കവി, സാമൂഹിക പരിഷ്കർത്താവ്, മനുഷ്യസ്നേഹി, വിദ്യാഭ്യാസ പ്രചാരകൻ, സാമ്പത്തിക ഉപദേഷ്ടാവ്, ആത്മീയ ഗുരു, ആയുർവേദ വൈദ്യൻ, സംസ്‌കൃത പണ്ഡിതൻ, – ഈ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ്. കേരളം ജാതിവ്യവസ്ഥയുടെ ഇരുണ്ട നിഴലിൽ കഴിയുകയായിരുന്ന കാലഘട്ടത്തിലാണ് ഗുരുവിന്റെ അവതാരം. ജനനംകൊണ്ട് മനുഷ്യന്റെ മഹത്വം നിർണയിക്കപ്പെടുന്ന ഒരു സമൂഹത്തിൽ, നിറം കൊണ്ട് അതിരുകൾ തീർക്കുന്ന സമൂഹത്തിൽ, മതവും,ജാതിയും കൊണ്ട് പാർശ്വവത്കരിയ്ക്കപ്പെടുന്ന സമൂഹത്തിൽ മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ് ഏറ്റവും വലിയ മൂല്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതായിരുന്നു…
ലഹരിക്കെതിരെ വരയും വരിയും: കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ്
കാരന്തൂർ: ലഹരിക്കെതിരെ വരയും വരികളും പ്രദർശിപ്പിച്ച കടലാസ് തൊപ്പി ധരിച്ച് ബോധവത്കരണം നടത്തി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ലഹരി വിരുദ്ധ ദിനാചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ് മുറികളിലും കാമ്പസിലും നീണ്ട ബോധവത്കരണ പരിപാടിക്ക് പുറമെ അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞയും സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയുവാനും പ്രതിരോധിക്കാനുമുള്ള വീഡിയോ പ്രദർശനവും നടന്നു. പരിപാടികൾക്ക് പ്രധാനധ്യാപകൻ നിയാസ് ചോല, ജെ ആർ സി കൺവീനർ കെ. ഷബീന, ഗൈഡ്സ് കൺവീനർ പി.ഷബ്ന, സഹാധ്യാപിക കെ. ജംഷീന നേതൃത്വം നല്കി. ഫോട്ടോ: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വരയും വരിയും പ്രദർശിപ്പിച്ച കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ് വിദ്യാർഥികൾ.
മർകസ് ഐടിഐയിൽ മെഗാ ക്യാമ്പസ് ഇന്റർവ്യൂ; 55 വിദ്യാർഥികൾ പ്ലേസ്മെന്റ് നേടി
കാരന്തൂർ: മർകസ് ഐടിഐ മെക്കാനിക് ഡീസൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ക്യാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത 55 വിദ്യാർഥികൾക്കും വിവിധ കമ്പനികളിൽ ജോലി ലഭിച്ചു. ക്യാമ്പസ് ഇന്റർവ്യൂ ഉദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിലുള്ള പ്രശസ്തിയാണ് വിദ്യാർഥികളെ മർകസിലേക്ക് ആകർഷിക്കുന്നതെന്നും, മികച്ച പരിശീലനവും ഉയർന്ന പ്ലേസ്‌മെന്റും നൽകുന്നതിൽ ഐടിഐ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനികളായ പോപ്പുലർ മെഗാ മോട്ടോർസ്, ബ്ലൂ മൗണ്ടൈൻ റോയൽ എൻഫീൽഡ്, പി.എസ്.എൻ ഓട്ടൊമോട്ടീവ് (ഐച്ചർ), ആപ്കോ സുസുകി, സി.പി സുസുകി, ഫോഴ്സ് മോട്ടോർസ്, എസ്.എം.എൽ മഹീന്ദ്ര, വെസ്പ, മലബാർ മോട്ടോർസ്, ടാറ്റാ മോട്ടോർസ്, പനാമ മോട്ടോർസ് തുടങ്ങി പത്തോളം കമ്പനികളാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. ചടങ്ങിൽ ഇബ്‌റാഹീം, ദിപിൻലാൽ, ഷമീർ പി.കെ, സിബ്ഗത്തുല്ല എം, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.…
സംഘ്പരിവാറിൻ്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കരുത്; പി.എം ശ്രീയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള സംഘ്പരിവാർ പദ്ധതിയായ പി.എം ശ്രീയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകരുതെന്നും പദ്ധതിയിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ഷംസുദ്ദീന് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, സെക്രട്ടറിമാരായ രഞ്ജിത ജയരാജ്, ഷിബിൻ റഹ്മാൻ, സെക്രട്ടറിയേറ്റംഗം ഇജാസ് ഇഖാബാൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. 80,000 ത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠിക്കാൻ സീറ്റില്ലാത്ത മലബാർ ജില്ലകളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്ലെറ്റ് മന്ത്രിക്ക് കൈമാറി.
ആഗോള ബഹുമതിയിൽ നിന്ന് സാംസ്കാരിക കേന്ദ്രത്തിലേക്ക്; ഷാർജയുടെ ‘ഹൗസ് ഓഫ് വിസ്ഡം’ ശ്രദ്ധേയമാകുന്നു
ഷാർജ: യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമെന്ന ആഗോള ബഹുമതിയിൽ നിന്ന് രൂപംകൊണ്ട ഷാർജയിലെ ‘ഹൗസ് ഓഫ് വിസ്ഡം’, മേഖലയിലെ പ്രധാന സാംസ്കാരിക അടയാളങ്ങളിലൊന്നായി മാറുന്നു. കേവലമൊരു ലൈബ്രറി എന്നതിലപ്പുറം കുറഞ്ഞ കാലം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും വായനക്കാരുടെയുമെല്ലാം പ്രിയപ്പെട്ട കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. രൂപകൽപ്പന, ലൈബ്രറി, വിജ്ഞാനകേന്ദ്രം തുടങ്ങി നിരവധി മേഖലകളിലെ അംഗീകാരങ്ങളും തേടിയെത്തി. 2019ലായിരുന്നു ഷാർജയ്ക്ക് ലോക പുസ്തക തലസ്ഥാനം എന്ന രാജ്യാന്തര അംഗീകാരം ലഭിച്ചത്. വിജ്ഞാന ലോകത്തെ തിളങ്ങുന്ന ഈ നേട്ടത്തെ, വെറും പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ എങ്ങനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം എന്ന ഭരണനേതൃത്വത്തിന്റെ ചിന്തയിൽ നിന്നാണ് ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന വിപ്ലവകരമായ ആശയം ജനിച്ചത്. ‘ദി സ്ക്രോൾ’ സ്മാരകത്തിന്റെ പ്രതീകാത്മകതയോടൊപ്പം, അതിന് പ്രായോഗികമായ അർത്ഥം നൽകുന്ന ഒരു സ്ഥിര സാംസ്കാരിക സ്ഥാപനമായിട്ടാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ഹൗസ്…
എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക; എടത്വ വികസന സമിതി ഒപ്പ് ശേഖരണം ആരംഭിച്ചു
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണയജ്ഞത്തിന് തുടക്കമായി. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതുസമ്മേളനം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, സാബു മാത്യു കളത്തൂർ, പി.സി ജോസഫ്, ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, ബിനോമോൻ പഴയമഠം, കെ ജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അപ്പർ കുട്ടനാട്…
‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ കാമ്പയിൻ ജൂൺ 25 ന് ആരംഭിക്കും
എറണാകുളം: ലഹരി മരുന്നുകളുടെ ഉപയോഗം, വിൽപ്പന, വ്യാപനം എന്നിവയ്‌ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്‍ ദി നാർക്കോ ഹണ്ടിന്റെ രണ്ടാം ഘട്ടം ജൂൺ 25 ന് രാവിലെ 11 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി നടന്ന കാർട്ടൂൺ മത്സരത്തിന്റെയും റീൽസ് മത്സരത്തിന്റെയും സമ്മാന വിതരണം ഹൈബി ഈഡൻ എംപി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് – സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ മിനിമോൾ, ജില്ലാ കളക്റ്റർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ…
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (24.06.2026)
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (24.06.2026) 1. ഐ.എ.എസ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഈ മാസം 30-ന് നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്‍ വിരമിച്ച ജില്ലാ ജഡ്ജിയാണ്. 3. ലോകായുക്ത സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. 4. കേരള ഹൈക്കോടതിയില്‍ 4 സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറമാരെയും 24 ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു. 5. ബംഗലുരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ…
